
May 18, 2025
07:46 AM
കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. 'മകളോടോ കൊച്ചുമകളോടോ' എന്നപോലെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണത്തെ ആസൂത്രിതമായി പ്രചരിപ്പിക്കുന്നു. സിനിമാരംഗത്ത് ആരോടും മോശമായി പെരുമാറാത്ത വ്യക്തിയാണ് സുരേഷ് ഗോപി. മാധ്യമങ്ങൾ ഇത്തരം വാർത്തകളിൽ പക്വത കാണിക്കണമെന്നും ഗോവ ഗവർണർ പി സ് ശ്രീധരൻ പിള്ള പറഞ്ഞു.
ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല് കറസ്പോണ്ടന്റിനോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില് സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. എന്നാൽ മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഈ സംഭവത്തിൽ നിയമനടപി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചിട്ടുണ്ട്.
എന്നാൽ സംഭവത്തിൽ മാധ്യമപ്രവർത്തകയോട് മാപ്പുപറയുന്നതായി സുരേഷ് ഗോപി അറിയിച്ചു. സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. മാധ്യമ പ്രവർത്തകയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 27ന് കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മീഡിയ വൺ ചാനലിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റിനോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്.
'എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന സിനിമാറ്റിക് കോമാളി'; സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ