
മുംബൈ: സാമ്പത്തിക സ്ഥാപനങ്ങളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന പണം എത്രയും വേഗം അതിന്റെ ഉടമകളെ കണ്ടെത്തി തിരിച്ചു നൽകണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. സാമ്പത്തിക സ്ഥിരത വികസന കൗൺസിൽ യോഗത്തിൽ ആർബിഐ, സെബി, എംസിഎ, പിഎഫ്ആർഡിഎ, ഐആർഡിഎഐ തുടങ്ങിയ നിയന്ത്രണ ഏജൻസികളോടാണ് ധനമന്ത്രി കാര്യങ്ങൾ അവതരിപ്പിച്ചത്. മുംബൈയിലായിരുന്നു യോഗം.
ജനസൗഹൃദ സാമ്പത്തിക സംവിധാനമാണ് ആവശ്യം എന്ന നിലയിലാണ് ഈ പുതിയ തീരുമാനം. ഇനി ചില കണക്കുകൾ പരിശോധിച്ചാൽ 2025 മാർച്ച് വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്ത് ബാങ്കുകളിൽ അവകാശികളില്ലാതെ 97,545.12 കോടി രൂപയാണ് കിടക്കുന്നത്. ഈ തുക സൂക്ഷിച്ചിരിക്കുന്നതാകട്ടെ ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവേർനെസ് ഫണ്ടിലും. 2024 മാർച്ച് അവസാനമിത് 78,213 കോടി രൂപയായി മാറി. അതായത് ഒരു വർഷത്തിനിടെ 24.71 ശതമാനമാണ് വർധനയാണ് സൂചിപ്പിക്കുന്നത്. ഇത്കൂടാതെ അവകാശികളില്ലാതെ കിടക്കുന്ന ഓഹരികളും ലാഭവിഹിതവും ഇൻഷുറൻസ് ഫണ്ടും പെൻഷൻ ഫണ്ടുകളുമെല്ലാം വേറെയുമുണ്ട്.
ഇത്തരത്തിൽ അവകാശികളെത്താതെ കിടക്കുന്ന ഫണ്ടുകൾ അവകാശികളെ കണ്ടെത്തി വേഗത്തിലും കാര്യക്ഷമമായും കൈമാറാനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് പരിഗണിക്കണമെന്നും ധനമന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്.
Content Highlights:Finance Minister demands to find and pay back the money lying unclaimed in the country