'ഈ ഭാഗ്യത്തെ എല്ലാവരുമായും പങ്കുവയ്ക്കുന്നു…'; ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തി മോഹൻലാൽ

ആദരവുകൾക്ക് മുൻപിൽ താൻ കൂടുതൽ വിനയാന്വിതൻ ആകുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

'ഈ ഭാഗ്യത്തെ എല്ലാവരുമായും പങ്കുവയ്ക്കുന്നു…'; ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തി മോഹൻലാൽ
dot image

ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തി മോഹൻലാൽ. ഈ പുരസ്‌കാരം ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്നും അത് എല്ലാവരുമായി പങ്കുവെക്കുന്നുവെന്നും നടൻ പറഞ്ഞു. കൂടാതെ ആദരവുകൾക്ക് മുൻപിൽ താൻ കൂടുതൽ വിനയാന്വിതൻ ആകുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

'ഈ പുരസ്‌കാരം ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. ആ ഭാഗ്യത്തെ എല്ലാവരുമായും പങ്കുവയ്ക്കുന്നു…വാനപ്രസ്ഥവും കർണ്ണഭാരവും ഒരു ക്ലാസിക്കൽ കലാരൂപം കൂടിയാണ്. അതുകൊണ്ടായിരിക്കാം രാഷ്ട്രപതി അത് എടുത്തു പറഞ്ഞത്. ആദരവുകൾക്ക് മുൻപിൽ ഞാൻ കൂടുതൽ വിനയാന്വിതൻ ആകുന്നു', മോഹൻലാൽ പറഞ്ഞു.

അവാർഡ് ഏറ്റുവാങ്ങിയ മോഹൻലാലിന് അഭിനന്ദനവുമായി ഇന്ത്യൻ സിനിമ ലോകം തന്നെ അണിനിരന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

Also Read:

ഇത്തരമൊരു നിമിഷത്തെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നും അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നതെന്നും പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ് തന്‍റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', മോഹൻലാൽ പറഞ്ഞു.

മോഹന്‍ലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിച്ചു. അദ്ദേഹത്തിന്‍റെ നാടകമായ കർണഭാരത്തെകുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചു. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

Content Highlights: Mohanlal Arrives at Cochin after receiving dada saheb phalke award

dot image
To advertise here,contact us
dot image