
ഫാബ് ഫോറിൽ താൻ നേരിട്ടതിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്ററെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആൻഡേഴ്‌സൺ.
ഫാബ് ഫോറിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സച്ചിൻ ടെണ്ടുൽക്കറെക്കാൾ കോഹ്‌ലിക്ക് മുന്നിലാണ് പന്തെറിയുന്നത് കൂടുതൽ ബുദ്ധിമുട്ടായി തോന്നിയതെന്ന് ആൻഡേഴ്‌സൺ കൂട്ടിച്ചേർത്തു.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു കോഹ്‌ലിയും ആൻഡേഴ്‌സണും തമ്മിലുള്ള മത്സരം. 36 ഇന്നിംഗ്‌സുകളിൽ നിന്ന് 43.57 ശരാശരിയിൽ കോഹ്‌ലി 305 റൺസ് നേടി. ഏഴ് തവണ ആൻഡേഴ്‌സൺ കോഹ്‌ലിയെ പുറത്താക്കി.
2025 മെയ് മാസത്തിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോഹ്‌ലി 122 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് നേടിയിട്ടുണ്ട്.
അതേ സമയം വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് ആധുനിക കാലത്തെ ഫാബ് ഫോർ എന്ന് പറയുന്നത്.
Content Highlights: It's harder to bowl against Kohli than Sachin Tendulkar'; Anderson picks the best of the Fab Four