
ഐപിഎൽ കലാശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 20 ഓവറിൽ നേടാനായത് 190 റൺസ്. പഞ്ചാബ് ബോളർമാർ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോൾ കൂടുതൽ ശോഭിക്കാനാവാതെ ആർസിബി ബാറ്റർമാരെല്ലാം മടങ്ങി. പവര്‍ പ്ലേയിൽ മികച്ച തുടക്കം കണ്ടെത്താൻ ആർസിബിക്ക് സാധിച്ചിരുന്നുവെങ്കിലും പഞ്ചാബ് ബോളർമാർ മികച്ച സ്പെല്ലുമായി തിരിച്ചെത്തുകയായിരുന്നു.
35 പന്തിൽ 43 റൺസ് നേടിയ കോഹ്‌ലി, 26 റൺസുമായി രജത് പാട്ടീദാർ, 24 റൺസുമായി മായങ്ക് അഗർവാൾ , 24 റൺസുമായി ജിതേഷ് ശർമ, 25 റൺസുമായി ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
പഞ്ചാബിന് വേണ്ടി കൈല്‍ ജാമിസണ്‍, അർഷ്ദീപ് സിംഗ് എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി. നേരത്തെ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇരുടീമുകളും കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ പറഞ്ഞിരുന്നു.
Content Highlights: IPL Final 2025, RCB vs PBKS