ഒൻപത് വര്‍ഷങ്ങള്‍ക്കുശേഷം ഒരു ബംഗ്ലാദേശ് ബാറ്ററുടെ സെഞ്ച്വറി; കാത്തിരിപ്പിന് വിരാമമിട്ട് 22കാരന്‍

ഒൻപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബംഗ്ലാദേശ് ബാറ്റര്‍ ടി20യില്‍ സെഞ്ച്വറി നേടുന്നത്

dot image

യുഎഇയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രം കുറിച്ച് ബം​ഗ്ലാദേശിന്റെ പര്‍വേസ് ഹുസൈന്‍ എമോണ്‍. ബംഗ്ലാദേശിന് വേണ്ടി ടി20യില്‍ അതിവേഗ സെഞ്ച്വറി നേടിയിരിക്കുകയാണ് 22 കാരനായ പര്‍വേസ് ഹുസൈന്‍. 54 പന്തില്‍ ഒൻപത് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതമാണ് പർവേസ് 100 റണ്‍സെടുത്തത്.

ഒൻപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബംഗ്ലാദേശ് ബാറ്റര്‍ ടി20യില്‍ സെഞ്ച്വറി നേടുന്നത്. 2016ല്‍ തമിം ഇഖ്ബാലിന്റേതായിരുന്നു ഒരു ബംഗ്ലാദേശ് താരം അവസാനം നേടിയ ടി20 അന്താരാഷ്ട്ര സെഞ്ച്വറി. ടി20 ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശ് ബാറ്ററായി എമോൺ മാറി.‌

അതേസമയം മത്സരത്തില്‍ യുഎഇക്കെതിരെ ബം​ഗ്ലാദേശ് 27 റൺസ് വിജയം സ്വന്തമാക്കുകയും ചെയ്തു. പര്‍വേസ് ഹുസൈന്‍റെ സെഞ്ച്വറിക്കരുത്തിൽ യുഎഇ 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി പറഞ്ഞ യുഎഇ ടീം പൊരുതി വീണു. അവരുടെ പോരാട്ടം 164 റണ്‍സില്‍ അവസാനിച്ചു.

Content Highlights: 22-year-old Parvez Emon ends Bangladesh's 9-year-long wait for 2nd T20I century

dot image
To advertise here,contact us
dot image