
ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരത്തിലെ അവസാന ദിനത്തിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. ആദ്യ സെഷൻ അവസാനിച്ചപ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 117 റൺസാണ് ഇംഗ്ലണ്ട് സ്‌കോർ ബോർഡിലുള്ളത്. രണ്ട് സെഷൻ ബാക്കിയിരിക്കെ ഇന്ത്യക്ക് 10 വിക്കറ്റും ഇംഗ്ലണ്ടിന് 254 റൺസുമാണ് വിജയിക്കാൻ ആവശ്യം.
21 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലീഷ് ഓപ്പണർമാർ ആക്രമിച്ച് കളിക്കുകയായിരുന്നു. പ്രധാന പേസര്‍മാരായ ജസ്പ്രീത് ബുംറയെയും മുഹമ്മദി സിറാജിനെയും സൂക്ഷ്മതയോടെ നേരിട്ട ഇംഗ്ലണ്ട് ബാറ്റർമാർ മൂന്നാം പേസറായ പ്രസിദ്ധ് കൃഷ്ണയെയും ഷാർദുൽ താക്കൂറിനെയും ആക്രമിച്ച് കളിച്ചു.
ബെൻ ഡക്കറ്റ് 89 പന്തിൽ എട്ട് ഫോറടക്കം 64 റൺസ് നേടിയപ്പോൾ സാക്ക് ക്രോളി 42 റൺസ് സ്വന്തമാക്കി. നാല് ഫോറാണ് ക്രോളി അടിച്ചത്.
Content Highlights- England have upper hand against India in first test