

2026 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഫീൽ ഡിങ്ങ് . മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വിൻഡീസിനെതിരായ നിർണായക പോരാട്ടത്തിലെ ഇലവനിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റമുണ്ട്. റെഹ്മാൻ അഹമ്മദിന് പകരം ജാമി ഓവർട്ടൺ തിരിച്ചെത്തി
തുടർച്ചയായ മൂന്നാം തവണയാണ് ഇരുടീമുകളും ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2022ലെ സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചു വന്നാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. 2024ലെ സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തോൽപ്പിച്ച ഇന്ത്യയും കരീടമുയർത്തി.
വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ പ്രതീക്ഷ. ടൂർണമെന്റിൽ മൂന്നോളം മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞ വിൽ ജാക്ക്‌സാണ് ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട്.
കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ന്യൂസിലാൻഡ് ഫൈനൽ ഉറപ്പിച്ചിരുന്നു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിന്റെ അനായാസവിജയം സ്വന്തമാക്കിയാണ് ന്യൂസിലാൻഡ് കലാശപ്പോരിനെത്തുന്നത്. കരുത്തരായ ദക്ഷിണാഫ്രിക്കയെ തകർത്ത് കിരീടപോരാട്ടത്തിനെത്തുന്ന കിവിപ്പടയുടെ എതിരാളികൾ ആരാണെന്ന് ഇന്നറിയാം.
ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.