
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടി തകർപ്പൻ ഫോമിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. എന്നാൽ ഡിസംബറിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പന്തിന് സാധിച്ചിരുന്നില്ല. കഠിനമായ പരിശീലനത്തിലൂടെയാണ് റിഷഭ് മികവിലേക്ക് തിരികെയെത്തിയതെന്ന് പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായി.
'മെൽബൺ ടെസ്റ്റിൽ അനാവശ്യ ഷോട്ട് കളിച്ച് റിഷഭ് പന്ത് പുറത്തായതിന് പിന്നാലെയാണ് താരത്തിനെതിരെ സ്റ്റുപ്പിഡ് പരാമർശവുമായി ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ രംഗത്തെത്തിയത്. പക്ഷേ അതിന് ശേഷം റിഷഭ് വാട്സാപ്പ് അൺഇൻസ്റ്റാൾ ചെയ്തു. ഫോൺ സ്വിച്ച് ഓഫാക്കി. ആരെയെങ്കിലും വിളിക്കുവാൻ അല്ലാതെ റിഷഭ് ഫോൺ ഓൺ ചെയ്തിരുന്നില്ല.' ദേശായി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
'എല്ലാ ദിവസവും റിഷഭ് തീവ്രമായ പരിശീലനങ്ങളിൽ ഏർപ്പെട്ടു. ഒഴിവു സമയങ്ങളിൽ എന്നെ ജിമ്മിലേക്ക് വരുവാൻ എന്നെ നിർബന്ധിച്ചു. ശാരീരിക അസ്വസ്ഥതകളോ കടുത്ത ജോലി ഭാരമോ റിഷഭിന് പ്രശ്നമായിരുന്നില്ല. കടുത്ത പരിശീലനം നടത്തേണ്ടതുണ്ടെന്ന് മാത്രമാണ് റിഷഭ് പറഞ്ഞത്. ബോർഡർ-ഗവാസ്കർ ട്രോഫിയുടെ അവസാന ദിവസം ഒരു ദിവസത്തെ അവധി നൽകുമോയെന്ന് റിഷഭ് ദുഖത്തോടെ എന്നോട് ചോദിച്ചു. തീർച്ചയായും അവധിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഞാൻ പറഞ്ഞത്.' ദേശായി കൂട്ടിച്ചേർത്തു.
'പന്ത് എല്ലാ കാര്യങ്ങളിലും വളരെയധികം ശ്രദ്ധയുണ്ട്. ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്സിലും പന്ത് സെഞ്ച്വറി നേടി. മുഴുവൻ സമയവും വിക്കറ്റ് കീപ്പിങ് ചെയ്തു. പക്ഷേ യാതൊരു ഫിറ്റ്നെസ് പ്രശ്നങ്ങളുമില്ലാതെ റിഷഭ് അടുത്ത ടെസ്റ്റിന് ഒരുങ്ങുന്നത് താരത്തിന്റെ സ്വന്തം കാര്യങ്ങളിലെ ശ്രദ്ധകൊണ്ടാണ്.' ദേശായി വ്യക്തമാക്കി.
Content Highlights: Former coach explains Rishabh Pant's hardwork after MCG test