യുഎഇ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; അബുദബിയിലെ ക്ഷേത്ര ഉദ്ഘാടനം ഫെബ്രുവരി 14 ന്

ക്ഷണിക്കപ്പെട്ടവര്ക്ക് മാത്രമായിരിക്കും ഫെബ്രുവരി 14 ന് പ്രവേശനം അനുവദിക്കുക. എന്നാല് ഫെബ്രുവരി 18 മുതല് എല്ലാ വിഭാഗം ജനങ്ങള്ക്കും ക്ഷേത്രത്തില് പ്രവേശിക്കാനാകും.

dot image

അബുദബി: യുഎഇ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 13, 14 തീയതികളിലാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുക. അദ്ദേഹം യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഫെബ്രുവരി 14 നാണ് ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിക്കുന്നത്. ഫെബ്രുവരി 18ന് ക്ഷേത്രം പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണ് ബിഎപിഎസ് ക്ഷേത്രം. കഴിഞ്ഞ 8 മാസങ്ങൾക്കിടെ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത് ഇത് മൂന്നാം തവണയാണ്.

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിലേത്. 2019 ഡിസംബറില് ആരംഭിച്ച ക്ഷേത്രത്തിന്റെ അവസാനഘട്ട നിര്മ്മാണ പ്രവര്ത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിര്മ്മാണം പുരോഗമിക്കുന്നത്. ക്ഷേത്രസമര്പ്പണ ചടങ്ങുകള്ക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക.

ക്ഷണിക്കപ്പെട്ടവര്ക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക. എന്നാല് ഫെബ്രുവരി 18 മുതല് എല്ലാ വിഭാഗം ജനങ്ങള്ക്കും ക്ഷേത്രത്തില് പ്രവേശിക്കാനാകും. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്കാരവും ഉള്ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്മ്മാണം. വെള്ള മാര്ബിളിലും ചെങ്കല് നിറത്തിലുള്ള മണല്ക്കല്ലുകളിലുമാണ് ക്ഷേത്രത്തിന്റെ കൊത്തുപണികൾ തീർത്തിട്ടുളളത്. ഇന്ത്യന് വാസ്തു ശില്പ്പകലയുടെ വേറിട്ട കാഴ്ചകളും ഇവിടെ കാണാനാകും. രാമായണവും മഹാഭാരതവുമെല്ലാം പരാമര്ശിക്കുന്ന കൊത്തുപണികള്ക്കൊപ്പം അറബ് ചിഹ്നങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ട്. യുഎഇ ഭരണകൂടം അനുവദിച്ച 27 ഏക്കര് സ്ഥലത്താണ് ക്ഷേത്രം നിര്മ്മിക്കുന്നത്.

വിസ റെഡിയാകുന്നു; പ്രവാസി കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും വീണ്ടും വാതിലുകൾ തുറന്ന് കുവൈറ്റ്
dot image
To advertise here,contact us
dot image