യെല്ലോ കാർഡ് നല്‍കിയ റഫറിക്ക് നേരെ സ്ത്രീവിരുദ്ധ പരാമർശം; നെയ്മർ വീണ്ടും വിവാദത്തില്‍

മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സാന്റോസ് വിജയിച്ചെങ്കിലും കളിക്കിടെ ലഭിച്ച യെല്ലോ കാര്‍ഡില്‍ നെയ്മര്‍ അസംതൃപ്തനായിരുന്നു

യെല്ലോ കാർഡ് നല്‍കിയ റഫറിക്ക് നേരെ സ്ത്രീവിരുദ്ധ പരാമർശം; നെയ്മർ വീണ്ടും വിവാദത്തില്‍
dot image

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ ജൂനിയർ വീണ്ടും വിവാദത്തില്‍. റഫറിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് നെയ്മറെ ഇപ്പോൾ വെട്ടിലാക്കിയത്. ബ്രസീലിയന്‍ ലീഗില്‍ തന്റെ ടീമായ സാന്റോസും റെമോയും തമ്മിലുള്ള മത്സരത്തില്‍ നെയ്മറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. മത്സരശേഷം മാധ്യമങ്ങൾക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു സൂപ്പർ താരത്തിന്റെ വിവാദ പരാമര്‍ശം.

മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സാന്റോസ് വിജയിച്ചെങ്കിലും കളിക്കിടെ ലഭിച്ച യെല്ലോ കാര്‍ഡില്‍ നെയ്മര്‍ അസംതൃപ്തനായിരുന്നു. അടുത്ത മത്സരം നെയ്മറിന് നഷ്ടപ്പെടുമെന്ന നിരാശയിലായിരുന്നു നെയ്മര്‍. തുടര്‍ന്നാണ് മത്സരശേഷം ചാനല്‍ ക്യാമറകൾക്ക് മുമ്പില്‍ സംസാരിക്കവേ മത്സരം നിയന്ത്രിച്ച റഫറി സാവിയോ പെരേര സമ്പായോയെ താരം വിമര്‍ശിച്ചതും ‘ഷിക്കോ’ എന്ന വിവാദ പദപ്രയോഗം നടത്തിയതും.

‘റഫറി എഴുന്നേറ്റത് ‘ഷിക്കോ’ പോലെയാണ്, ഇതുപോലെ മാനസികാവസ്ഥയിലാണ് അദ്ദേഹം കളിക്കളത്തില്‍ എത്തിയത്’, എന്നായിരുന്നു നെയ്മറുടെ പരിഹാസം. ബ്രസീലിയന്‍ സംസാരഭാഷയില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്തുണ്ടാകുന്ന മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന പ്രയോഗമാണ് ‘എസ്റ്റാര്‍ ഡി ഷിക്കോ’. റഫറി യുക്തിക്ക് നിരക്കാത്തതായി പെരുമാറുന്നത് അയാള്‍ക്ക് ആര്‍ത്തവമായതുകൊണ്ടാണെന്ന അര്‍ത്ഥത്തിലായിരുന്നു നെയ്മർ ‘ഷിക്കോ’ എന്ന വാക്ക് ഉപയോ​ഗിച്ചത്.

ഈ സംഭവം ഫുട്ബോൾ ലോകത്ത് വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കയാണ്. സൂപ്പര്‍ താരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വലിയ പ്രതിഷേധമാണ് ബ്രസീലില്‍ ഉയര്‍ന്നിരിക്കുന്നത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നെയ്മര്‍ ജൂനിയറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

Content highlights: Neymar Heavily Criticized Over Sexist Comment About Referee After Santos Victory

dot image
To advertise here,contact us
dot image