
ഫ്ലോറിഡ: വിമാനയാത്രക്കിടെ തന്നെ ബോഡിഷെയിമിംഗ് നടത്തിയെന്നാരോപിച്ച് കുട്ടിയെ മർദിച്ച യുവതി അറസ്റ്റിൽ. ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കുട്ടിയുമായി യുവതി തർക്കത്തിലേർപ്പെടുകയായിരുന്നുവെന്നും തുടർന്ന് മർദനത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ യുഎസിലെ മെറിലാന്‍ഡില്‍നിന്നുള്ള ക്രിസ്റ്റി ക്രംപ്ടണ്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ക്രിസ്റ്റിയെ ബോഡിഷെയിമിംഗ് നടത്തിയതോടെ കുട്ടിയെ അടിക്കുകയും തലപിടിച്ച് വിമാനത്തിന്റെ ജനലിൽ ഇടിക്കുകയുമായിരുന്നു. എന്നാൽ കുട്ടികൾ അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണെന്നും കുട്ടികൾ തെറ്റ് ചെയ്താൽ മുതിർന്നവർ അവരെ പറഞ്ഞ് തിരുത്തുകയാണ് വേണ്ടതെന്നും ദൃക്സാക്ഷികളും വ്യക്തമാക്കി. അതിനാൽ യുവതിയുടെ ഭാഗത്താണ് തെറ്റെന്നും അവർ വ്യക്തമാക്കി.
അതേസമയം യാത്രയിലുടനീളം കുട്ടിയുടെ സംസാരം ശെരിയല്ലായിരുന്നുവെന്നും, അടക്കിയിരുത്തുക എന്ന ലക്ഷ്യത്തോടെ ഫോണ്‍ വാങ്ങി മാറ്റിവെച്ചതോടെ കുട്ടി ക്രിസ്റ്റിയുടെ കൈ ആംറെസ്റ്റില്‍നിന്ന് തള്ളി താഴെയിട്ടു. മാത്രമല്ല, യുവതിയെ തടിച്ചി എന്നും മിസ്സ് പിഗ്ഗി എന്നുമടക്കം വിളിച്ച് ബോഡി ഷെയ്മിങ് നടത്തി. ഇത് തുടര്‍ന്നതോടെയാണ് താന്‍ കുട്ടിയെ മര്‍ദിച്ചത് എന്നുമാണ് ക്രിസ്റ്റിയുടെ വാദം.അറസ്റ്റുചെയ്ത് സമിനോള്‍ കൗണ്ടി ജയിലിലേക്ക് അയച്ച ക്രിസ്റ്റിയെ പിന്നീട് ജാമ്യം നല്‍കി പുറത്തുവിട്ടു. ഏകദേശം എട്ടരലക്ഷം രൂപ ബോണ്ടിന്മേലാണ് യുവതിക്ക് ജാമ്യം അനുവദിച്ചത്.
Content Highlights:Women beats up child for body-shaming during flight