ശ്രീലങ്കയുടെ ദേശീയ താരം; IPL ൽ ചെന്നൈയ്ക്ക് വേണ്ടിയും കളിച്ചു; ഇപ്പോൾ ഉപജീവനം ബസ് ഡ്രൈവറായി

സെവാഗിന് സെഞ്ചറി ലഭിക്കാതിരിക്കാൻ നോബോൾ എറിഞ്ഞ് വിവാദത്തിലായ താരം കൂടിയാണ് സൂരജ്.

dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്നു ശ്രീലങ്കക്കാരനായ സ്പിന്നർ സൂരജ് രണ്‍ദീവ്. 2011 ഐപിഎലിൽ ധോണിക്ക് കീഴിൽ കളിച്ചിട്ടുള്ള താരം ശ്രീലങ്കയുടെ ദേശീയ ടീമിനായും മൂന്ന് ഫോർമാറ്റിൽ കൂടി അമ്പതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബോളറായ താരം നൂറോളം അന്താരാഷ്ട്ര വിക്കറ്റുകളും നേടിയിട്ടുണ്ട്.

6.8 ലക്ഷം രൂപയ്ക്കാണു താരം ഐപിഎൽ കളിക്കാനെത്തിയത്. 2011 ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി എട്ടു മത്സരങ്ങള്‍ കളിച്ച രൺദീവ് ആറു വിക്കറ്റുകള്‍ ആ സീസണിൽ വീഴ്ത്തി.

ഇന്ത്യയ്ക്കെതിരായ 2010 ത്രിരാഷ്ട്ര പരമ്പരയിൽ സെവാഗിന് സെഞ്ചറി ലഭിക്കാതിരിക്കാൻ നോബോൾ എറിഞ്ഞ് വിവാദത്തിലായ താരം കൂടിയാണ് സൂരജ്.

എന്നാൽ ക്രിക്കറ്റ് കരിയറിന് ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയ രണ്‍ദീവ് ഇപ്പോൾ ബസ് ഓടിച്ചാണ് ജീവിക്കുന്നത്. 2011 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫൈനൽ കളിച്ച താരം കരിയർ അവസാനിപ്പിച്ച ശേഷം നെറ്റ് ബോളറായി പന്തെറിയാനായിരുന്നു ഓസ്‌ട്രേലിയയിൽ പോയിരുന്നത്. പിന്നീട് ഡ്രൈവറായി മാറുകയായിരുന്നു.

Content Highlights: Dhoni's CSK teammate, World Cup star works as a bus driver now

dot image
To advertise here,contact us
dot image