'ജീവനും കൊണ്ട് ഓടി,എത്തിയത് കാട്ടാനക്ക് മുന്നിൽ, കണ്ണീരൊലിപ്പിച്ച് മാറിപ്പോയി'; സുജാത പറയുന്നു

ഉരുള്പൊട്ടലില് ഇതുവരെ തിരിച്ച് ജീവിതത്തിലേക്കു കൊണ്ട് വരാനായത് 1000ത്തിലേറെ പേരെയാണ്

dot image

കല്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടിയപ്പോൾ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ നിന്ന് രക്ഷപെടാൻ ജീവൻ കൈയിൽ പിടിച്ച് കാട്ടിലേക്ക് ഓടിക്കയറിയതാണ് സുജാതയും കുടുംബവും. എന്നാൽ കാട്ടിൽ കാട്ടാനാക്കൂട്ടത്തിന് മുന്നിലാണ് ദുരന്തത്തില് നിന്ന് തലനായിരയ്ക്ക് രക്ഷപെട്ട ഇവർ എത്തിപ്പെട്ടത്. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര് ഒലിപ്പിച്ച് മാറിപ്പോയെന്ന് സുജാത പറഞ്ഞു.

'ആദ്യത്തെ ഉരുള്പൊട്ടല് ഉണ്ടായപ്പോള് തന്നെ കുടുംബം ഒന്നാകെ ഓടി കാട്ടില് കയറി. രണ്ടാമത്തെ പൊട്ടല് ഉണ്ടായപ്പോള് എല്ലാവരും കാട്ടിലൂടെ പേടിച്ച് ഓടി. എത്തിപ്പെട്ടതാണെങ്കിൽ കാട്ടാനക്കൂട്ടത്തിനു മുൻപിൽ. രക്ഷപ്പെടാന് വേണ്ടി എല്ലാവരും മിണ്ടാതെ നിന്നു. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര് ഒലിപ്പിച്ച് മാറിപ്പോയെ'ന്ന് ദുരിതത്തെ അതിജീവിച്ച സുജാത പറഞ്ഞു. രണ്ട് മണിക്ക് കാടുകയറിയിട്ട് രാവിലെയാണ് തങ്ങളെ കൊണ്ടുപോകാന് ജീപ്പ് എത്തിയത്. അതുവരെ എല്ലാവരും പേടിച്ച് കാട്ടില് ഇരിക്കുകയായിരുന്നു. കാട്ടില് തങ്ങള്ക്കൊപ്പം ആകെ 50 പേര് ഉണ്ടായിരുന്നെന്നും സുജാത പറഞ്ഞു. നിലവില് സുജാതയും കുടുംബവും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഉള്ളത്.

അതിവേഗ 4ജി, ഡീസല് എഞ്ചിനുകള്; വയനാടിനൊപ്പം കൈകോര്ത്ത് ബിഎസ്എന്എല്ലും

ഉരുള്പൊട്ടലില് ഇതുവരെ മരണസംഖ്യ 282 എന്നാണ് റിപ്പോര്ട്ട് ചെയ്തത്. 240ലേറെ പേറെ ഇനിയും കണ്ടെത്താന് ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട് . എന്നാല് ഈ കണക്കുകളെല്ലാം ഇനിയും വര്ധിക്കുമെന്നാണ് അധികൃതര് അറിയിച്ചത്. ഇതുവരെ തിരിച്ച് ജീവിതത്തിലേക്കു കൊണ്ട് വരാനായത് 1000ത്തിലേറെ പേരെയാണ്. ചാലിയാർ പുഴ കേന്ദ്രീകരിച്ച് വ്യപക തിരച്ചിൽ നടത്തുമെന്ന് ദൗത്യ സംഘം അറിയിച്ചു. വെള്ളത്തിന്റെ ഒഴുക്ക് കാരണം രൂപപ്പെട്ട തുരുത്തുകളിൽ മൃതദേഹങ്ങൾ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. 134 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്നും ഇതുവരെ കണ്ടെടുത്തത്.

dot image
To advertise here,contact us
dot image