യുകെയിലെത്തിയ സച്ചിന്റെയും റീനുവിന്റെയും ജീവിതം ഇനി എങ്ങോട്ട്? കഥ ഇവിടുണ്ട്, ഹിറ്റായി 'പ്രേമലു 2'

'നീ ഈ ജന്മത്തു നന്നാവില്ലെടാ എന്നു പറഞ്ഞ്, സച്ചിനോടുള്ള പ്രേമം അവൾ അവസാനിപ്പിച്ചു. ഹാർട് ബ്രേക്ക്'
യുകെയിലെത്തിയ സച്ചിന്റെയും റീനുവിന്റെയും ജീവിതം ഇനി എങ്ങോട്ട്? കഥ ഇവിടുണ്ട്, ഹിറ്റായി 'പ്രേമലു 2'

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. നസ്‍ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ സിനിമ ആഗോളതലത്തിൽ 130 കോടിയിലധികം രൂപ കളക്ട് ചെയ്തിരുന്നു. നസ്‍ലിന്റെ സച്ചിൻ എന്ന കഥാപാത്രവും മമിതയുടെ റീനുവും തമ്മിൽ പ്രണയത്തിലാവുകയും സച്ചിൻ യുകെയിലേക്ക് പോവുന്നതോടെയുമാണ് പ്രേമലു അവസാനിക്കുന്നത്. എന്നാൽ തുടർന്ന് അവരുടെ ജീവിതം എങ്ങോട്ട് പോകും?

അതിനുള്ള രസകരമായ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷിജു ആച്ചാണ്ടി എന്ന വ്യക്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ 'പ്രേമലു 2' എന്ന പേരിൽ ഒരു കുറിപ്പ് എഴുതിരിക്കുന്നത്. ഈ കഥ പ്രകാരം യു കെ യിലെത്തിയ സച്ചിൻ ജീവിക്കാൻ വഴിയില്ലാതെ വ്ലോഗിംഗ് തുടങ്ങുകയും റീനുവുമായി പിരിയുകയും ചെയ്യും. പിന്നീട് ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങുന്ന റീനു ലണ്ടനിലെത്തുകയും ഇരുവരും വീണ്ടും പ്രണയത്തിലാവുകയും ചെയ്യുന്നു. ആദി, വാണ്ടർലസ്റ്റിനെ കല്യാണം കഴിച്ച് വിശാഖപട്ടണത്തെ തെങ്ങിൻതോപ്പിൽ കൃഷിയും മറ്റുമായി കൂടുകയും അമൽ ഡേവീസ് ഒരു ഗേറ്റ് കോച്ചിംഗ് സെന്റർ തുടങ്ങുകയും ഒക്കെ ചെയ്യുന്നുമുണ്ട് കഥയിൽ. പ്രേമലു 2 ന്റെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

കുറിപ്പിന്റെ പൂർണ്ണരൂപം:

യുകെയിലെത്തിയ സച്ചിൻ ജീവിക്കാൻ വഴിയില്ലാതെ വ്ലോഗിംഗ് തുടങ്ങി. ഏജൻസിയുടെ ചതിയിൽ പെട്ടതാണ്. യു കെ യിൽ എങ്ങനെ സൗജന്യം പറ്റി ജീവിക്കാം എന്നൊക്കെയുള്ള വ്ലോഗുകൾ റീനുവിനെ നന്നായി വെറുപ്പിച്ചു. കുറച്ചു റീച്ചായപ്പോൾ സച്ചിൻ, റിക്രൂട്ട്മെന്റ് ഏജൻസികൾക്കു വേണ്ടി പെയിഡ് പ്രമോഷനും തുടങ്ങി. കൂടുതൽ പേർ പറ്റിക്കപ്പെട്ടു. ഇതൊക്കെ കണ്ടു റീനു രോഷം കൊണ്ടു പൊട്ടിത്തെറിച്ചു. നീ ഈ ജന്മത്തു നന്നാവില്ലെടാ എന്നു പറഞ്ഞ്, സച്ചിനോടുള്ള പ്രേമം അവൾ അവസാനിപ്പിച്ചു. ഹാർട് ബ്രേക്ക്.

ഇതിനിടയിൽ, റീനു ഹൈദരാബാദിൽ ഒരു സ്റ്റാർടപ് തുടങ്ങുകയും അത് ഒരു എം എൻ സി ലെവലിലേക്കു വളരുകയും ചെയ്തിരുന്നു. കമ്പനിക്കു ലണ്ടനിൽ ഓഫീസ് തുറക്കാൻ എത്തിയ റീനു വീണ്ടും സച്ചിനെ തേടിപ്പിടിച്ച് അവിടെ ജോലി കൊടുക്കുന്നു. നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന കെയറിംഗ്. പട്ടിണി കിടന്നു മടുത്തിരുന്ന സച്ചിൻ ആ ജോലി സ്വീകരിക്കും. വ്ലോഗിംഗ് ഒക്കെ നിറുത്തി മിടുക്കനായി പണിയെടുക്കുന്ന സച്ചിനോട് റീനുവിനു വീണ്ടും പ്രേമം തോന്നിത്തുടങ്ങി. കമ്പനിയുടെ ഓപറേഷൻസ് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു വ്യാപിക്കുന്നു. എല്ലാത്തിലും ഒരു വിശ്വസ്തനായ സഹായിയായി സച്ചിൻ കൂടെയുണ്ട്. ഒരു കീഴുദ്യോഗസ്ഥന്റെ അനുവദനീയമായ അതിരുകൾപ്പുറത്തേക്ക് അവൻ ഒരടി വക്കുന്നില്ല.

മെയിൽ ഷോവനിസ്റ്റുകളായ നാട്ടിലെ സിബിഎസ്സി കിഡ്സിനൊപ്പം തന്റെ ജീവിതം സെറ്റാകില്ലെന്ന് അതിനകം റീനു തിരിച്ചറിഞ്ഞിരുന്നു. സച്ചിനു കെയറിംഗ് വാരിക്കോരി നൽകുമ്പോൾ തന്നിലേക്കു വീണ്ടും ആ പഴയ സന്തോഷം മടങ്ങി വരുന്നത് റീനു അനുഭവിക്കുന്നു. ഇപ്രാവശ്യം റീനുവാണു സച്ചിനോടു പ്രപോസ് ചെയ്യുന്നത്. സച്ചിൻ അതു സ്വീകരിക്കുമോ?

ഇതിനിടയിൽ നാട്ടിൽ ആദി, വാണ്ടർലസ്റ്റിനെ കല്യാണം കഴിച്ച് വിശാഖപട്ടണത്തെ തെങ്ങിൻതോപ്പിൽ കൃഷിയും മറ്റുമായി കൂടിയിരുന്നു. അവർക്കു രണ്ടു പേർക്കും കൂടി ഒരു ഇൻസ്റ്റാ പേജും ഉണ്ട്. ജസ്റ്റ് കിഡ്ഡിംഗ് എന്ന പേരിൽ. അമൽ ഡേവീസ് ടെസ്റ്റെഴുതൽ നിറുത്തി, ഒരു ഗേറ്റ് കോച്ചിംഗ് സെന്റർ തുടങ്ങുകയും നിരവധി ബ്രാഞ്ചുകളായി വളരുകയും ചെയ്യുന്നു. പുള്ളി അറിയപ്പെടുന്ന ഒരു മോട്ടിവേഷണൽ സ്പീക്കറുമാണ്.

മേരിയാൻ്റിയുടെ മോൻ ടിഎഫ്സി ഏറ്റെടുക്കുകയും ഹൈദരാബാദിലെ ഏറ്റവും തിരക്കേറിയ ഒരു പബ്ബിൻ്റെ ഉടമയാകുകയും ചെയ്തു. പേര്, ഹെവൻ. ഹാർട് ബ്രേക്കിനു മുമ്പും ശേഷവുമായി വേറെയും കുറെ സംഗതികളൊക്കെയുണ്ട്. ക്ലൈമാക്സിൽ നമ്മൾ കാണുന്നത് ഫിർ മരങ്ങളും പൂന്തേനരുവിയും സൈഡിൽ ബിഎംബിസി റോഡും അകലെ മാമലകളും കണ്ണെടുക്കാനാകാത്തവിധം കണ്ടമാനം ഭംഗിയുമുള്ള ഒരു യൂറോപ്യൻ കൺട്രിസൈഡാണ്. റോഡിലൂടെ പൊടുന്നനെ ഒരു ഫെറാരി കൺവെർട്ടിബിൾ പാഞ്ഞുപോകുന്നു. പിന്നെ കാണുന്നത് സ്റ്റിയറിംഗ് വീൽ. ഡ്രൈവ് ചെയ്യുന്നത് റീനു. മുടി പറക്കുന്നുണ്ട്. ക്യാമറ കോ ഡ്രൈവറുടെ സീറ്റിലേക്കു തിരിയുമ്പോൾ അവിടെ ആരുമില്ല.

യുകെയിലെത്തിയ സച്ചിന്റെയും റീനുവിന്റെയും ജീവിതം ഇനി എങ്ങോട്ട്? കഥ ഇവിടുണ്ട്, ഹിറ്റായി 'പ്രേമലു 2'
'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു'; പ്രേമലുവിന് കയ്യടിച്ച് നയൻ‌താര

ക്യാമറ പിൻസീറ്റിലേക്ക്. സച്ചിൻ ഉണ്ടവിടെ. ക്യാമറ കോ ഡ്രൈവർ സീറ്റിന്റെ പിന്നിലേക്ക്. അവിടെ സെറ്റ് ചെയ്തിരിക്കുന്ന ചൈൽഡ് സീറ്റിൽ ഒരു കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു. കുഞ്ഞിനോടു കൊഞ്ചുന്ന സച്ചിൻ. ഇടക്ക് പിന്നിലേക്കു തിരിഞ്ഞ് സച്ചിനെയും കുഞ്ഞിനെയും വാത്സല്യത്തോടെ നോക്കുന്ന റീനു. ചക്രവാളങ്ങളിലേക്കു കുതിച്ചു പായുന്ന ഫെറാരിയുടെ വിദൂരദൃശ്യം. ദ എൻഡ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com