എന്റെ അമ്മൂമക്ക് വേണ്ടി ഒരു സിക്‌സറടിക്കുമോ എന്ന് പോസ്റ്റര്‍; പിന്നെന്തൊ അടിക്കാലോന്ന് ബെഥലിന്റെ മറുപടി!

10 പന്ത് നേരിട്ട ജേക്കബ് ബെഥല്‍ 26 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിങ് നടത്തി.

dot image

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര ഇംഗ്ലണ്ട് ക്രിക്കറ്റ് സ്വന്തമാക്കിയിരുന്നു. രണ്ടാം ട്വന്റി 20യില്‍ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 18.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്തവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെ വിജയം അനായാസമായി.

ബാറ്റ് ചെയ്ത എട്ട് പേരില്‍ അഞ്ച് പേരും ഇംഗ്ലണ്ടിന് വേണ്ടി ആഞ്ഞടിച്ചു. 10 പന്ത് നേരിട്ട ജേക്കബ് ബെഥല്‍ 26 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിങ് നടത്തി. മൂന്ന് സിക്‌സറും ഒരു ഫോറുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ക്യാമിയോ. താരത്തിന്റെ ബാറ്റിങ്ങിനിടയില്‍ അരങ്ങേറിയ രസകരമായ സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.

താരത്തിന്റെ ബാറ്റിങ്ങിനിടെ ഗാലറിയിലെ ആരാധകന്റെ കയ്യിലിരുന്ന പ്ലക്ക് കാര്‍ഡ് സ്‌ക്രീനില്‍ തെളിഞ്ഞിരുന്നു. 'എന്റെ അമ്മൂമക്ക് വേണ്ടി ഒരു സിക്‌സറടിക്കുമോ എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. അടുത്ത പന്തില്‍ തന്നെ ബെഥല്‍ ഒരു കൂറ്റന്‍ സിക്‌സര്‍ പറത്തുകയായിരുന്നു. വീഡിയോ കാണാം.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ എവിന്‍ ലീവ്‌സിനെ പുറത്താക്കി ലുക്ക് വുഡ് ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കി. എന്നാല്‍ 47 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സും 49 റണ്‍സുമായി ക്യാപ്റ്റന്‍ ഷായി ഹോപ്പും വിന്‍ഡീസ് സ്‌കോര്‍ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റില്‍ 90 റണ്‍സ് പിറന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായത് വിന്‍ഡീസിന് തിരിച്ചടിയായി.

18 ഓവര്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് സംഘം അഞ്ചിന് 155 എന്ന സ്‌കോറിലായിരുന്നു. 19-ാം ഓവറാണ് മത്സരത്തിന്റെ മൊമന്റം മാറ്റിമറിച്ചത്. ആദില്‍ റാഷിദിന്റെ ആദ്യ മൂന്ന് പന്തുകളും ജേസണ്‍ ഹോള്‍ഡര്‍ നിലംതൊടാതെ അതിര്‍ത്തി കടത്തി. നാലാം പന്തില്‍ സിംഗിള്‍ വന്നു. അവസാന രണ്ട് പന്തുകളും റൊമാരിയോ ഷെപ്പേര്‍ഡും അതിര്‍ത്തി കടത്തി. ജേസണ്‍ ഹോള്‍ഡര്‍ ഒമ്പത് പന്തില്‍ പുറത്താകതെ 29 റണ്‍സെടുത്തു. 11 പന്തില്‍ പുറത്താകാതെ 19 റണ്‍സായിരുന്നു റൊമാരിയോ ഷെപ്പേര്‍ഡിന്റെ സംഭാവന.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം?ഗ്ലണ്ടിന് നാല് റണ്‍സെടുത്ത ഓപണര്‍ ജാമി സ്മിത്തിനെ വേഗത്തില്‍ നഷ്ടമായി. എന്നാല്‍ പിന്നാലെ വന്നവരെല്ലാം ഭേദപ്പെട്ട നിലയില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ അനായാസം മുന്നോട്ട് നീങ്ങി. ബെന്‍ ഡക്കറ്റ് 30, ജോസ് ബട്‌ലര്‍ 47, ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 34, ജേക്കബ് ബെഥല്‍ 26, ടോം ബാന്റണ്‍ പുറത്താകാതെ 30 എന്നിങ്ങനെയാണ് ഇം?ഗ്ലണ്ട് നിരയിലെ സ്‌കോറിങ്ങുകള്‍.

Content Highlights- A Man ASKED FOR A SIX for his grandma & BETHEL SMASHED A SIX

dot image
To advertise here,contact us
dot image