ജോസച്ചായൻ സ്വൽപ്പം പിശകാന്നാ സൂചന...; ടർബോ സെൻസറിങ് പൂർത്തിയായി

മെയ് 23നാണ് സിനിമ റിലീസ് ചെയ്യുന്നത്

dot image

മമ്മൂട്ടി നായകനായി പ്രേക്ഷകര് കാത്തിരിക്കുന്ന ചിത്രമാണ് ടര്ബോ. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ സെൻസറിങ് ജോലികൾ പൂർത്തിയയായതായാണ് റിപ്പോർട്ട്. രണ്ട് മണിക്കൂർ 35 മിനിറ്റ് ദൈർഘ്യമുളള സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മറ്റ് സുപ്രധാന വേഷങ്ങളില് കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ടര്ബോ ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. മെയ് 23നാണ് സിനിമ റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിയുടെ കൈപിടിച്ച് സംവിധായകൻ ഗൗതം മേനോൻ മലയാളത്തിലേക്ക്?; നിർമ്മാണം മമ്മൂട്ടി കമ്പനി

മിഥുൻ മാനുവൽ തോമസാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്. വിഷ്ണു ശർമ്മയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

dot image
To advertise here,contact us
dot image