

പട്ന: ബിഹാറിൽ വീണ്ടും ഭരണം ഉറപ്പിച്ച് എൻഡിഎ. 202 സീറ്റുകളിലാണ് എൻഡിഎയുടെ വിജയം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപി 89 സീറ്റുകളിലും ജെഡിയു 85 സീറ്റുകളിലും വിജയിച്ചു. മഹാസഖ്യത്തിന് 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മറ്റുള്ളവർ ആറ് സീറ്റും നേടി.
റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു അത്. ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വേകളും. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് 121 മുതല്‍ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്.
ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്. തൊഴില്‍രഹിതരുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ മഹാസഖ്യത്തിനാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാര്‍ എന്നിവരുടെ പിന്തുണ എന്‍ഡിഎയ്ക്കാണ് എന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
എൻഡിഎയ്ക്ക് 202 സീറ്റ്. മഹാഗഡ്ബന്ധന് 34 സീറ്റുകൾ മാത്രം
സീറ്റ് നില
BJP-89
JD(U) - 85
RJD- 25
LJPRV- 19
CONGRESS- 6
All india Majlis-E-Ittehadul Muslimeen -5
Hindustani Awam Morcha (Secular) -5
Rashtriya Lok Morcha - 4
Communist Party of India (Marxist-Leninist) (Liberation) - 2
Indian Inclusive Party-1
Communist Party of India (Marxist) - CPI(M)-1
Bahujan Samaj Party -1
തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി
ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഫലം അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് 'മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ്' എന്ന് മോദി
കോണ്‍ഗ്രസിനെ 'മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് (എംഎംസി) എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയിലെ ഒരു വിഭാഗം ഈ 'നെഗറ്റീവ് അജണ്ട'യോട് യോജിക്കുന്നില്ലെന്നും മോദി.
കരുത്തുകാട്ടി സിപിഐ (എംഎൽ) ലിബറേഷൻ
മത്സരിച്ച രണ്ട് സീറ്റുകളിലും വിജയം. പാലിഗഞ്ചില്‍ നിന്ന് മത്സരിച്ച സന്ദീപ് സൗരവ്, കാരക്കറ്റില്‍ നിന്ന് മത്സരിച്ച അരുണ്‍ സിംഗ് എന്നിവര്‍ വിജയിച്ചു. സന്ദീപ് സൗരവ് 81,105 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അരുണ്‍ സിംഗിന്റെ വിജയം 74,157 വോട്ടുകള്‍ക്കാണ്.
രണ്ട് കോൺഗ്രസ് നേതാക്കൾക്ക് കൂടി ജയം
ബിഹാർ തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്ക് കൂടി ജയം. ഫോര്‍ബസ്ഗഞ്ചിൽ നിന്ന് ജനവിധി തേടിയ മനോജ് ബിശ്വാസ്, കിഷൻഗഞ്ചിൽ നിന്ന് ജനവിധി തേടിയ മനോഹര്‍ പ്രസാദ് സിംഗ് എന്നിവരാണ് വിജയിച്ചത്. ബിജെപി നേതാവ് വിദ്യാ സാഗർ കേസരിയെയാണ് മനോജ് ബിശ്വാസ് പരാജയപ്പെടുത്തിയത്. ജെഡിയു നേതാവ് സംഭു കുമാർ സുമൻ ആയിരുന്നു മനോഹർ പ്രസാദ് സിംഗിൻ്റെ എതിരാളി.
നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത്
എൻഡിഎയുടെ വിജയം ഉറപ്പിച്ചതോടെ ബിജെപി ആസ്ഥാനത്ത് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജെ പി നദ്ദ, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരും മോദിക്കൊപ്പം. അൽപസമയത്തിനുള്ളിൽ മോദി പ്രവർത്തകരെ അഭിവാദ്യം ചെയ്യും
കോൺഗ്രസ് നേതാവ് എംഡി. ഖമറുള്‍ ഹോദയ്ക്ക് ജയം
കിഷന്‍ഗഞ്ചില്‍ നിന്ന് മത്സരിച്ച എംഡി. ഖമറുള്‍ ഹോദയ്ക്ക് ജയം. 12,794 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ സ്വീറ്റി സിംഗിനെയാണ് ഖമറുള്‍ ഹോദ പരാജയപ്പെടുത്തിയത്. ആകെ 89,669 വോട്ടുകളാണ് ഇദ്ദേഹം നേടിയത്. സ്വീറ്റി സിംഗിന് നേടാനായത് 76,875 വോട്ടുകള്‍ മാത്രമാണ്.
ആർജെഡിയുമായി തെറ്റിപ്പിരിഞ്ഞ് ജെജെഡി എന്ന പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്തിറങ്ങിയ ലാലു പ്രസാദ് യാദവിൻ്റെ മകൻ തേജ് പ്രതാപ് യാദവിന് മഹുവയിൽ പരാജയം. ആകെ 35703 വോട്ടുകൾ മാത്രം നേടി തേജ് പ്രതാപ് ഇവിടെ മൂന്നാം സ്ഥാനത്താവുകയായിരുന്നു. ലോക് ജനശക്തി പാർട്ടി (രാം വിലാസ് പസ്വാൻ) സ്ഥാനാർത്ഥി സഞ്ജയ് കുമാർ സിങ്ങാണ് ഇവിടെ വിജയിച്ചത്.
പാലിഗഞ്ചിൽ സിപിഐ(എംഎൽ) ലിബറേഷൻ നേതാവ് സന്ദീപ് സൗരവിന് വിജയം
ബിഭുതിപൂരിൽ സിറ്റിംഗ് എംഎൽഎയും സിപിഐഎം നേതാവുമായ അജയ് കുമാറിന് വിജയം.
വിജയപരാജയങ്ങൾ മാറി മറിഞ്ഞ രാഘോപൂരിൽ ഒടുവിൽ ആർജെഡി നേതാവ് തേജസ്വി യാദവിന് വിജയം.
ബിഹാറിലെ ജാൻജാപൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി നേതാവ് നിതീഷ് മിശ്ര വിജയിച്ചു.
ജമുയി മണ്ഡലത്തിൽ ബിജെപി നേതാവ് ശ്രേയസി സിംഗ് വിജയിച്ചു. സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രശേഖറിൻ്റെ അടുത്ത അനുയായിയും കേന്ദ്ര മന്ത്രിയായിരുന്ന ദിഗ്‌വിജയ് സിങിൻ്റെ മകളാണ് ശ്രേയസി. ആർജെഡിയുടെ സിറ്റിംഗ് എംഎൽഎ വിജയ് പ്രകാശ് യാദവിനെ 41,049 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു 2020ൽ ശ്രേയസി നിയമസഭയിലെത്തിയത്.
ജൻ സൂരാജ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അനന്ത് കുമാർ സിംഗിന് വിജയം. ജെഡിയു നേതാവായ അനന്ത് കുമാർ സിംഗ് മൊകാമയിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അലിനഗറിൽ നിന്ന് ബിജെപി മൈഥിലി താക്കൂർ വിജയിച്ചു
ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ രേണു ദേവി ഭാട്ടിയ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി വാഷി അഹമ്മദ് ഇവിടെ മുന്നിലെത്തിയിരുന്നു. നിലവിൽ നിതീഷ് കുമാറിൻ്റെ മന്ത്രിസഭയിൽ മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് മന്ത്രി കൂടിയാണ് രേണു ദേവി. 2020 നവംബർ 16 മുതൽ 2022 ഓഗസ്റ്റ് 9 വരെയുള്ള കാലയളവിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ രേണു ദേവി ഉപമുഖ്യമന്ത്രിയായിരുന്നത്. ബിജെപിയുടെ മുൻ ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു രേണു ദേവി.
എൻഡിഎ
മഹാഖഡ്ബന്ധൻ
ഏറ്റവും പുതിയ കക്ഷിനില
ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി താരാപ്പൂർ മണ്ഡലത്തിൽ വിജയിച്ചു
ഏറ്റവും പുതിയ കക്ഷിനില
ഏറ്റവും പുതിയ കക്ഷിനില
ബിഹാറിൽ മഹാസഖ്യത്തിന് നേരിട്ട തിരിച്ചടിയ്ക്ക് പിന്നാലെ അന്തിമവിജയം കോൺഗ്രസിനായിരിക്കുമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യർ. 'We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും' എന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
ആർജെഡി നേതാവ് തേജസ്വി യാദവ് രാഘോപൂർ മണ്ഡലത്തിൽ വീണ്ടും പിന്നിൽ.
ഏറ്റവും പുതിയ കക്ഷിനില
ഏറ്റവും പുതിയ കക്ഷിനില
ആർജെഡി നേതാവ് തേജസ്വ യാദവ് രാഘോപൂരിൽ വീണ്ടും മുന്നിൽ
ആർജെഡി നേതാവ് തേജസ്വ യാദവ് രാഘോപൂരിൽ വീണ്ടും പിന്നിൽ
എൻഡിഎ
മഹാഖഡ്ബന്ധൻ
ബിഹാർ തെരഞ്ഞെടുപ്പിൽ മഹാഖഡ്ബന്ധന് തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എക്സ് പോസ്റ്റിലൂടെയായിരുന്നു അഖിലേഷ് യാദവിൻ്റെ വിമർശനം. 'ഈ രാഷ്ട്രീയ ഗൂഢാലോചന തുറന്നുകാട്ടപ്പെട്ടതിനാല്‍ ബിഹാറില്‍ കളിച്ച 'എസ്‌ഐആര്‍' എന്ന കളി പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കില്ല. ഇപ്പോള്‍ മുതല്‍ ഈ കളി തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ബിജെപി ഒരു പാര്‍ട്ടിയല്ല , വഞ്ചനയാണ്' എന്നായിരുന്നു അഖിലേഷിൻ്റെ പ്രതികരണം.
വോട്ടെണ്ണൽ പുരോഗമിക്കുന്ന ബിഹാറിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. നാല് സീറ്റിൽ മാത്രമാണ് നിലവിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 2020ൽ 19 സീറ്റിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ 61 സീറ്റുകളിൽ മത്സരിച്ചിരുന്നു.
മഹാഖഡ്ബന്ധൻ കക്ഷി നില
രാഘോപൂരിൽ ലീഡ് തിരിച്ച് പിടിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്
ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി താരാപ്പൂരിൽ മുന്നിൽ
ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ രേണു ദേവി ഭാട്ടിയ മണ്ഡലത്തിൽ മൂന്നിലെത്തി. നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി വാഷി അഹമ്മദ് ഇവിടെ മുന്നിലെത്തിയിരുന്നു. നിലവിൽ നിതീഷ് കുമാറിൻ്റെ മന്ത്രിസഭയിൽ മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് മന്ത്രി കൂടിയാണ് രേണു ദേവി. 2020 നവംബർ 16 മുതൽ 2022 ഓഗസ്റ്റ് 9 വരെയുള്ള കാലയളവിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ രേണു ദേവി ഉപമുഖ്യമന്ത്രിയായിരുന്നത്. ബിജെപിയുടെ മുൻ ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു രേണു ദേവി.
ബിഭുതിപൂരിൽ മുന്നിലെത്തി സിറ്റിംഗ് എംഎൽഎ അജയ് കുമാർ
സുപോൾ മണ്ഡലത്തിൽ ജെഡിയുവിൻ്റെ മുതിർന്ന നേതാവ് ബിജേന്ദ്ര പ്രസാദ് യാദവ് മുന്നിൽ
ബങ്കിപൂർ മണ്ഡലത്തിൽ ബിജെപി നേതാവ് നിധിൻ നാബിൻ മുന്നിൽ
ബിഹാർ പിസിസി അധ്യക്ഷൻ രാജേഷ് റാം കുഡുംബ മണ്ഡലത്തിൽ പിന്നിൽ
ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ രേണു ദേവി ഭാട്ടിയ മണ്ഡലത്തിൽ പിന്നിൽ. നിലവിൽ നിതീഷ് കുമാറിൻ്റെ മന്ത്രിസഭയിൽ മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് മന്ത്രി കൂടിയാണ് രേണു ദേവി. 2020 നവംബർ 16 മുതൽ 2022 ഓഗസ്റ്റ് 9 വരെയുള്ള കാലയളവിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ രേണു ദേവി ഉപമുഖ്യമന്ത്രിയായിരുന്നത്. ബിജെപിയുടെ മുൻ ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു രേണു ദേവി. കോൺഗ്രസിൻ്റെ വാഷി അഹമ്മദാണ് മുന്നിൽ.
ജംവി മണ്ഡലത്തിൽ ബിജെപി നേതാവ് ശ്രേയസി സിംഗ് ലീഡ് ചെയ്യുന്നു. സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രശേഖറിൻ്റെ അടുത്ത അനുയായിയും കേന്ദ്ര മന്ത്രിയായിരുന്ന ദിഗ്‌വിജയ് സിങിൻ്റെ മകളാണ് ശ്രേയസി. ആർജെഡിയുടെ സിറ്റിംഗ് എംഎൽഎ വിജയ് പ്രകാശ് യാദവിനെ 41,049 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു 2020ൽ ശ്രേയസി നിയമസഭയിലെത്തിയത്.
ബിഹാറിലെ ശിവാൻ മണ്ഡലത്തിൽ ബിജെപി നേതാവും ആരോഗ്യമന്ത്രിയുമായ മംഗൾ പാണ്ഡെ മുന്നിൽ
ആർജെഡി നേതാവ് തേജസ്വി യാദവ് രാഘോപൂരിൽ പിന്നിൽ
ലീഡ് നിലയിൽ കോൺഗ്രസിൻ്റെ മുന്നിലെത്തി സിപിഐഎംഎൽ ലിബറേഷൻ. മഹാഖഡ്ബന്ധനിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് നിലവിൽ അഞ്ച് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. 2020ൽ കോൺഗ്രസ് 19 സീറ്റിൽ വിജയിച്ചിരുന്നു. ഇത്തവണ 20 സീറ്റിൽ മത്സരിച്ച സിപിഐഎംഎൽ ലിബറേഷൻ ആറ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2020ൽ സിപിഐഎംഎൽ ലിബറേഷൻ 12 സീറ്റുകളിൽ വിജയിച്ചിരുന്നു.
മഹാഖഡ്ബന്ധൻ കക്ഷി നില
ബിഹാറിൽ എൻഡിഎ മുന്നേറ്റം തുടരവെ തേജസ്വി യാദവിൻ്റെ വീട്ടിൽ നിന്നും മടങ്ങി ലാലു പ്രസാദ് യാദവ്.
VIDEO | Bihar election results 2025: RJD chief Lalu Prasad Yadav leaves party leader and Mahagathbandhan CM face Tejashwi Yadav's residence in Patna.
— Press Trust of India (@PTI_News) November 14, 2025
(Full video available on PTI Videos - https://t.co/n147TvrpG7)#BiharElections2025 #BiharElectionsWithPTI #BiharResultsWithPTI pic.twitter.com/AIJfLf5ln8
എൻഡിഎ
മഹാഖഡ്ബന്ധൻ
ഏറ്റവും പുതിയ കക്ഷിനില
വോട്ടർ പട്ടികയിലുള്ളതിനേക്കാള്‍ മൂന്ന് ലക്ഷം വോട്ട് അധികം പോള്‍ ചെയ്തുവെന്ന് സിപിഐ(എംഎൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ. എക്സ് പോസ്റ്റിലൂടെയാണ് ദീപാങ്കർ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ് ഐ ആറിന് ശേഷം 7.42 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം 7.45 കോടി വോട്ടർമാർ വോട്ട് ചെയ്തതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. അധികം വന്ന മൂന്ന് ലക്ഷം വോട്ട് എവിടെ നിന്നാണെന്നും ദീപാങ്കർ ഭട്ടാചാര്യ അറിയിച്ചു.
ബിഹാറിലെ പാലിഗഞ്ചിൽ സിപിഐ(എംഎൽ) ലിബറേഷൻ നേതാവും സിറ്റിംഗ് എംഎൽഎയുമായ സന്ദീപ് സൗരവ് മുന്നിൽ.
ബിഹാറിലെ ബക്രി നിയമസഭാ മണ്ഡലത്തിൽ സിപിഐ നേതാവ് സൂര്യകാന്ത് പസ്വാൻ മുന്നിൽ
ബിഹാറിലെ ഹയാഘട്ട് മണ്ഡലത്തിൽ സിപിഐഎം നേതാവ് ശ്യാം ഭാരതി മുന്നിൽ
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി വിജയിക്കുന്ന സീറ്റുകള്‍ മാത്രം അപ്ഡേറ്റ് ചെയ്യുന്നുവെന്ന ആരോപണവുമായി ആര്‍ജെഡി. ആര്‍ജെഡി മുന്നേറുന്ന സീറ്റുകള് അപ്ഡേറ്റ് ചെയ്യുന്നില്ലെന്നാണും നേതൃത്വം ആരോപിച്ചു.
മുതിർന്ന നേതാവും ബിഹാർ പിസിസി അധ്യക്ഷനുമായ രാജേഷ് റാം കുഡുംബ മണ്ഡലത്തിൽ മുന്നിൽ
കോൺഗ്രസ് തിരിച്ചടി നേരിടുന്ന ബിഹാറിൽ കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ കഡ്‌വ മണ്ഡലത്തിൽ
മുന്നിൽ
ബിജെപി നേതാവ് മൈഥിലി താക്കൂർ അലിനഗറിൽ മുന്നിൽ.
ആർജെഡിയുമായി തെറ്റിപ്പിരിഞ്ഞ് ജെജെഡി രൂപീകരിച്ച് ഒറ്റയ്ക്ക് മത്സരിക്കുന്ന തേജ് പ്രതാപ് യാദവ് മഹുവയിൽ പിന്നിൽ
ഏറ്റവും പുതിയ കക്ഷിനില
നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായി സാമ്രാട്ട് ചൗധരി താരാപ്പൂരിൽ മുന്നിൽ.
രഘുനാഥ്പൂരിൽ ആർജെഡി നേതാവ് ഒസാമ ഷഹാബ് മുന്നിൽ
ബിഹാറിൽ രാഘോപൂർ മണ്ഡലത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് മുന്നിൽ.
വോട്ടെണ്ണൽ പുരോഗമിക്കവെ നൂറിലേറെ സീറ്റുകളിൽ മുന്നേറി എൻഡിഎ
കക്ഷിനില
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പോരാട്ടം ഇഞ്ചോടിഞ്ചാകുന്നു. ജെഡിയുവിനെ പിന്നിലാക്കി എൻഡിഎയിലെ പ്രധാനകക്ഷിയായി ബിജെപി മാറുന്ന ചിത്രമണ് ബിഹാറിൽ വീണ്ടും തെളിയുന്നത്.
കക്ഷിനില
ബിഹാറിൽ ആർജെഡിയുമായി തെറ്റിപ്പിരിഞ്ഞ് ജെജെപി രൂപീകരിച്ച തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തിൽ മുന്നിൽ
ബിജെപി നേതാവും ആരോഗ്യമന്ത്രിയുമായ മംഗൾ പാണ്ഡെ ശിവാൻ മണ്ഡലത്തിൽ പിന്നിൽ

പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎയ്ക്ക് മുന്നേറ്റം. ജെഡിയുവിനെ പിന്നിലാക്കി എൻഡിഎയിലെ പ്രധാനകക്ഷിയായി ബിജെപി മാറുന്ന ചിത്രമണ് ബിഹാറിൽ വീണ്ടും തെളിയുന്നത്.
കക്ഷിനില
എൻഡിഎ
മഹാഖഡ്ബന്ധൻ
ബിഹാറിൽ പോസ്റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി. ആർജെഡി രണ്ടാമത്. കോൺഗ്രസ് ചിത്രത്തിലില്ല
എൻഡിഎ
മഹാഖഡ്ബന്ധൻ
റിപ്പോർട്ടർ ലൈവിൽ ബിഹാർ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം
പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൻ്റെ സൂചന.
കക്ഷിനില
എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജെഡിയു നേതാവ് നിതീഷ് കുമാർ ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തില്ല. 2030വരെ എംഎൽസിയായി തുടരാൻ നിതീഷിന് കഴിയുന്ന സാഹചര്യത്തിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയാലും മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്താൻ നിതീഷിന് തടസ്സമല്ല.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. 243 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെണ്ണലാണ് ആരംഭിച്ചത്.
ബിജെപി, ജെഡിയു, ചിരാഗ് പാസ്വാന്റെ എൽജെപി എന്നിവ ഉൾപ്പെടുന്ന ഭരണ മുന്നണിയായ എൻഡിഎയും ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യമായ മഹാഖഡ്ബന്ധനും തമ്മിലുള്ള മത്സരമാണ് ബിഹാറിൽ നടക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി, പുറത്താക്കപ്പെട്ട ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ജനശക്തി ജനതാദൾ. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ മത്സരരംഗത്തുള്ള കക്ഷികൾ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലായി 2,616 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. നവംബർ 6 ന് നടന്ന ആദ്യ ഘട്ടത്തിൽ 121 സീറ്റുകളിലേക്ക് 1,302 പേർ മത്സരിച്ചപ്പോൾ ബാക്കിയുള്ള സ്ഥാനാർത്ഥികൾ നവംബർ 11 ന് അവസാന ഘട്ടത്തിൽ 122 സീറ്റുകളിലേക്കാണ് മത്സരിച്ചത്.
ഏതെങ്കിലും സ്ഥാനാർത്ഥിയോ പാർട്ടിയോ ഒരു സീറ്റിലും റീപോളിംഗ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.