
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. അഞ്ചുവിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.
282 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം ആദ്യ സെഷനിൽ തന്നെ ലക്ഷ്യം മറികടന്നു. എയ്ഡന്‍ മാര്‍ക്രത്തിന്റെയും ബാവുമയുടെയും ഇന്നിങ്‌സാണ് പ്രോട്ടീസിന് തുണയായത്. ബാവുമ 66 റൺസും എയ്ഡന്‍ 136 റൺസും നേടി.
ഇന്നലെ 282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് റിയാന്‍ റിക്കിള്‍ടണെയും(6) വിയാന്‍ മുള്‍ഡറെയും(27) നേരത്തെ തന്നെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റൻ ടെംബ ബാവുമയും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കക്ക് വിജയപ്രതീക്ഷ നല്‍കിയത്. മൂന്നാം ദിനം 213-2 എന്ന സ്കോറിലാണ് ദക്ഷിണാഫ്രിക്ക ക്രീസ് വിട്ടത്. നാലാം ദിനം മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായെങ്കിലും വിജയം കൈപ്പിടിയിലൊതുക്കി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 212 റണ്‍സിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 138 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 73-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റക്കാരുടെ മികവില്‍ 207 റണ്‍സടിച്ച ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 282 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു. നീണ്ട 27 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രോട്ടീസിന്റെ കിരീടം.
Content Highlights: WTC final; South Africa beat Australia