48 മണിക്കൂറുകള്‍;ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധ വിമാനം കേരളത്തില്‍, പ്രത്യേകതകൾ അറിയാം

ആദ്യമായാണ് വിദേശ വ്യോമസേനയുടെ യുദ്ധവിമാനം രാജ്യത്ത് അടിയന്തരമായി ഇറങ്ങുന്നത്.

dot image

തിരുവനന്തപുരം വിമാനത്താവളത്തില്‍ വളരെ അപ്രതീക്ഷിതമായാണ് ശനിയാഴ്ച രാത്രി പത്തരയോടെ, അടിയന്തര അനുമതി തേടി രാത്രി പത്തരയോടെ ആ അതിഥി എത്തിയത്. ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം! അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കിയാണ് യുദ്ധ വിമാനത്തിന് റണ്‍വേയിലിറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയത്. ആദ്യമായാണ് വിദേശ വ്യോമസേനയുടെ യുദ്ധവിമാനം രാജ്യത്ത് അടിയന്തരമായി ഇറങ്ങുന്നത്. എന്നാല്‍ തികച്ചും സാധാരണമായ ഒന്നെന്നാണ് ഇന്ത്യന്‍ വ്യോമസേന ഈ നടപടിയെ വിശേഷിപ്പിച്ചത്.

ഇന്ധനം കഴിഞ്ഞതിനെ തുടര്‍ന്നോ, തകരാറുകള്‍ മൂലമോ യാത്രാവിമാനങ്ങള്‍ വിദേശരാജ്യങ്ങളില്‍ ഇത്രയേറെ നേരം നിലത്തിറക്കിയിടുന്നത് അത്ര സാധാരണമല്ല ഒരു രാജ്യത്തിന്റെ യുദ്ധവിമാനം മറ്റൊരു രാജ്യത്ത് അടിയന്തരമായി ഇറക്കുന്നത്. അതും നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ നിര്‍മിച്ച, ലോകത്തിലെ ഏറ്റവും വിലയേറിയതെന്ന് കരുതപ്പെടുന്ന ഒരു യുദ്ധവിമാനം.

ലോക്ക്ഹീഡ് മാര്‍ട്ടിന്റെ എഫ് 35 ലൈറ്റ്‌നിങ് സെക്കന്‍ഡ്, സിംഗിള്‍-എഞ്ചിന്‍ സ്റ്റെല്‍ത്ത് മള്‍ട്ടിറോള്‍ കോംബാറ്റ് വിമാന കുടുംബത്തിലെ അഞ്ചാംതലമുറയാണ്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന ഈ വിമാനങ്ങള്‍ക്ക് 50,000 അടി ഉയരത്തില്‍ വരെ പറക്കാനാകും.

സെന്‍സര്‍ ഫ്യൂഷന്‍ ടെക്‌നോളജി, റഡാറില്‍ നിന്ന് ഒഴിവാകാനാകും എന്നുള്ളതാണ് പഴയ തലമുറയിലെ യുദ്ധവിമാനങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. പെട്ടെന്നുള്ള ടേക്ക് ഓഫും വെര്‍ട്ടിക്കല്‍ ലാന്‍ഡിങും സാധ്യമാകുന്ന ഈ യുദ്ധ വിമാനം കാറ്റപള്‍ട്ട് സിസ്റ്റമില്ലാതെ എയര്‍ക്രാഫ്റ്റ് കാരിയേഴ്‌സിനുള്ളില്‍ ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്ന ഒന്നാണ് എഫ് 35.

ബ്രിട്ടീഷ് നാവിക വിഭാഗമായ റോയല്‍ നേവിയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനിക്കപ്പലില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനമാണ് തിരുവനന്തപുരത്ത് പറന്നിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നേവിയും റോയല്‍ നേവിയും സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു. പറന്നുയര്‍ന്ന വിമാനത്തിന് കാലാവസ്ഥ മോശമായതോടെ തിരിച്ച് കപ്പലിലേക്ക് തിരിച്ചിറങ്ങാന്‍ സാധിക്കാതെ വരികയും കരയില്‍ ഇറങ്ങുകയുമായിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം മൂന്ന് എന്‍ജിനീയര്‍മാരും ഒരു പൈലറ്റുമടങ്ങിയ സംഘം ഇവിടെയെത്തിയിരുന്നു. എന്നാല്‍ ഇന്നലെയും വിമാനത്തിന് തിരിച്ചുപറക്കാനായില്ല. ഇന്നത്തോടെ തകരാറുകളെല്ലാം പരിഹരിച്ച് തിരിച്ച് പറക്കാനാകുമെന്നാണ് കരുതുന്നത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് എഫ് 35 ഈ വര്‍ഷം ഇന്ത്യക്ക് വില്‍ക്കുന്നത് സംബന്ധിച്ച വാഗ്ദാനം നടത്തിയിരുന്നു. 'ആത്യന്തികമായി ഇന്ത്യയ്ക്ക് എ35 യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിനുള്ള വഴിയൊരുക്കുകയാണ് ഞങ്ങള്‍,' എന്നായിരുന്നു ട്രംപ് പറഞ്ഞത്. വിദേശ രാജ്യങ്ങള്‍ എഫ് 35 സ്വന്തമാക്കുന്നതിനുള്ള യുഎസ് നിയന്ത്രണങ്ങള്‍ക്ക് അയവ് ഏര്‍പ്പെടുത്തിക്കൊണ്ടാണ് അന്ന് ട്രംപ് സംസാരിച്ചത്.

Content Highlights: Most Expensive Standoff: World's Costliest Fighter Jet Remains on the Ground in Kerala

dot image
To advertise here,contact us
dot image