
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂൺ 20നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിന് തുടക്കമാകുന്നതും ഈ പരമ്പരയോടെയാണ്. അതിനാൽ ഇരുടീമുകൾക്കും പരമ്പര വിജയിക്കേണ്ടത് നിർണായകമാണ്. വിദേശത്ത് ടെസ്റ്റ് പരമ്പര വിജയിച്ചുതുടങ്ങിയിൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം നടത്താൻ കഴിയും.
മറുവശത്ത് ഇന്ത്യയെ തളയ്ക്കാനുള്ള ശ്രമങ്ങൾ ഇംഗ്ലണ്ടും ആരംഭിച്ചുകഴിഞ്ഞു. പേസിനെയും ബൗൺസിനെയും നേരിടാൻ വിഷമിക്കാറുള്ള ഇന്ത്യയുടെ ദൗർബല്യം മുതലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇത്തവണയും ഇംഗ്ലണ്ട് ടീം. ലീഡ്‌സിലെ ഹെഡിംഗ്‌ലി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. ഈ മത്സരത്തിനായി പേസ് ബൗളിങ്ങിന് പ്രധാന്യം നൽകിയുള്ള ടീമിനെയാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രൈഡൻ കാർസ്, സാം കുക്ക്, ജാമി ഓവർടൺ, ക്രിസ് വോക്സ്, ജോഷ് ടങ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവരാണ് ടീമിൽ ഫാസ്റ്റ് ബൗളിങ്ങ് നിരയിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ. എന്നാൽ പരിക്കിന്റെ പിടിയിലുള്ള പേസർ ഗസ് ആറ്റ്കിൻസൺ ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഇടംപിടിച്ചില്ല. മാർക് വുഡ്, ജൊഫ്ര ആർച്ചർ, ഒലി സ്റ്റോൺ എന്നിവരും ടീമിലില്ല. ഷുഹൈബ് ബഷീറാണ് ഇംഗ്ലണ്ട് ടീമിലെ ഏക സ്പിന്നർ.
Series Loading : ◼◼◼◻
— England Cricket (@englandcricket) June 5, 2025
Who is the first name in your XI?
🏴 #ENGvIND 🇮🇳 pic.twitter.com/YxUeU4Vv3z
ഇംഗ്ലണ്ടിനെ തളയ്ക്കാൻ ഇന്ത്യൻ നിരയിലും മികച്ച പേസർമാരുണ്ട്. നിതീഷ് കുമാർ റെഡ്ഡിയടക്കം ഏഴ് താരങ്ങളെയാണ് ഇന്ത്യ പേസ് ബൗളിങ്ങിനായി നിയോഗിച്ചിരിക്കുന്നത്. ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്കാണ് ഇന്ത്യൻ പേസ് നിരയുടെ ഉത്തരവാദിത്തം. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇംഗ്ലണ്ടിൽ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി.
Shubman Gill-led #TeamIndia are READY for an action-packed Test series 💪
— BCCI (@BCCI) May 24, 2025
A look at the squad for India Men’s Tour of England 🙌#ENGvIND | @ShubmanGill pic.twitter.com/y2cnQoWIpq
ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥൽ, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ജാമി ഓവർടൺ, ബ്രൈഡൻ കാർസ്, സാം കുക്ക്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Content Highlights: Will England test with pace and bounce on India?