'അദ്ദേഹത്തെ ബഹുമാനിക്കുന്നു, പക്ഷേ എനിക്ക് എന്‍റെ ജോലി ചെയ്യണം'; റൊണാള്‍ഡോയെ നേരിടുന്നതില്‍ യമാല്‍

യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ 17 കാരന്‍ യമാലും 40 കാരന്‍ റൊണാള്‍ഡോയും നേർക്കുനേർ വരികയാണ്

dot image

യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ നേരിടുന്നതിനെ കുറിച്ച് സ്‌പെയിന്റെ കൗമാര താരം ലാമിന്‍ യമാല്‍. റൊണാള്‍ഡോ ഫുട്‌ബോളിലെ ഇതിഹാസമാണെന്നും താന്‍ വളരെ ആരാധിക്കുന്ന താരമാണ് അദ്ദേഹമെന്നും യമാല്‍ പറഞ്ഞു. എങ്കിലും വിജയിക്കുകയും കിരീടം നേടുകയുമായിരിക്കും തന്റെ ലക്ഷ്യമെന്നും ബാഴ്‌സ താരം പറഞ്ഞു.

'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോളിലെ ഇതിഹാസ താരമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. നമ്മളെല്ലാവരും അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും എന്റെ ജോലി എനിക്ക് ചെയ്യേണ്ടതുണ്ട്. എന്റെ ജോലി എന്നത് വിജയിക്കുകയെന്നതാണ്', യമാല്‍ പറഞ്ഞു.

'തീര്‍ച്ചയായും ഒരു മികച്ച ടീമിനെതിരെയാണ് ഫൈനല്‍. അതുതന്നെ എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു. ഈ മത്സരത്തില്‍ ഞാന്‍ ആരാണെന്ന് തെളിയിക്കാന്‍ സാധിക്കുകയും ചെയ്യും', യമാല്‍ കൂട്ടിച്ചേര്‍ത്തു.

യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ തകര്‍ത്താണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്. സെമി ഫൈനലില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു സ്‌പെയിന്റെ വിജയം. മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടി യമാല്‍ തിളങ്ങുകയും ചെയ്തിരുന്നു.

അതേസമയം ജര്‍മനിയെ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഫൈനലിലെത്തിയത്. ജര്‍മനിക്കെതിരെ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ഇതോടെ രണ്ട് തലമുറകളിലെ താരങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള ഫൈനല്‍ പോരാട്ടത്തിന് കൂടിയാകും ജൂണ്‍ ഒന്‍പതിന് മ്യൂണിച്ചിലെ അലയന്‍സ് അറീന സ്റ്റേഡിയം സാക്ഷിയാവുക. 17 കാരന്‍ യമാലും 40 കാരന്‍ റൊണാള്‍ഡോയും ഇരുവശത്ത് സൂപ്പര്‍ സ്റ്റാറുകളായി അണിനിരക്കുമ്പോള്‍ ആവേശകരമായ മത്സരം തന്നെ പ്രതീക്ഷിക്കാം.

Content Highlights: Lamine Yamal ‘motivated’ by Cristiano Ronaldo challenge in Nations League final

dot image
To advertise here,contact us
dot image