സി ആർ ഓമനക്കുട്ടന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ; സംസ്കാരം ഉച്ചയ്ക്ക്

ഉച്ചയ്ക്ക് 2 30ന് രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും

dot image

കൊച്ചി: അന്തരിച്ച അധ്യാപകനും എഴുത്തുകാരനുമായ സി ആർ ഓമനക്കുട്ടന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതു ദർശനത്തിൽ നടൻ മമ്മൂട്ടി, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ബാബു, കെജെ മാക്സി, കൊച്ചി മേയർ എം അനിൽകുമാർ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. രണ്ട് മണിവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 2 30ന് രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

കൊച്ചി ലിസി ആശുപത്രിയിൽ ഇന്നലെ ഉച്ചക്ക് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ചലചിത്ര സംവിധായകന് അമല്നീരദ് മകനാണ്. നടി ജ്യോതിര്മയി മരുമകളാണ്. ശ്രീഭൂതനാഥവിലാസം നായര് ഹോട്ടല് എന്ന അദ്ദേഹത്തിന്റെ ഹാസ്യ സാഹിത്യകൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇരുപത് വര്ഷത്തോളം 'ദേശാഭിമാനി'യില് നടുക്കോളം എന്ന പക്തി എഴുതി. ജനശക്തി വാരികയിലും എഴുതിയിരുന്നു.

ഓമനക്കഥകള്, ഈഴവശിവനും വാരിക്കുന്തവും അഭിനവശാകുന്തളവും, ശവംതീനികള്, കാല്പാട്, പരിഭാഷകള്, ഫാദര് ഡെര്ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്മില, തണ്ണീര് തണ്ണീര് എന്നിവയാണ് പ്രധാന കൃതികള്. പെണ്ണമ്മ-രാഘവന് ദമ്പതികളുടെ മകനായി കോട്ടയത്ത് ജനിച്ചു. കൊച്ചിയിലെ വീടിന് 'തിരുനക്കര' എന്നായിരുന്നു പേര്.

കോട്ടയം നായര്സമാജം ഹൈസ്കൂള്, സിഎംഎസ് കോളേജ്, കൊല്ലം എസ്എന് കോളേജ്, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളില് വിദ്യാഭ്യാസം, സിനിമാ മാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില് പത്രപ്രവര്ത്തനം. നാലുവര്ഷത്തിലേറെ കേരള സര്ക്കാരിന്റെ പബ്ളിക് റിലേഷന്സ് വകുപ്പില് പ്രവര്ത്തിച്ചു. പിന്നീട് ഗവണ്മെന്റ് കോളേജുകളില് മലയാളം അധ്യാപകനായി. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളേജില് അധ്യാപകനായിരുന്നു. അദ്ദേഹം 1998ലാണ് ജോലിയില് നിന്ന് വിരമിച്ചത്.

dot image
To advertise here,contact us
dot image