മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെൻ്റ്, എംഎൻഎഫിന് നിരാശ; ജന് കി ബാത്ത് സർവേ

എംഎന്എഫ് പത്ത് മുതല് 14 സീറ്റു വരെ നേടുമെന്നാണ് പ്രവചനം

മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെൻ്റ്, എംഎൻഎഫിന് നിരാശ;  ജന് കി ബാത്ത് സർവേ
dot image

ഐസ്വാൾ: മിസോറാമില് സോറം പീപ്പിള്സ് മൂവ്മെന്റ് (ഇസെഡ്പിഎം) വിജയിക്കുമെന്ന് ജന് കി ബാത്ത് സര്വേ. 15 മുതല് 25 സീറ്റുകള് നേടുമെന്ന് സര്വേ പ്രവചിക്കുന്നു. ഭരണകക്ഷിയായ എംഎന്എഫ് പത്ത് മുതല് 14 സീറ്റു വരെ നേടുമെന്നാണ് പ്രവചനം. തൊട്ടുപിന്നാലെയുളള കോണ്ഗ്രസ് അഞ്ച് മുതല് ഒമ്പത് സീറ്റുകള് വരെ നേടാം. ബിജെപി രണ്ട് സീറ്റ് നേടുമെന്നുമാണ് സര്വേ പ്രവചിക്കുന്നത്.

നവംബർ ഏഴിന് മിസോറാമിലെ 1276 പോളിംഗ് സ്റ്റേഷനുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ആകെയുളള 8,52,088 വോട്ടർമാരിൽ 80.66 ശതമാനം പേരാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. കോൺഗ്രസ്, സോറം പീപ്പിൾസ് മൂവ്മെന്റ് (ഇസഡ്പിഎം), എംഎൻഎഫ് (മിസോ നാഷണൽ ഫ്രണ്ട്), ബിജെപിയും തമ്മിലായിരുന്നു മിസോറാമിൽ മത്സരം. എംഎൻഎഫ് ബിജെപിയുടെ നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഇഡിഎ) ഭാഗവും എൻഡിഎയുടെ സഖ്യകക്ഷിയുമാണ്.

മധ്യപ്രദേശില് കോണ്ഗ്രസിന് നേരിയ മേല്കൈ പ്രവചിച്ച് ടൈംസ് നൗ; സീറ്റ് നില ഇങ്ങനെ

40 അസംബ്ലി സീറ്റുകളിലേക്കായി 174 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മിസോറാമിലെ 11 ജില്ലകളിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് സെർചിപ്പ് ജില്ലയിലാണ്. 84.785 ശതമാനം പേരാണ് സെർചിപ്പിൽ വോട്ട് ചെയ്തത്. മമിത് ജില്ലയിൽ 84.65 ശതമാനം, ഹനഹ്തിയാൽ ജില്ലയിൽ 84.19 ശതമാനം, ലുങ്ലെയ് ജില്ലയിൽ 83.68 ശതമാനം പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

മിസോറാമിന്റെ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികൾക്ക് വലിയ പങ്കുണ്ട്. 2018 ലെ തിരഞ്ഞെടുപ്പിൽ മിസോ നാഷണൽ ഫ്രണ്ട് 37.8 ശതമാനം വോട്ട് വിഹിതം നേടിയിരുന്നു. മിസോ നാഷണൽ ഫ്രണ്ട് 26 സീറ്റുകൾ നേടി വിജയിക്കുകയുമുണ്ടായി. അന്ന് കോൺഗ്രസിന് അഞ്ച് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് നേടാനായത്.

dot image
To advertise here,contact us
dot image