ചെറുതായി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാ..300 വര്‍ഷം പഴക്കമുളള പെയിന്റിംഗ് അതാ കിടക്കുന്നു താഴെ

ഫ്‌ളോറന്‍സിലെ ഉഫിസി ഗാലറിയിലുള്ള 18ാം നൂറ്റാണ്ടിലെ ഒരു പെയിന്റിംഗാണ് താഴെവീണ് നശിച്ചത്

dot image

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് എന്തൊക്കെ അബദ്ധങ്ങളിലാണ് മനുഷ്യന്‍ ചെന്ന് ചാടുന്നത്. ചിലരുണ്ട് എന്ത് കണ്ടാലും അതിന്റെ മുന്നില്‍ നിന്ന് ഒന്ന് ക്ലിക്കാതെ സമാധാനം കിട്ടില്ല. നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കൂ നിങ്ങളൊരു മ്യൂസിയം സന്ദര്‍ശിക്കാന്‍ പോവുകയാണ്. അവിടെ ഓരോ പുരാവസ്തുവിന്റെയും മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയില്‍ നിങ്ങളുടെ കൈതട്ടി എന്തെങ്കിലും വസ്തു താഴെ വീണ് പോയാലോ …എന്തായിരിക്കും അവസ്ഥ. എന്നാല്‍ അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞദിവസം നടന്നത്.

ഫ്‌ളോറന്‍സിലെ പ്രശസ്തമായ ഉഫിസി ഗാലറിയില്‍ നടന്ന ഒരു അശ്രദ്ധമായ സെല്‍ഫി എടുക്കലിനിടയില്‍ നശിപ്പിക്കപ്പെട്ടത് 18ാം നൂറ്റാണ്ടിലെ ഒരു മാസ്റ്റര്‍പീസ് പെയിന്റിംഗ് ആണ്. മ്യൂസിയം ജീവനക്കാര്‍ പെട്ടെന്ന് തന്നെ കുറ്റവാളിയെ തിരിച്ചറിയുകയും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ കേടുപാടുകള്‍ സംഭവിച്ച കലാസൃഷ്ടി പുനഃസ്ഥാപിക്കാനായി അയക്കുകയും ചെയ്തു. സാംസ്‌കാരിക ബഹുമാനത്തേക്കാള്‍ സോഷ്യല്‍ മീഡിയ ഉള്ളടക്കത്തിന് മുന്‍ഗണന നല്‍കുന്ന സന്ദര്‍ശകരുടെ വര്‍ധിച്ചുവരുന്ന പ്രവണതയെ അപലപിച്ച് ഉഫിസി ഗാലറി ഡയറക്ടര്‍ സിമോണ്‍ വെര്‍ഡെ ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇറ്റാലിയന്‍ മ്യൂസിയങ്ങളില്‍ കാണികളുടെ അശ്രദ്ധമൂലം പുരാവസ്തുക്കള്‍ നശിക്കുന്ന സംഭവം ഇതാദ്യമായല്ല.

DPI റിപ്പോര്‍ട്ട് ചെയ്ത ഒരു സമീപകാല സംഭവത്തില്‍ വെറോണയിലെ പലാസോ മാഫി പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇറ്റാലിയന്‍ കലാകാരിയായ നിക്കോള ബൊള്ള നിര്‍മ്മിച്ച ' വാന്‍ ഗോഗ്' എന്ന് വിളിക്കപ്പെടുന്ന കസേരയില്‍ ഇരുന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ കാല്‍ വഴുതി കസേരയില്‍ നിന്ന് വീഴുകയും കസേരയ്ക്ക് കേടുപറ്റുകയും ചെയ്തിരുന്നു. മ്യൂസിയം ജീവനക്കാര്‍ എന്താണ് സംഭവിച്ചതെന്ന് ശ്രദ്ധിക്കുന്നതിന് മുന്‍പുതന്നെ ഇതിന് കാരണക്കാരായവര്‍ മ്യൂസിയത്തില്‍നിന്ന് ഓടി രക്ഷപെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights :An 18th-century painting in the Uffizi Gallery in Florence fell and was destroyed while trying to take a selfie

dot image
To advertise here,contact us
dot image