
ലീഡ്‌സിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് കടക്കുന്നത്. നിർണായക സെഞ്ച്വറിയുമായി ബെൻ ഡക്കറ്റും അർധ സെഞ്ച്വറിയുമായി സാക്ക് ക്രോളിയും തിളങ്ങിയപ്പോൾ അവസാന ദിനം ഇംഗ്ലണ്ടിന്റെ കയ്യിലാണ്. നിലവിൽ 52 ഓവർ പിന്നിടുമ്പോൾ 246 റൺസ് സ്കോർ ചെയ്ത ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് കയ്യിലിരിക്കെ വേണ്ടത് 125 റൺസ് മാത്രമാണ്.
അതേ സമയം അഞ്ചാം ദിനം ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഫീൽഡിങ് പിഴവുകളാണ്. 143 റൺസുമായി ഇപ്പോൾ ക്രീസിലുള്ള ഡക്കറ്റിനെ 97 റൺസിൽ നിൽക്കവെയാണ് ജയ്‌സ്വാൾ കൈവിട്ടത്. സിറാജിന്റെ പന്തിലായിരുന്നു ഇന്ത്യയ്ക്ക് കളിയിലേക്ക് തിരിച്ചുവരാനുള്ള നിർണായക അവസരം ഉണ്ടായത്.
ആദ്യ ഇന്നിങ്സിലും രണ്ട് ക്യാച്ചുകൾ ജയ്‌സ്വാൾ കൈവിട്ടിരുന്നു. ബുംമ്രയുടെ പന്തില്‍ ജയ്സ്വാള്‍ ബെന്‍ ഡക്കറ്റിനെ തന്നെയാണ് കൈവിട്ടത്. ഇതുകൂടാതെ ഒല്ലി പോപ്പിന്റെ ക്യാച്ചും ആദ്യ ഇന്നിങ്സിൽ ജയ്‌സ്വാൾ കൈവിട്ടു. പോപ്പ് അര്‍ധസെഞ്ചുറി എത്തും മുമ്പായിരുന്നു ഇത്. വീണുകിട്ടിയ അവസരം മുതലാക്കിയ പോപ്പ് ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടുകയും ചെയ്തു.
Content Highlights: ; Jaiswal drop cathes Duckett, three time drop cathes in this match