

തിരുവനന്തപുരം : ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം. സ്വര്‍ണവള മോഷ്ടിച്ചെന്നാണ് കടയുടമയുടെ പരാതി. വെമ്പായം കാര്‍ത്തിക് എസ്‌കെ ജ്വല്ലറിയില്‍ ആണ് സംഭവം. ബുധനാഴ്ചയാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് സ്വര്‍ണം കവര്‍ന്നത് കടയുടമയുടെ ശ്രദ്ധയിൽപ്പെടുന്നത്. വള കൈക്കുള്ളിലാക്കിയ ശേഷം അതിനുമുകളില്‍ മൊബൈല്‍ വച്ച് മറച്ചാണ് പ്രതി പുറത്തേക്ക് പോയത്. 22800 രൂപ വില വരുന്ന വളയാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.
കുഞ്ഞിന്റെ നൂൽകെട്ടിനായി സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന ആണ് പ്രതി കടയിലെത്തിയത്. എഴുപതിനായിരം രൂപയോളം കടയുടമ വിലപറഞ്ഞതിനെ തുടര്‍ന്ന് പണവുവായി എത്താം എന്ന് പറഞ്ഞ് കടന്നു കളയുകയായിരുന്നു. അതിന് ശേഷം അഭരണങ്ങള്‍ തിരികെ വെക്കുന്നതിനിടെയാണ് ഒരു വള നഷ്ടപ്പെട്ട വിവരം കടയുടമയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് സിസിടിവി പരിശോധിക്കുമ്പോഴാണ് മോഷമം നടന്നത് തിരിച്ചറിഞ്ഞത്. കടയുടമ നല്‍കിയ പരാതിയില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടിണ്ട്.
Content Highlights: A person allegedly carried out a theft at a jewellery shop after entering the store under the pretext of purchasing ornaments. Police have launched an investigation and are examining available evidence, including CCTV footage, to identify and apprehend the suspect