ഓൺലൈൻ റിവ്യൂ തടയാനാകില്ല, അനുകൂലമായ പ്രതികരണങ്ങൾ മാത്രം പ്രതീക്ഷിക്കരുത്; മദ്രാസ് ഹൈക്കോടതി

റിവ്യൂ പാടില്ലെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ലെന്നും കോടതി പറഞ്ഞു.

dot image

തമിഴിൽ കഴിഞ്ഞ വർഷങ്ങളിലായി റീലീസ് ചെയ്ത സൂപ്പർ സ്റ്റാർ സിനിമകളിൽ പലതും വേണ്ടത്ര വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്. സിനിമകൾക്ക് നേരെയുണ്ടയ നെഗറ്റീവ് റിവ്യൂ കാര്യമായി തന്നെ ചിത്രങ്ങളുടെ കളക്ഷനെയും ബാധിച്ചിരുന്നു. ബിഗ് ബജറ്റ് സിനിമകൾ ആയതിനാൽ തന്നെ മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാൻ ആകാതിരുന്നത് നിർമാതാക്കളെയും ചൊടിപ്പിച്ചു. സിനിമയുടെ റിലീസ് ദിവസം റിവ്യൂ പറയുന്നത് തടയണമെന്ന ആവശ്യവുമായി തമിഴ് നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നു.

ഇപ്പോഴിതാ ഓൺലൈൻ സിനിമ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. റിലീസിന്റെ ആദ്യ 3 ദിവസങ്ങളിൽ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ നൽകിയ ഹർജി കോടതി തള്ളി. റിവ്യൂ പാടില്ലെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ലെന്നും കോടതി പറഞ്ഞു. അനുകൂലമായ പ്രതികരണങ്ങൾ മാത്രം പ്രതീക്ഷിക്കരുതെന്ന് പറഞ്ഞ കോടതി നിർമാതാക്കൾ യാഥാർഥ്യം മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.

രജനികാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകൾക്കെതിരെ റിലീസിന് പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്. തമിഴിൽ മാത്രമല്ല മറ്റ് ഇൻഡസ്‌ട്രികളിലെയും സമാന സാഹചര്യം ചൂണ്ടിക്കാണിച്ച് നിർമാതാക്കൾ രംഗത്ത് വന്നിരുന്നു.

Content Highlights- Madras High Court tells producers that online reviews cannot be blocked

dot image
To advertise here,contact us
dot image