സൂര്യയുടെ ഭീഷണിയും അവസാനിച്ചു; ഓറഞ്ച് ക്യാപ് സായ് സുദർശന്റെ തലയിൽ തന്നെ നിൽക്കും

15 മത്സരങ്ങളില്‍ 759 റണ്‍സുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സായ് സുദര്‍ശന്‍റെ സ്ഥാനത്തിന് ഇനി ഭീഷണിയില്ല

dot image

മുംബൈ ഇന്ത്യൻസ് ഐപിഎൽ 2025 സീസണിന്റെ ഫൈനൽ കാണാതെ പുറത്തായതോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സായ് സുദര്‍ശന്‍.15 മത്സരങ്ങളില്‍ 759 റണ്‍സുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സായ് സുദര്‍ശന്‍റെ സ്ഥാനത്തിന് ഇനി ഭീഷണിയില്ല. ഭീഷണിയുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് 717 റണ്‍സുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 650 റണ്‍സുമായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. താരത്തിനും ഫൈനൽ കളിക്കാൻ അവസരമില്ല.

ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ സൂര്യകുമാർ യാദവ് സായ് സുദർശനെ മറികടക്കുമെന്ന് തോന്നിച്ചെങ്കിലും എന്നാല്‍ 26 പന്തില്‍ 44 റണ്‍സെടുത്ത് താരം പുറത്തതായി. ഇതോടെ 614 റണ്‍സുമായി അഞ്ചാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിക്കും 603 റണ്‍സുമായി ആറാം സ്ഥാനത്തുള്ള ശ്രേയസ് അയ്യര്‍ക്കും മാത്രമാണ് ഇനി സുദർശന് വെല്ലുവിളി ഉയർത്താൻ സാങ്കേതികമായെങ്കിലും അവസരം ഉള്ളത്.

എന്നാല്‍ സായ് സുദര്‍ശനെ മറികടക്കാൻ വിരാട് കോഹ്‌ലിക്ക് ഇനി 146 റണ്‍സും ശ്രേയസ് അയ്യര്‍ 157 റണ്‍സും നേടേണ്ടിവരും. അതിനുള്ള സാധ്യത തുലോം തുച്ഛമാണെന്നിരിക്കെ ഓറഞ്ച് ക്യാപ് സായ് സുദർശന്റെ തലയിൽ തന്നെ നിൽക്കും.

Content Highlights: Suryakumar rises to No. 2, could yet take IPL 2025 Orange Cap away from Sai Sudharsan

dot image
To advertise here,contact us
dot image