
ഐപിഎൽ കലാശപ്പോരാട്ടത്തിൽ കളി തിരിച്ചുപിടിച്ച് പഞ്ചാബ്. 15 ഓവർ പിന്നിടുമ്പോൾ നിലവിൽ 132 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. പവര്‍ പ്ലേയിൽ മികച്ച തുടക്കം കണ്ടെത്താൻ ആർസിബിക്ക് സാധിച്ചിരുന്നുവെങ്കിലും പഞ്ചാബ് ബോളർമാർ മികച്ച സ്പെല്ലുമായി തിരിച്ചെത്തി.
35 പന്തിൽ 43 റൺസ് നേടിയ കോഹ്‌ലി, 16 റൺസുമായി ഫിൽ സാൾട്ട്, 26 റൺസുമായി രജത് പാട്ടീദാർ, 24 റൺസുമായി മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് ആർസിബിക്ക് നഷ്ടമായത്. നിലവിൽ ലിയാം ലിവിംഗ്സ്റ്റണും ജിതേഷ് ശര്‍മയുമാണ് ക്രീസിൽ. പഞ്ചാബിന് വേണ്ടി കൈല്‍ ജാമിസണ്‍ രണ്ട് വിക്കറ്റും വൈശാഖ് വിജയകുമാർ, അസ്മത്തുള്ള ഒമാർസായി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇരുടീമുകളും കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ പറഞ്ഞു.
Content Highlights: IPL Final 2025, RCB vs PBKS