
വയനാട്: വയനാട് ഭീതി പടര്ത്തിയ കാട്ടാന ബേലൂര് മഖ്നയെ ട്രാക്ക് ചെയ്തു. മണ്ണുണ്ടിക്ക് സമീപമാണ് ബേലൂര് മഖ്നയെന്നും മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും ഡിഎഫ്ഒ മാര്ട്ടിന് ലോവല് അറിയിച്ചു. അസ്സിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം വനത്തിനുള്ളിലേക്ക് പ്രവേശിച്ചു.
ബേലൂര് മഖ്നയെ ഇന്ന് തന്നെ മയക്കുവെടി വെക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുമെന്ന് ഡിഎഫ്ഒ ഔദ്യോഗികമായി അറിയിച്ചു. മണ്ണുണ്ടി കോളനിക്ക് സമീപമാണ് ബേലൂര് മഖ്നയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്തേക്ക് നാല് കുംകിയാനകളെ കൊണ്ടുപോയിട്ടുണ്ട്.
തൃപ്പൂണിത്തുറയിൽ ഉഗ്രസ്ഫോടനം; ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ചുആശങ്കപ്പെടേണ്ട സാഹചകര്യമില്ലെന്നും ആനയെ ഇന്ന് തന്നെ മുത്തങ്ങയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്നും ഡിഎഫ്ഒ മാര്ട്ടിന് ലോവല് അറിയിച്ചു. ഇന്നലെ ആനയുടെ 100 മീറ്റര് അടുത്തെത്തിയിരുന്നു. കുംകിയാനകളുടെ സഹായത്തോടെയെ മയക്കുവെടി വെക്കാനാകൂ എന്നും ദൗത്യം പൂര്ത്തിയാക്കാന് എല്ലാവരും സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു.
ഇന്നലെ ചെമ്പകപ്പാറയില് ദൗത്യ സംഘം ആനയെ വളഞ്ഞിരുന്നു. എന്നാല്, പ്രദേശത്തു നിന്ന് ആന നടന്നുനീങ്ങിയതാണ് വെല്ലുവിളിയായത്.