ഇവിടെ വരുമാനത്തിന് നികുതിയില്ല; ലിസ്റ്റില്‍ ഗള്‍ഫ് മാത്രമല്ല, യൂറോപ്യന്‍ രാജ്യവും

'സീറോ ഇന്‍കം ടാക്‌സ്' എന്നത് കേള്‍ക്കുമ്പോള്‍ ആകര്‍ഷകമായി തോന്നുമെങ്കിലും, ഈ രാജ്യങ്ങള്‍ പരോക്ഷ നികുതികളിലൂടെയോ അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ലെവികളിലൂടെയോ ആണ് ഈ കുറവ് പരിഹരിക്കുന്നത്

ഇവിടെ വരുമാനത്തിന് നികുതിയില്ല; ലിസ്റ്റില്‍ ഗള്‍ഫ് മാത്രമല്ല, യൂറോപ്യന്‍ രാജ്യവും
dot image

ഏതാനും രാജ്യങ്ങളില്‍ വരുമാന നികുതി ഈടാക്കുന്നില്ലെന്ന കാര്യം നിങ്ങള്‍ക്കറിയാമോ. സംഗതി കേള്‍ക്കുമ്പോള്‍ കൗതുകമായി തോന്നാമെങ്കിലും ഉള്ളതാണ്. 'സീറോ ഇന്‍കം ടാക്‌സ്' എന്നത് കേള്‍ക്കുമ്പോള്‍ ആകര്‍ഷകമായി തോന്നുമെങ്കിലും, ഈ രാജ്യങ്ങള്‍ പരോക്ഷ നികുതികളിലൂടെയോ അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ലെവികളിലൂടെയോ ആണ് ഈ കുറവ് പരിഹരിക്കുന്നത്. അതിനാല്‍, ഇവരുടെ സാമ്പത്തിക ഘടന ഒറ്റനോട്ടത്തില്‍ കാണുന്നതിനേക്കാള്‍ സങ്കീര്‍ണമാണ്.

ഗള്‍ഫ് മേഖലയിലാണ് ഇത്തരത്തിലുള്ള രാജ്യങ്ങള്‍ കൂടുതലായുള്ളത്. യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ശമ്പളത്തിന്മേല്‍ വ്യക്തിഗത ആദായനികുതി ഈടാക്കുന്നില്ല. ഇന്ധന വരുമാനമാണ് ഈ നയത്തിന് കരുത്ത് പകരുന്നത്. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി മാറ്റങ്ങള്‍ വരുന്നുണ്ട്. ഉദാഹരണത്തിന്, യുഎഇ മെയിന്‍ലാന്‍ഡ് ബിസിനസ്സുകള്‍ക്ക് 9% കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മിക്ക ജിസിസി രാജ്യങ്ങളും ഇപ്പോള്‍ 5 മുതല്‍ 15% വരെ മൂല്യവര്‍ധിത നികുതി (വാറ്റ്) ഈടാക്കുന്നുണ്ട്.

ഈ രാജ്യങ്ങള്‍ കൂടാതെ, കരീബിയന്‍, അറ്റ്‌ലാന്റിക് ദ്വീപ് രാജ്യങ്ങളിലും ആദായനികുതി ഇല്ല. ബഹാമാസ്, കേമാന്‍ ഐലന്‍ഡ്സ്, ബെര്‍മുഡ, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ആദായനികുതിക്കോ മൂലധന നേട്ടത്തിനോ ഇവര്‍ നികുതി ചുമത്തുന്നില്ല; പകരം ടൂറിസം, സാമ്പത്തിക സേവനങ്ങള്‍, ഇറക്കുമതി തീരുവ എന്നിവയെയാണ് ആശ്രയിക്കുന്നത്. യൂറോപ്പില്‍ മൊണാക്കോ ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. ഫ്രഞ്ച് പൗരരല്ലാത്ത താമസക്കാര്‍ക്ക് ഇവിടെ വ്യക്തിഗത ആദായനികുതി നല്‍കേണ്ടതില്ല. എന്നാല്‍ ഇവിടെ താമസാനുമതി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അല്‍പം കഠിനവും ജീവിതച്ചെലവ് വളരെ കൂടുതലുമാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ബ്രൂണൈ, പസഫിക് മേഖലയിലെ വനുവാത്തു എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

നികുതി ഇല്ല എന്നത് 'ചെലവുകള്‍ ഇല്ല' എന്ന് അര്‍ത്ഥമാക്കുന്നില്ല. വാറ്റും ഇറക്കുമതി തീരുവയും പോലുള്ള പരോക്ഷ നികുതികള്‍ ജീവിതച്ചെലവ് വര്‍ധിപ്പിച്ചേക്കാം. റെസിഡന്‍സി ലഭിക്കുന്നതിന് ജോലി, ബിസിനസ്സ് അല്ലെങ്കില്‍ വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. സുതാര്യതയ്ക്കും കള്ളപ്പണം തടയുന്നതിനുമുള്ള ആഗോള നിയമങ്ങള്‍ ഈ രാജ്യങ്ങളിലും ശക്തമായി വരുന്നുണ്ട്. പനാമ, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങള്‍ 'ടെറിട്ടോറിയല്‍ ടാക്‌സേഷന്‍' രീതിയാണ് പിന്തുടരുന്നത്. ഇവിടെ വിദേശത്തുനിന്നുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല.

  • യുഎഇ - വ്യക്തിഗത ആദായനികുതി ഇല്ലെങ്കിലും, 5% വാറ്റ് നിലവിലുണ്ട്. കൂടാതെ, എണ്ണക്കമ്പനികള്‍ക്ക് 55% വരെ ഉയര്‍ന്ന നികുതിയുണ്ട്.
  • ഖത്തര്‍ - സീറോ-ടാക്‌സ് രാജ്യമാണ്. വ്യക്തിഗത ആദായനികുതി ഇല്ല. എന്നാല്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും 5% വാറ്റ് ഈടാക്കുന്നുണ്ട്.
  • ഒമാനില്‍ വ്യക്തിഗത ആദായനികുതി ഇല്ല. എങ്കിലും, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ഇത് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
  • സിംഗപ്പൂരില്‍ കുറഞ്ഞ നികുതി നിരക്കാണുള്ളത്. വ്യക്തിഗത ആദായനികുതി 0% മുതല്‍ 22% വരെയും കോര്‍പ്പറേറ്റ് നികുതി 17% ഉം ആണ്. എന്നാല്‍ മൂലധന നേട്ടത്തിന് നികുതിയില്ല.
  • സ്വിറ്റ്സര്‍ലന്‍ഡ് നികുതിരഹിതമല്ല, പക്ഷേ താരതമ്യേന കുറഞ്ഞ നിരക്കുകളാണ് അവിടെയുള്ളത്. ഫെഡറല്‍, കാന്റനല്‍, ലോക്കല്‍ എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ അവിടെ നികുതി ഈടാക്കുന്നു.

Content Highlights: A small but influential group of countries and territories imposes no personal income tax, positioning themselves as attractive destinations for expatriates, entrepreneurs, and high-net-worth individuals seeking tax efficiency. While the headline “zero income tax” is compelling, these jurisdictions typically compensate through indirect taxation, resource revenues, or corporate levies, making the broader fiscal framework more nuanced than it appears.

dot image
To advertise here,contact us
dot image