പൊള്ളലേറ്റു, ഇന്റേണല്‍ ഇഞ്ചുറി ഉണ്ടായി, ഒരു മാസം കിടപ്പിലായി; ഷൂട്ടിംഗ് സമയത്തെ അപകടങ്ങളെക്കുറിച്ച് ടൊവിനോ

സിനിമകളുടെ ചിത്രീകരണ സമയത്ത് അപകടങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

പൊള്ളലേറ്റു, ഇന്റേണല്‍ ഇഞ്ചുറി ഉണ്ടായി, ഒരു മാസം കിടപ്പിലായി; ഷൂട്ടിംഗ് സമയത്തെ അപകടങ്ങളെക്കുറിച്ച് ടൊവിനോ
dot image

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടനാണ് ടൊവിനോ തോമസ്. ഓരോ കഥാപാത്രങ്ങൾക്ക് വേണ്ടിയും നടൻ നടത്തുന്ന ട്രാൻഫോർമേഷൻ ശ്രദ്ധ നേടാറുണ്ട്. ടൊവിനോയുടെ ആക്ഷൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് നേരിട്ട അപകടങ്ങളെ കുറിച്ച് പറയുകയാണ് ടൊവിനോ. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് കള, നടികര്‍ തിലകം തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളെക്കുറിച്ച് നടൻ പറയുന്നത്.

'പൊള്ളലേറ്റിട്ടുണ്ട്. ഇന്റേണല്‍ ഇഞ്ചുറി ഉണ്ടായിട്ടുണ്ട്, ഐസിയുവില്‍ കിടന്നിട്ടുണ്ട്. ഒരാഴ്ച ആശുപത്രിയിലായിരുന്നു. കളയില്‍ അഭിനയിക്കുമ്പോഴാണ്. ഒരു മാസം കിടപ്പായിരുന്നു. ആ ബ്രേക്കിന് ശേഷമാണ് കാണെക്കാണെ ചെയ്യുന്നത്. അതില്‍ ഫൈറ്റുണ്ടായിരുന്നില്ല. ഒരു മാസം കൂടെ വിശ്രമിച്ചിട്ടാണ് കളയുടെ സെറ്റിലെത്തുന്നതും ഫൈറ്റ് സീനുകള്‍ ചെയ്യുന്നതും. ഫൈറ്റ് സീന്‍ ഇല്ലാത്ത സിനിമയായിരുന്നു നടികര്‍ തിലകം. ഒരു സീനില്‍ മുറിയില്‍ വലിയൊരു അക്വേറിയം ഉണ്ടായിരുന്നു. ഷോട്ടിനിടെ അക്വേറിയം പൊട്ടി. നാല് ലെയറുകളുള്ള അക്വേറിയമായിരുന്നു. നാല് ലെയറുകളിലുള്ള ഗ്ലാസാണ് പൊട്ടി വീണത്. റിഫളക്‌സ് ആണ് എന്നെ രക്ഷിച്ചത്. ഞാന്‍ ചാടി രക്ഷപ്പെട്ടു.

അക്വേറിയം എന്റെ പിന്നിലായിട്ടായിരുന്നു. അതൊരു ആക്ഷന്‍ സീനുമായിരുന്നില്ല. ആക്ഷന്‍ പറയുന്നതിന് മുമ്പായി ടക് ടക് ടക് ശബ്ദം കേട്ടു. കാമറാമാനെ നോക്കിയപ്പോള്‍ അദ്ദേഹം എന്നെയല്ല നോക്കുന്നത് പിന്നിലേക്കാണ്. അപ്പോള്‍ തന്നെ മനസിലായി പിന്നിലുള്ള അക്വേറിയം പൊട്ടിയെന്ന്. തിരിയാനുള്ള സമയം പോലും ഉണ്ടായിരുന്നില്ല. ഗ്ലാസ് പീസുകള്‍ക്ക് മെറ്റലിനേക്കാള്‍ കൂര്‍ത്തവയാണ്. എനിക്ക് ചിന്തിക്കാനുള്ള സമയം പോലുമുണ്ടായിരുന്നില്ല. ഞാന്‍ വേഗം അവിടെ നിന്നും ചാടി പുറത്തു കടന്നു. എന്റെ കാലിലെ വിരലിലും കാലിലും കയ്യിലുമെല്ലാം മുറിവുണ്ടായിരുന്നു. വീണ്ടും ഒരു മാസം കൂടി കിടപ്പിലായിരുന്നു. വെറുതെ കിടക്കാന്‍ എനിക്കിഷ്ടമാണ്. അതിനാല്‍ ഈ സമയം ഞാന്‍ ആസ്വദിച്ചു'' എന്നും ടൊവിനോ പറഞ്ഞു.

Content Highlights: Malayalam star Tovino Thomas has opened up about the risks associated with film shooting, particularly during intense action and stunt sequences. He highlighted how actors often push their physical limits to deliver realistic performances, sometimes facing dangerous situations on set. His remarks bring attention to the importance of safety measures in the film industry while also showcasing the dedication actors bring to their craft.

dot image
To advertise here,contact us
dot image