

ഫിഫ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങളിലെ അവസാന മത്സരവും അവസാനിച്ചതോടെ സെമി ചിത്രം തെളിഞ്ഞു. 2018 ലോകകപ്പിലെ ചാമ്പ്യന്മാരും 2022 ലോകകപ്പിലെ റണ്ണറപ്പുകളുമായ ഫ്രാൻസിനെയാണ് സ്പെയിൻ നേരിടാൻ ഒരുങ്ങുന്നത്. വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് ഇരുടീമുകളും സെമിയിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്നത്.
മോറോക്കോയെ തകർത്താണ് ഫ്രാൻസ് സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ക്വാർട്ടറിൽ ഫ്രഞ്ച് പട മോറോക്കോയെ തകർത്തിരുന്നത്. അതേസമയം, ബെൽജിയത്തെ തോൽപ്പിച്ചാണ് സ്പെയിനിന്റെ വരവ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിൻ അന്ന് ജയം സ്വന്തമാക്കിയത്. ജൂലൈ 14 അർധരാത്രി 12:30നാണ് മത്സരം അരങ്ങേറുന്നത്.
സ്പാനിഷ് കടമ്പ കടന്ന് കലാശപ്പോരിലേക്ക് മുന്നേറി കഴിഞ്ഞ ലോകകപ്പിൽ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്ക എന്ന ലക്ഷ്യമായിരിക്കും ഫ്രഞ്ച് പടയുടെ മുന്നിലുണ്ടാവുക. അതേസമയം, തന്റെ ആദ്യ ലോകകപ്പിൽ തന്നെ വലിയ മുന്നേറ്റമാണ് സ്പെയിനിന്റെ കൗമാര താരം ലാമിൻ യമാൽ നടത്തുന്നത്. കളിച്ച ആദ്യ ലോകകപ്പിൽ തന്നെ താരം ഗോൾ നേടിയിരുന്നു. എന്നാൽ, വ്യക്തിഗത നേട്ടങ്ങളിൽ ശ്രദ്ധകേന്ദ്രികരിക്കുന്നില്ല എന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Content highlight: FIFA World Cup 2026 semi-final France vs Spain preview