'ഇറാന് നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ ആണവദുരന്തത്തിന് കാരണമാകും'; ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ

ഇറാന് നേരെയുള്ള ആക്രമണം പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യയിലെ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റയാബ്‌കോവ്

dot image

മോസ്‌കോ: ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് റഷ്യ. ഇറാന് നേരെയുള്ള ആക്രമണം പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യയിലെ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റയാബ്‌കോവ് പറഞ്ഞു. ഇസ്രയേല്‍ ആക്രമണങ്ങള്‍ ആണവദുരന്തത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സെറ്റ് പീറ്റര്‍സ്ബര്‍ഗില്‍ നടന്ന എക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇറാനും ഇസ്രയേലിനുമിടയിലെ സാഹചര്യം വഷളാണെന്ന് റഷ്യയുടെ എസ്‌വിആര്‍ വിദേശ ഇന്റലിജന്‍സ് സര്‍വീസ് മേധാവ് സെര്‍ഗി നാരിഷ്‌കിന്‍ പറഞ്ഞു. ഇറാന്റെ ആണവ സംവിധാനങ്ങള്‍ക്ക് മേലുള്ള ഇസ്രയേലിന്റെ ആക്രമണം സൂചിപ്പിക്കുന്നത് ലോകം ഒരു മഹാദുരന്തത്തില്‍ നിന്നും മില്ലിമീറ്റര്‍ അകലെമാത്രമാണെന്നായിരുന്നു വിദേശ മന്ത്രാലയം വക്താവ് മരിയ സഖറോവയുടെ പ്രതികരണം.

'ലോക സമൂഹത്തിന്റെ ആശങ്കയെവിടെ? എല്ലാ പരിസ്ഥിതിവാദികളുമെവിടെ? അവര്‍ റേഡിയേഷനില്‍ നിന്ന് വളരെ ദൂരെയാണെന്നും ഈ തരംഗങ്ങള്‍ അവരിലേക്ക് എത്തില്ലെന്ന് അവര്‍ കരുതുന്നുണ്ടോയെന്ന് എനിക്കറിയില്ല. ഫുകുഷിമയില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ പഠിക്കട്ടേ', 2011ലെ ജപ്പാന്‍ ആണവകേന്ദ്രമായ ഫുകുഷുമയില്‍ സംഭവിച്ച അപകടത്തെ സൂചിപ്പിച്ച് അവര്‍ പറഞ്ഞു.

ഇറാനും ഇസ്രയേലുമായി നല്ല ബന്ധത്തിലാണ് റഷ്യ. ജനുവരിയില്‍ ഇറാനുമായി തന്ത്രപരമായ പങ്കാളിത്ത കരാറില്‍ റഷ്യ ഒപ്പ് വെച്ചിരുന്നു. ഇസ്രയേലുമായും റഷ്യയ്ക്ക് നല്ല ബന്ധമാണ്. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനും റഷ്യ തയ്യാറാണ്.

Content Highlights: Israel Iran conflict, Russia tells to US did not attack Iran it leads catastrophe

dot image
To advertise here,contact us
dot image