
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടി മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ റിഷഭ് പന്ത് പുറത്തായതിൽ ആരോപണവുമായി മുൻ താരം ദിനേശ് കാർത്തിക്. മികച്ച രീതിയിൽ ബാറ്റുവീശിയിരുന്ന പന്ത് പുറത്തായതിന് കാരണം ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറാണെന്നാണ് ഡികെ പറയുന്നത്. 178 പന്തുകള്‍ നേരിട്ട് 12 ഫോറും 6 സിക്‌സും സഹിതം 134 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.
മത്സരത്തില്‍ ജോഷ് ടങിന്‍റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചാണ് റിഷഭ് പന്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത്. അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചതിനെതിരെ പന്ത് റിവ്യൂ എടുത്തെങ്കിലും ഔട്ട് വിധിക്കുകയായിരുന്നു. അതിന് മുൻപ് ആക്രമിച്ചു കളിക്കുകയായിരുന്ന പന്തിനോട് കോച്ച് ഗൗതം ഗംഭീര്‍ കരുതലോടെ കളിക്കാന്‍ ആവശ്യപ്പെട്ടതാണ് വിക്കറ്റ് നഷ്ടമാവാന്‍ കാരണമായതെന്ന് ദിനേശ് കാര്‍ത്തിക് സ്കൈ സ്പോര്‍ട്സ് കമന്‍ററിയില്‍ വ്യക്തമാക്കി.
India have their third centurion of the game as Rishabh Pant brings up a stylish 7️⃣th Test hundred 🔥#ENGvIND 📝: https://t.co/FXxW1HkGLm pic.twitter.com/zAAR5eIXeA
— ICC (@ICC) June 21, 2025
"വളരെ രസകരമെന്നു പറയട്ടെ, റിഷഭ് പന്തിന്റെ കളിയുടെ ശൈലിയെ നിയന്ത്രിക്കുന്ന സന്ദേശമാണ് ഗൗതം ഗംഭീറിന് ഒരു സന്ദേശം നൽകിയത്. കരുതലോടെ കളിക്കാനുള്ള കോച്ചിന്റെ നിർദേശത്തിന് പിന്നാലെ തന്‍റെ സ്വതസിദ്ധമായ ആക്രമണശൈലി മാറ്റിവെച്ച് റിഷഭ് പന്ത് കരുതലോടെ പ്രതിരോധിച്ച് കളിക്കാന്‍ തുടങ്ങി. ഇതാണ് പന്തിന്‍റെ വിക്കറ്റ് നഷ്ടമായതിന് കാരണമായത്. കരുതലോടെ കളിക്കാനുള്ള ഉപദേശം ചില കളിക്കാരുടെ കാര്യത്തില്‍ ശരിയാകില്ല.
Dinesh Karthik has suggested that a dressing room message might have contributed to Rishabh Pant's dismissal.
— Wisden (@WisdenCricket) June 21, 2025
Do you agree with him? 🤔#RishabhPant #ENGvIND pic.twitter.com/e1CTnBZxzc
അതുപോലെ നല്‍കുന്ന സന്ദേശത്തിന്‍റെ ടോണും ഭാഷയും എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വളരെ പ്രധാനമാണ്. ഉപയോഗിക്കുന്ന ഭാഷ ചിലപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുന്നതായിരിക്കും. റിഷഭ് പന്തിന്‍റെ കാര്യത്തില്‍ ഗൗതം ഗംഭീര്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ മാത്രമാണ് അദ്ദേഹത്തിൽ നിന്ന് മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനാകുവെന്നും ഡികെ പറഞ്ഞു.
Content Highlights: Rishabh Pant got out due to ‘message’ from Gautam Gambhir & Shubman Gill says Dinesh Karthik