പ്രഥമ 'ചെ' ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കം; പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു
പ്രഥമ 'ചെ' ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കം; പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളവും ക്യൂബയും തമ്മിലുള്ള സഹകരണത്തിന് തുടക്കമിട്ട് പ്രഥമ ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന് തുടക്കം. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.

ഇടതുപക്ഷാഭിമുഖ്യം, ആരോഗ്യമേഖലയിലെ മുന്നേറ്റം, ചെസ്സിനോടും ചതുരംഗം കളിയോടുമൊക്കെയുള്ള നമ്മുടെ ആവേശമൊക്കെ സമാനതകൾ ഉള്ളതാണ്. ഇരു ദേശങ്ങളുടെ സഹകരണം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും ക്യൂബയും തമ്മിലുള്ള സഹകരണം ഉറപ്പിക്കുന്നതിനായി ഇരുദേശങ്ങളുടെയും സഹോദര്യത്തിലെ പുതിയ ഒരേടാണ് ഈ ചെസ് ഫെസ്റ്റിവലെന്ന് ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലെസാന്ദ്രോ സിമാന്‍കസ് മാരിന്‍ പറഞ്ഞു. ചടങ്ങിൽ ക്യൂബൻ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും ആദരിച്ചു.

ക്യൂബയുമായി സൗഹൃദം വളർത്താനാണ് കേരള സർക്കാർ ക്യൂബയുമായി 'ചെ' എന്ന പേരിൽ അന്താരാഷ്ട്ര ചെസ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ജൂണിൽ ക്യൂബയിൽ സന്ദർശനം നടത്തിയതിൻ്റെ ഭാഗമായി കായികരംഗത്ത് ഇരു രാജ്യങ്ങളും സഹകരിക്കാന്‍ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ്.

അഞ്ച് ക്യൂബൻ ചെസ് താരങ്ങളെ കേരളത്തിലെത്തിച്ചാണു ടൂർണമെന്റ് നടത്തുന്നത്. അഞ്ച് ഇന്ത്യൻ താരങ്ങളും ടൂർണമെന്റിൽ പങ്കെടുക്കും. ക്യൂബൻ താരങ്ങൾക്കു പഞ്ചനക്ഷത്ര ഹോട്ടലിലും ഒരു ദിവസം ഹൗസ് ബോട്ടിലും താമസമൊരുക്കും. യാത്രാ ചെലവിനു പുറമെ അഞ്ച് ലക്ഷം രൂപ പ്രതിഫലവും നൽകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com