
ന്യൂഡൽഹി: സീറോ മലബാർ സഭ ജലന്ധർ രൂപതയുടെ പുതിയ മെത്രാനായി ഫാ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ മാർപാപ്പ നിയമിച്ചു. ഇദ്ദേഹം നിലവിൽ ജലന്ധർ രൂപതയിലെ ഫിനാൻഷ്യൽ അഡ്‌മിനിസ്ട്രേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. കൂടാതെ പഗ്വരാ സെൻ്റ് ജോസഫ് പള്ളി വികാരിയായി പ്രവർത്തിക്കുകയാണ്. 1991 മുതൽ ജലന്ധർ രൂപതയിൽ വൈദികനായി പ്രവർത്തിച്ച് വരുന്ന ഫാ. ജോസ്, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ പിൻഗാമിയായിരുന്നു. വിവിധ കാലഘട്ടങ്ങളിലായി രൂപതയിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
1962 ഡിസംബർ 24ന് പാലാ രൂപതയിലെ കാളകെട്ടിയിൽ ആയിരുന്നു ജനനം. തൃശൂരിലായിരുന്നു വൈദിക പഠനാരംഭം. പിന്നീട് നാഗ്‌പൂരിലെ സെൻ്റ് ചാൾസ് ഇന്റർഡയോഷ്യൻ മേജർ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഉന്നത വിദ്യാഭ്യാസം നേടി. റോമിലെ പൊന്തിഫിക്കൽ അർബൻ സർവകലാ ശാലയിൽ നിന്ന് കാനോൻ നിയമത്തിലും ഉന്നത ബിരുദവും കഴിഞ്ഞതാണ്.
Content Highlights: Fr Jose T. Appointed as New Bishop of Jalandhar