
ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി പാകിസ്താന്‍ ടെസ്റ്റ് ടീമിന്റെ നായകന്‍ ഷാന്‍ മസൂദ്. പാക് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ മസൂദിന് സാധിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകന്റെ ആരോപണങ്ങള്‍ക്കാണ് മസൂദ് മറുപടി നല്‍കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു പാക് ക്യാപ്റ്റന്റെ മുന്നില്‍ കടുത്ത ചോദ്യങ്ങള്‍ ഉയര്‍ന്നത്.
'നിങ്ങളുടെ സ്വന്തം പ്രകടനത്തെക്കുറിച്ചും ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഞങ്ങളുടെ ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്', എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.
'നിങ്ങൾ കണക്കുകൾ നിരത്തിവെച്ചാൽ ഈ ചോദ്യത്തിന് ഞാൻ ഉത്തരം നൽകാം. ഞങ്ങൾ ഒരു കാര്യം ആവർത്തിക്കുകയാണ്. 20 വിക്കറ്റുകൾ വീഴ്ത്തുക എന്ന് മുൻഗണന നൽകുന്ന സാഹചര്യത്തിലാണ് ഞങ്ങൾ കളിക്കുന്നത്. ടെസ്റ്റുകൾ സമനിലയിലാകുന്ന വിക്കറ്റുകളിൽ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. WTC-യിൽ മികവ് പുലർത്താൻ, നിങ്ങൾ മത്സരങ്ങൾ ജയിക്കണം. കഴിഞ്ഞ കാലയളവിൽ WTC സൈക്കിൾ നോക്കുകയാണെങ്കിൽ, പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാളാണ് ഞാൻ. നിർഭാഗ്യവശാൽ അതിന്റെ ഫലങ്ങൾ ഇതുവരെ വന്നിട്ടില്ല. ഞങ്ങൾ അതിനെ ഒരു കൂട്ടമായ പരാജയമായി കണക്കാക്കുന്നു', മസൂദ് മറുപടി പറഞ്ഞു.
Shan Masood speaks about his performance in response to a journalist’s question#TOKSports #ShanMasood #PakvSa pic.twitter.com/6T37YQlQqP
— TOK Sports (@TOKSports021) October 11, 2025
ജനുവരി അവസാനം മുൾട്ടാനിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റ് പരമ്പര 1-1 ന് സമനിലയിലായതിനുശേഷം, റെഡ്-ബോൾ ക്രിക്കറ്റിൽ കാര്യമായ പരിചയമില്ലാതെയാണ് പാകിസ്താൻ ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റ് കളിക്കുന്നത്. ഒരു വർഷമായി ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാത്ത പ്രീമിയർ ബാറ്റർ ബാബർ അസമും ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദിയും കഴിഞ്ഞ ഒമ്പത് മാസമായി ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ല.
Content Highlights: Pakistan skipper Shan Masood responds to tough question on his captaincy