ആരാകണം മുഖ്യമന്ത്രി: പൊന്നാനി വി ഡി സതീശനൊപ്പം, ഇടുക്കിയുടെ ചോയ്സ് കെ കെ ശൈലജ

പൊന്നാനിയിൽ 39.6 ശതമാനം ആളുകൾ വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായക്കാരാണ്. 29.6 ശതമാനം പേർ ഇടുക്കിയിൽ കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു
ആരാകണം മുഖ്യമന്ത്രി: പൊന്നാനി വി ഡി സതീശനൊപ്പം, ഇടുക്കിയുടെ ചോയ്സ് കെ കെ ശൈലജ

ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രിയായി മനസ്സിൽ ആര് എന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യത്തോട് പ്രതികരിച്ച് പൊന്നാനിയിലെയും ഇടുക്കിയിലെയും വോട്ടർമാർ. പൊന്നാനിയിൽ സർവ്വെയിൽ പങ്കെടുത്ത വോട്ടർമാരിൽ കൂടുതൽ പേരും വി ഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. 39.6 ശതമാനം ആളുകൾ വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായക്കാരാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന് 20.9 ശതമാനം പേരാണ് അഭിപ്രായപ്പെടുന്നത്. ശശി തരൂരിനെ 12.1 ശതമാനവും കെ കെ ശൈലജയെ 9.2 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു. സുരേഷ് ഗോപി മുഖ്യമന്ത്രിയാകണമെന്ന് 7.6 ശതമാനം അഭിപ്രായപ്പെടുമ്പോൾ കെ സുധാകരനെ 2.8 ശതമാനവും രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും 2.1 ശതമാനവും കെ സുരേന്ദ്രനെ 0.6 ശതമാനവും എം വി ഗോവിന്ദനെ 0.5 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു. അറിയില്ലെന്ന് 2.5 ശതമാനമാണ് അഭിപ്രായപ്പെട്ടത്.

കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്നാണ് ഇടുക്കിയിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. 29.6 ശതമാനം പേർ കെ കെ ശൈലജയെ പിന്തുണയ്ക്കുന്നു. ശശി തരൂരിനെ 20.5 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നത്. വി ഡി സതീശനെ 14.6 ശതമാനവും പിണറായി വിജയനെ 12.8 ശതമാനവും സുരേഷ് ഗോപിയെ 12.3 ശതമാനവും രമേശ് ചെന്നിത്തലയെ 4.9 ശതമാനവും എം വി ഗോവിന്ദനെ 1.7 ശതമാനവും കെ സി വേണുഗോപാലിനെയും കെ സുധാകരനെയും 1.5 ശതമാനം വീതവും കെ സുരേന്ദ്രനെ 0.6 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുയ്ക്കുന്നു.

പൊന്നാനിയിൽ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ ആണ് പിന്തുണയ്ക്കുന്നത്. 63.1 ശതമാനമാണ് പൊന്നാനിയിൽ രാഹുലിനെ പിന്തുണയ്ക്കുന്നത്. നരേന്ദ്ര മോദിയെ 14.9 ശതമാനം പിന്തുണയ്ക്കുമ്പോൾ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖർഗേയെ 9.4 ശതമാനം പേർ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു. ശശി തരൂരിനെ 3 ശതമാനവും മമത ബാനർജിയെ 1.4 ശതമാനവും അരവിന്ദ് കെജ്‌രിവാളിനെ 1 ശതമാനവും പിന്തുണയ്ക്കുമ്പോൾ നിതിഷ് കുമാറിനെ ആരും പിന്തുണയ്ക്കുന്നില്ല. അറിയില്ലെന്ന് അഭിപ്രായം പറഞ്ഞത് 7.2 ശതമാനമാണ്.

സർവ്വെയിൽ പങ്കെടുത്തവരിൽ ഇടുക്കിയിൽ 34.6 ശതമാനം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. നരേന്ദ്ര മോദിയെ 25.8 ശതമാനം പിന്തുണയ്ക്കുമ്പോൾ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയ്ക്ക് 3.4 ശതമാനത്തിൻ്റെ പിന്തുണയാണുള്ളത്. ശശി തരൂരിനെ 9.8 ശതമാനവും അരവിന്ദ് കെജ്‌രിവാളിനെ 8 ശതമാനവും മമത ബാനർജിയെ 2.8 ശതമാനവും നിതിഷ് കുമാറിനെ 1.7 ശതമാനവും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുമ്പോൾ 13.2 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടു.

പൊന്നാനിയിലെ മുസ്ലിം ലീഗിൻ്റെ കോട്ട യുഡിഎഫ് നിലനിർത്തുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയുടെ പ്രവചനം. സർവ്വെയിൽ പങ്കെടുത്തവരിൽ 54.3 ശതമാനം ആളുകളും പൊന്നാനിയിൽ യുഡിഎഫ് വിജയിക്കുമെന്ന അഭിപ്രായക്കാരാണ്. എൽഡിഎഫ് വിജയിക്കുമെന്ന് 35.7 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ ബിജെപിക്ക് വിജയം പ്രവചിക്കുന്നത് 6.5 ശതമാനമാണ്. അറിയില്ലെന്ന് 3.5 ശതമാനം അഭിപ്രായപ്പെട്ടു.

ഇടുക്കിയിലെ മലയോര ജനത യുഡിഎഫിനെ കൈവിടില്ലെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയുടെ പ്രവചനം. റിപ്പോർട്ടർ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും യുഡിഎഫ് വിജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. യുഡിഎഫ് വിജയിക്കുമെന്ന് 46.4 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 41.8 ശതമാനം പേരാണ് അഭിപ്രായം പറഞ്ഞത്. ബിജെപിക്ക് 9.5 ശതമാനം വിജയം പ്രവചിച്ചു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 2.3 ശതമാനമാണ്.

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് പൊന്നാനി, ഇടുക്കി ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com