
ഹേമ കമ്മിറ്റി റിപ്പോര്ട്ട് ഉടന് പുറത്തുവിടും. റിപ്പോർട്ട് പുറത്തുവിടാൻ മന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്കിയ റിപ്പോര്ട്ടര് ടിവി പ്രിന്സിപ്പിള് കറസ്പോണ്ടന്റ് ആര് റോഷിപാലിനുള്പ്പടെ റിപ്പോര്ട്ടിന്റെ സോഫ്റ്റ് കോപ്പി ഇമെയിലില് ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് ബന്ധപ്പെട്ട രേഖകള് സഹിതം സാംസ്കാരിക വകുപ്പ് എസ്പിഐഒയുടെ ചേമ്പറില് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതി പറഞ്ഞ സഹപ്രവർത്തകർക്ക് ഒപ്പമെന്ന് നടന് ആസിഫ് അലി. എല്ലാവർക്കും തുല്യമായ സുരക്ഷ ഉറപ്പാക്കണം.കൃത്യമായ ധാരണ കിട്ടിയിട്ട് വിശദമായി പ്രതികരിക്കും. ബുദ്ധിമുട്ടുണ്ടായ സഹപ്രവർത്തകരുടെ കൂടെ നിൽക്കുമെന്നും നടന് ആസിഫ് അലി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ വിവരങ്ങള് ഞെട്ടിക്കുന്നതെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. സിനിമാ സൈറ്റിലേക്ക് ഒരു സ്ത്രീക്ക് ഒറ്റക്ക് പോകാനാകില്ലെന്നത് ഗുരുതരാവസ്ഥയാണ്. തൊഴിലിടത്തിലെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും സതീദേവി പറഞ്ഞു.
കാസ്റ്റിങ് കൗച്ച് മുൻപും സിനിമയിൽ ഉണ്ടായിരുന്നെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. മുൻപ് സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ ബന്ധത്തിലേർപ്പെട്ടിരുന്നു. എന്നാൽ ഇന്ന് 'കോംപ്രമൈസ്', 'അഡ്ജസ്റ്റ്മെന്റ്' എന്നീ വാക്കുകൾ സാധാരണമായെന്നും ശാരദ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് നടി ഇക്കാര്യം പറയുന്നത്.
'നടിമാരുടെ മുറികളുടെ വാതിൽ മുട്ടുന്നത് പതിവാണ്, കാസ്റ്റിങ് കൗച്ച് മുൻപും ഉണ്ടായിട്ടുണ്ട്'; ശാരദഹേമ കമ്മിറ്റി റിപ്പോര്ട്ടില് പ്രതികരിച്ച് ഡബ്ല്യൂസിസി. സിനിമാ മേഖലയില് മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്ക്കും നീതി തേടിയുള്ള തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്കില് കുറിച്ചു. സിനിമാ വ്യവസായത്തില് ലിംഗവ്യത്യാസം എങ്ങനെ പ്രകടമാകുന്നു എന്നതിന്റെ ഒരു റിപ്പോര്ട്ട് സിനിമാ ചരിത്രത്തില് ഇതാദ്യമായാണ് സംഭവിക്കുന്നത്. റിപ്പോര്ട്ട് പഠിച്ച് സര്ക്കാര് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡബ്ല്യൂസിസി പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി. റിപ്പോര്ട്ട് കാണണമെന്ന് ആഗ്രഹിച്ചു. ഐസിസി ഇടപെടല് നടത്തിയിട്ടില്ല എന്നത് സത്യമാണ്. താന് മൊഴി കൊടുക്കാന് ചെന്നത് സത്യമാണ്. റിപ്പോര്ട്ടിലെ കണ്ടെത്തലുകള് ശരിയാണ്. എല്ലാം വായിച്ചിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു.
റിപ്പോര്ട്ടിലുള്ളത് ഗൗരവമായ വിഷയങ്ങളെന്ന് ആഷിഖ് അബു. ഗൗരവ സ്വഭാവം സംബന്ധിച്ച് പൊതുസമൂഹത്തില് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ആ ധാരണയാണ് ഈ റിപ്പോര്ട്ടിലൂടെ ഉണ്ടായിരിക്കുന്നത്. WCC ഈ വിഷയത്തില് ശക്തമായി പ്രതികരിച്ചപ്പോഴാണ് പൊതുസമൂഹം ഇതിനെ കുറിച്ച് അറിഞ്ഞത്. WCC ഇപ്പോഴും സമരത്തിലാണ്. മാറ്റത്തിനുള്ള അവസരമായാണ് റിപ്പോര്ട്ടിനെ കാണുന്നത് ഇതിനായി സര്ക്കാര് നടപടിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും ആഷിഖ് അബു.
പുറത്തുവന്നിരിക്കുന്നത് ഗൗരവകരമായ കാര്യങ്ങളെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന്. സര്ക്കാര് അന്വേഷണം നടത്തണം. എന്ത് നടപടി സ്വീകരിച്ചു എന്ന് നിയമസഭയെ അറിയിക്കണം. താരങ്ങൾ അടക്കമുള്ള സ്ത്രീകൾക്ക് ഈ മേഖലയിൽ ഭയരഹിതമായി ജോലി ചെയ്യാനാകണം. ആരെയും ആരോപണമുനയിൽ നിർത്താതെ കൃത്യം പ്രതികളെ രംഗത്തു കൊണ്ടുവരണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
മറ്റൊരു ഉരുള്പൊട്ടലാണ് ഈ റിപ്പോര്ട്ട്. ലോകത്ത് സ്ത്രീകള് ജോലി ചെയ്യുന്ന എല്ലായിടത്തും പ്രശ്നങ്ങളുണ്ട്, സിനിമാ മേഖലയിലെ മാത്രം പ്രശ്നമല്ലെന്ന് നടി കുക്കു പരമേശ്വരന്. സ്ത്രീകളുടെ തൊഴിലിടങ്ങള് ഏറ്റവും മനോഹരമായിരിക്കണം. ഇന്നലെ വരെയുള്ള കാര്യങ്ങള് ആ റിപ്പോര്ട്ടിലുണ്ട്. അത് ആര്ക്കും മായ്ച്ച് കളയാനാകില്ല. അതെങ്ങനെ തിരുത്താമെന്നാണ് ചിന്തിക്കേണ്ടത്. നല്ലൊരു മാറ്റത്തിനായി ഒരുമിച്ച് പ്രയത്നിക്കാമെന്നും അവര് പറഞ്ഞു.
ഐസിസിയില് രഹസ്യാത്മക സ്വഭാവമില്ലെന്ന് പറയുന്നത് തെറ്റാണ്. താന് അതിന്റെ പ്രാരംഭ ആദ്യ അംഗങ്ങളില് ഒരാളാണ് താന്. രഹസ്യാത്മക സ്വഭാവമില്ലെന്ന് പറയുന്നത് ഊഹാപോഹങ്ങളാണെന്നും കുക്കു പരമേശ്വരന് പ്രതികരിച്ചു.
സിനിമ മേഖല പലപ്പോഴും രാത്രികളില് പുരുഷന്മാര് ഇരുന്ന് ചര്ച്ച ചെയ്യുന്ന പ്രത്യേകതരത്തിലുള്ള ബോയ്സ് ക്ലബ് പോലെയാണ് പ്രവര്ത്തിക്കുന്നതെന്നും കമ്മിറ്റി റിപ്പോര്ട്ടില് സൂചിപ്പിക്കുന്നു.
താൻ അഭിനയിച്ച സിനിമയുടെ സെറ്റിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ഒരു നടി വെളിപ്പെടുത്തുന്ന ഭാഗങ്ങൾ റിപ്പോർട്ടിലുണ്ട്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളരെ ഇൻ്റിമേറ്റ് ആയ രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ അറിയിച്ചിരുന്നതായും എന്നാൽ എത്ര നിർബന്ധിച്ചിട്ടും അതിൽ കൂടുതൽ വിശദാംശങ്ങൾ സംവിധായകൻ വെളിപ്പെടുത്താൻ തയ്യാറായില്ല. തൻ്റെ സമ്മതമനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്നു മാത്രമാണ് സംവിധായകൻ പറഞ്ഞത്.
മൂന്ന് മാസത്തിനിപ്പുറം സിനിമക്കും ഷൂട്ടിങ്ങിനുമുള്ള തയ്യാറെടുപ്പുകൾക്ക് ശേഷം ചിത്രത്തിൽ നഗ്നതയും ലിപ് ലോക്കും ഉണ്ടാകുമെന്നും ശരീരഭാഗങ്ങളുടെ എക്സ്പോസ് ഉണ്ടാകുമെന്നും സംവിധായകൻ അറിയിച്ചു. ഒരു ചുംബനരംഗം ചെയ്യാനും ശരീരത്തിൻ്റെ പിൻഭാഗം തുറന്നുകാട്ടാനും താൻ നിർബന്ധിതയായുകയും അടുത്ത ദിവസം നഗ്ന ദൃശ്യവും ഒരു ബാത്ത് ടബ് സീനും ചിത്രീകരിക്കുമെന്ന് സംവിധായകൻ തന്നെ അറിയിച്ചതായും റിപ്പോർട്ടിൽ പറയപ്പെടുന്നു.
ഇതേ തുടർന്ന് മൂന്ന് മാസത്തെ പ്രതിഫലം പോലും വാങ്ങാതെ ആ സിനിമ ഉപേക്ഷിച്ചു. സംവിധായകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടപെട്ടതിനെ തുടർന്ന് ആ സിനിമയിൽ തുടരാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് നടി സംവിധായകന് സന്ദേശം അയച്ചു. എന്നാൽ കൊച്ചിയിലേക്ക് നേരിട്ട് വരാതെ സിനിമക്കായി ചിത്രീകരിച്ച ഇൻ്റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യില്ലെന്ന് സംവിധായകൻ നടിയോട് പറഞ്ഞതായി റിപ്പോർട്ടിൽ ഉണ്ട്. സംവിധായകൻ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് മനസ്സിലായതായും ഇത് നിർമാതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം സംവിധായകനെ ഡീൽ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
സിനിമയില് നിന്ന് ഒഴിവാക്കാന് 'മീ ടു പേഴ്സണ്' ടാഗ്. പ്രൊഡക്ഷന് കണ്ട്രോളര്ക്ക് ഇഷ്ടമല്ലെങ്കില് പ്രോബ്ലം മേക്കര്, മീ ടു പേഴ്സണ് ടാഗുകള് ചാര്ത്തുന്നു.
ലൂസിഫര് ഷൂട്ടിങ് ലൊക്കേഷനിലെത്തി കമ്മീഷന് മൊഴിയെടുത്തു.
ഒരു നടന്റെ ഇടപെടലിലാണ് മാക്ട സംഘടന തകര്ന്നതെന്ന് മൊഴി.
ചില സ്ത്രീകള്ക്ക് സംസാരിക്കാന് മടി. ഡാന്സര്മാരെ കാണുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. കൂടിക്കാഴ്ചയ്ക്ക് വിളിക്കുന്ന കാര്യം ഗ്രൂപ്പില് പോസ്റ്റ് ചെയ്തപ്പോള് അതിനോട് പ്രതികരിച്ചില്ല. പ്രതികരിക്കുന്നതിന് പകരം ഓരോരുത്തരായി ഗ്രൂപ്പ് വിട്ട് പോവുകയാണ് ചെയ്തത്.
കമ്മിറ്റിയോട് സംസാരിക്കരുതെന്ന് ഡാന്സര്മാര്ക്ക് നിര്ദേശം നല്കിയിരുന്നു. അന്വേഷണത്തില് ഇക്കാര്യം വ്യക്തമായി. രണ്ട് നര്ത്തകിമാര് മാത്രമാണ് കമ്മിറ്റിക്ക് മുന്നില് ഹാജരായത്. അവരാകട്ടെ സിനിമാ മേഖലയില് അവര്ക്ക് ഒരു പ്രശ്നവുമില്ലെന്നാണ് പറഞ്ഞത്. അവസരം നഷ്ടപ്പെടുമെന്ന ഭയം കൊണ്ട് അവര് വസ്തുതകള് മറച്ചുവെക്കുകയായിരുന്നു.
ജുഡീഷ്യല് അധികാരങ്ങളുള്ള ട്രിബ്യൂണല് വേണമെന്ന് ആവശ്യം. വിമരിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല് അധ്യക്ഷരാകണം. ട്രിബ്യൂണല് വിധിക്ക് മേല് അപ്പീല് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് മാത്രം. ജസ്റ്റിസ് ഹേമയുടേതാണ് നിര്ദേശം
ഒരു നടന്റെ വിലക്ക് ഒഴിവാക്കാന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മൊഴി. ചില അസോസിയേഷനുകളും യൂണിയനുകളുമാണ് പണം ആവശ്യപ്പെട്ടത്.
ചൂഷണം ചെയ്യുന്നവരില് പ്രധാനനടന്മാരും
എതിര്ക്കുന്നവര്ക്ക് സൈബര് ആക്രമണമുള്പ്പെടെയുള്ള ഭീഷണികള്
വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും
വഴങ്ങാത്തവര്ക്ക് ശിക്ഷയായി രംഗങ്ങള് ആവര്ത്തച്ചെടുക്കും
ആലിംഗന രംഗം 17 വട്ടം വരെ എടുപ്പിച്ചു
പ്രൊഡക്ഷന് കണ്ടട്രോളര് വരെ ചൂഷകരാകുന്നു
രാത്രികാലങ്ങളില് വന്ന് മുറികളില് മുട്ടിവിളിക്കും
വാതില് തുറന്നില്ലെങ്കില് ശക്തമായി ഇടിക്കും
സെറ്റില് ശുചിമുറിയുള്പ്പെടെയുള്ള സൗകര്യമില്ലാത്തതിനാല് വെള്ളം പോലും കുടിക്കാതെ പിടിച്ചു നില്ക്കും.
പരാതി പറഞ്ഞാല് കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി
സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ റിപ്പീറ്റ് ഷോട്ടുകൾ എടുത്ത് ബുദ്ധിമുട്ടിച്ചു
ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു
മലയാളസിനിമയിൽ തമ്പ്രാൻവാഴ്ച നടക്കുന്നു
'സിനിമയില് സ്ത്രീകള് നേരിട്ട അനുഭവങ്ങള് ഞെട്ടിക്കുന്നതും അടുത്ത കുടുംബാംഗങ്ങളോട് പോലും തുറന്ന് പറയാന് സാധിക്കാത്തതാണ്. മലയാള സിനിമാ വ്യവസായം എങ്ങനെ പ്രവര്ത്തിക്കുന്നുവെന്നും സിനിമയിലെ സ്ത്രീകള് അഭിമുഖീകരിക്കേണ്ട പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയുമ്പോഴും അവര് കടന്നു പോയ വഴികള് തുറന്നുപറഞ്ഞതില് ഞങ്ങള് സംതൃപ്തരാണ്.'
മലയാള സിനിമയില് ശക്തിയേറിയ ലോബിയുണ്ടെന്നാണ് ഒരു നടന് കമ്മിറ്റിയോട് പറഞ്ഞത്. ആ ലോബിക്ക് എന്ത് വേണമെങ്കിലും ചെയ്യാം.
ഓരോ വരിയിലും ഓരോ അനുഭവങ്ങളുമായി ഹേമകമ്മിറ്റി റിപ്പോര്ട്ട്. കൊച്ചിയില് നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. പലരും മരണ ഭീതി മൂലം പരാതിപ്പെടുന്നില്ല.
സിനിമാ സെറ്റുകളില്, പ്രത്യേകിച്ചും, വിദൂര സ്ഥലങ്ങളിലെ ഔട്ട്ഡോര് ലൊക്കേഷനുകളില് ശുചിമുറി സൗകര്യങ്ങളോ വസ്ത്രം മാറാനുള്ള സൗകര്യമോയില്ല. വിദൂര സ്ഥലങ്ങളിലും സ്ത്രീകള് കുറ്റിക്കാടുകള്ക്കുള്ളില് മൂത്രമൊഴിക്കാനുള്ള സ്ഥലങ്ങള് കണ്ടെത്തുകയാണ്. ചില സമയങ്ങളില് രണ്ട് പേര് ചേര്ന്ന് ഒരു തുണികൊണ്ട് മറച്ചാണ് സൗകര്യങ്ങളുണ്ടാക്കുന്നത്
മലയാളെ സിനിമയിലെ വനിതകള് നിലനില്ക്കുന്നത് അതിക്രൂരമായ പീഡനങ്ങള് അതിജീവിച്ച്
സിനിമാ മേഖലയില് 15 പേര് അടങ്ങുന്ന പവര് ഗ്രൂപ്പ്.
ഷൂട്ടിങ് സെറ്റുകളില് ഭക്ഷണം നല്കുന്നതിലും വിവേചനം.
പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി. എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു
സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്.
സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ടു വിളിക്കുന്നു. സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായും മറ്റു രീതിയിൽ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഇതിനു പിൻബലം നൽകുന്ന രേഖകളും ചിലർ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ചോദിച്ചാൽ മോശമായി പ്രതികരിക്കുന്നവരുണ്ട്.
"അഡ്ജസ്റ്റ്മെൻ്റുകളും" "കോംപ്രമൈസും" എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകൾക്ക് സുപരിചിതം
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
വനിതകളോട് അശ്ലീലം പറയരുത്
തുല്യ പ്രതിഫലം നൽകണം
പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യം
ട്രൈബ്യൂണൽ രൂപീകരിക്കണം
സിനിമയില് സ്ത്രീകള് വരുന്നത് പണത്തിന് വേണ്ടിയാണെന്നും അതിന് വേണ്ടി അവര് എല്ലാത്തിനും വഴങ്ങുമെന്നുമുള്ള പൊതുബോധം സിനിമയിലുണ്ട്.
ചാന്സ് ലഭിക്കാന് വഴങ്ങിക്കൊടുക്കണം. സ്ത്രീകളെ പീഡിപ്പിക്കുന്ന സമീപനം. ഇത് മനുഷ്യാവകാശ ലംഘനം. ഭരണഘടനാ വിരുദ്ധമെന്നും റിപ്പോര്ട്ടില്.
മലയാള സിനിമയില് മാഫിയ പ്രവര്ത്തിക്കുന്നുവെന്ന് സിനിമയില്. സപ്പോര്ട്ടിങ് ആര്ട്ടിസ്റ്റുകളും ചൂഷണത്തിന് ഇരയായി.
ക്രിമിനല് പശ്ചാത്തലമുള്ളവരെ ഡ്രൈവര്മാരായോ മറ്റോ നിയമിക്കരുതെന്ന് നിര്ദേശം
'കിടക്ക'യിലേക്ക് ക്ഷണിച്ച് ഒരു സ്ത്രീയെയും അപമാനിക്കരുത്
നടിമാര്ക്ക് ശുചിമുറിയും വസ്ത്രം മാറാന് സൗകര്യവും ഒരുക്കണം
wcc അംഗങ്ങളെ സിനിമയില് എടുക്കേണ്ടെന്ന് നിര്ദേശം. പ്രതികരിക്കുന്നവര്ക്ക് അവസരങ്ങളില്ല. സിനിമയിലെ പ്രശ്നങ്ങള് ചൂണ്ടിക്കാണിച്ചവര്ക്കെതിരെ നടപടി.
സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള് മാത്രമല്ല, കഴിവുള്ള നടന്മാരെ ഉള്പ്പടെ ഇന്ഡസ്ട്രിയില് നിന്ന് പുറത്താക്കിയത് സംബന്ധിച്ചും പരാമര്ശം. താരാധിപത്യം അടക്കി ഭരിക്കുന്നു. ഉന്നത താരങ്ങളുടെ ചൊല്പ്പടിക്ക് നില്ക്കാത്തവരെയെല്ലാം തുടച്ചുനീക്കും.
മനുഷ്യാവകാശങ്ങള് ലംഘിക്കുന്നു
ശുചി മുറി പോലും നിഷേധിക്കും
ജീവ ഭയമെന്ന് മൊഴി
നിയന്ത്രിക്കുന്നത് മാഫിയ
ഹേമകമ്മിറ്റിക്ക് മുന്നില് അനുഭവങ്ങള് വിവരിച്ച് സ്ത്രീകള്.
മലയാള ചലച്ചിത്ര വ്യവസായം പുരുഷന്മാരായ ചില നിര്മാതാക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും നിയന്ത്രണത്തിലാണ്. അവര് മലയാളം സിനിമാ വ്യവസായത്തെ മുഴുവന് നിയന്ത്രിക്കുകയും, സിനിമയില് പ്രവര്ത്തിക്കുന്ന മറ്റ് വ്യക്തികളെ ഭരിക്കുകയും ചെയ്യുന്നു. പരാതി കൈകാര്യം ചെയ്യാന് ഐസിസിയില് പ്രവര്ത്തിക്കുന്നവരെ അവര് ആവശ്യപ്പെടുന്ന രീതിയില് നിര്ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഐസിസിയുടെ ഭാഗമായവരില് ആരെങ്കിലും അധികാരത്തിലുള്ളവരുടെ നിര്ദേശങ്ങള്ക്കനുസൃതമായി പ്രവര്ത്തിച്ചില്ലെങ്കില് അവരുടെ ഭാവി നശിപ്പിക്കുകയോ അവരെ സിനിമയില് നിന്ന് തുടച്ചുനീക്കുകയോ ചെയ്യുന്നു.
ഡബ്ലുസിസിയില് നിന്ന് അംഗത്വമെടുത്തതിന് മാത്രം സിനിമയില് നിന്ന് പുറത്താക്കി. കഴിവുള്ള നടിമാരെയാണ് ഇങ്ങനെ പുറത്താക്കിയതെന്നും റിപ്പോര്ട്ടില്. ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും റിപ്പോര്ട്ടില്.
'നിലവിളിച്ചു കൊണ്ട് നായിക തന്റെ സഹായിയെ താമസിപ്പിച്ച തൊട്ടടുത്ത മുറിയിലേക്ക് ഓടി. പൊലീസില് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സിനിമയിലുള്ളവരെ ഇക്കാര്യം അറിയിച്ചപ്പോള് സംഭവത്തില് പരാതി പറയുന്നത് സിനിമയെ ബാധിക്കുമെന്ന് അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് ഹോട്ടലില് എത്തിയപ്പോള് കാരവന്റെ ഡ്രൈവര് അപ്രത്യക്ഷമാകുകയും പിന്നില് അയാളെ സെറ്റില് കാണാതാകുകയുമായിരുന്നു. സിനിമയില് പ്രവര്ത്തിക്കുന്ന ആളുകളുടെ ക്രിമിനല് ഒരു ബോഡിയും പരിശോധിക്കുന്നില്ല. അത് സ്ത്രീകള്ക്ക് വളരെയധികം പ്രശ്നങ്ങളും ആഴത്തിലുള്ള അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. അഭിനേതാക്കളുടെയും അണിയറപ്രവര്ത്തകരുടെയും സുരക്ഷ ഉറപ്പാക്കാന് ഉത്തരവാദിത്തപ്പെട്ടവര് പരാതി നല്കിയപ്പോള് ഒരു നടപടിയും എടുത്തില്ലെന്നതാണ് ഏറ്റവും മോശപ്പെട്ട കാര്യം. അത്തരം സമീപനങ്ങള് സിനിമയിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥ വര്ദ്ധിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിലിം അസോസിയേഷന് നല്കിയ പരാതികളില് പ്രതികരണം ചോദിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.'
ചില സംവിധായകര്ക്കെതിരെ ഗുരുതര ആരോപണങ്ങള്. ചില രംഗങ്ങള് അഭിനയിക്കാന് നിര്ബന്ധിക്കും. തയ്യാറല്ലെന്ന് അറിയിച്ചപ്പോള് ബ്ലാക്ക്മെയിലിങും ഭീഷണിയും.
ആരെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാല് ആ നിമിഷം സിനിമാ മേഖലയില് നിന്ന് പുറത്ത്. ഒരു നിയമത്തിന്റെയും അടിസ്ഥാനമില്ല.
താരങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത് സ്റ്റാര്സ് എന്ന്. സൂപ്പര് സ്റ്റാറുകളും സംവിധായകരും പവര് സെന്ററുകകളാകുന്നു.
സിനിമാ മേഖലയെ കയ്യടക്കി മദ്യവും മയക്കുമരുന്നും ലൈംഗിക ചൂഷണവും
സിനിമാ മേഖലയില് നിശബ്ദദയുടെ സംസ്കാരം വളര്ന്നുവരുന്നു. അനുഭവിക്കുന്നവര് മാത്രമല്ല സാക്ഷിയാകുന്നവരും വിവരം പുറത്ത് പറയാന് മടിക്കുന്നു. ഭയം മൂലം ഒരാളും പറയുന്നില്ലെന്നാണ് റിപ്പോര്ട്ടില് പറയുന്നത്.
'നിങ്ങള് കണ്ടുകൊണ്ടിരിക്കുന്ന താരങ്ങള് നക്ഷത്ര ശോഭയുള്ള താരങ്ങളല്ല. ഈ താരങ്ങള് നിറഞ്ഞുനില്ക്കുന്ന ആകാശം സിനിമാ മേഖലയാണെങ്കില് അവിടെ മുഴുവന് ചുഴികളും മലകളുമാണ്. അവിടെ സ്ത്രീകള്ക്ക് സ്വതന്ത്രമായി പ്രവര്ത്തിക്കാന് കഴിയുന്നില്ല.'
റിപ്പോര്ട്ടിലുള്ളത് നടുക്കുന്ന സത്യങ്ങള്
സിനിമയില് പുരുഷാധിപത്യം
ആലിംഗന സീനിന് 17 റീടേക്ക്
ചൂഷണം ചെയ്യുന്നവരില് പ്രധാന നടന്മാരും
സിനിമാ സെറ്റുകളില് ഇടനിലക്കാര്
നടിമാര് നിശബ്ദം സഹിക്കുന്നു
സിനിമാ മേഖലയിലെ സ്ത്രീകള് അരക്ഷിതര്
പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ച അക്കമിട്ട് നിരത്തി റിപ്പോര്ട്ട്. സിനിമാമേഖലയിലെ മോശം പരാമര്ശങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള് റിപ്പോര്ട്ടില്.
കാണുന്നത് പുറമെയുള്ള തിളക്കം മാത്രമെന്ന് റിപ്പോര്ട്ടില്. ആരെയും നിരോധിക്കാന് ശക്തിയുള്ള സംഘടന. അവസരം കിട്ടാന് വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിര്മ്മാതാക്കളും നിര്ബന്ധിക്കും. സഹകരിക്കുന്നവര്ക്ക് കോഡ് പേരുകള്.
സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല് പശ്ചാത്തലമുള്ള ആളുകളെന്ന് റിപ്പോര്ട്ടില്. ഇത് സ്ത്രീകള്ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു.
ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല് അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. 281-ാം പേജിലാണുള്ളത്. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്.
സിനിമയില് പവര് ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്ട്ടില്
റിപ്പോർട്ട് ആരംഭിക്കുന്നത് the sky is full of mysteries എന്ന വാചകങ്ങളോടെ
ഹേമ കമ്മിറ്റി റിപ്പോർട്ട് കൈപ്പറ്റി.
ഒടുവില് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവരുന്നു. സമര്പ്പിച്ച് അഞ്ച് വര്ഷത്തിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവരുന്നത്. ആര് റോഷിപാല് എസ്പിഐഒ ഓഫീസിലെത്തി.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടരുതെന്ന രഞ്ജിനിയുടെ ആവശ്യം ഹൈക്കോടതി സിംഗിള് ബെഞ്ച് പരിഗണിച്ചില്ല.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2.30 കഴിഞ്ഞ് പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു.
ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട നിർമ്മാതാവ് സജി മോൻ പാറയിലിൻ്റെ ഹർജി ഇന്ന് പരിഗണിക്കില്ല.
രഞ്ജിനിക്ക് വേണ്ടി വാദിക്കാൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഓൺലൈനായി ഹാജരായേക്കുമെന്ന് റിപ്പോർട്ട്.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടുന്നതില് തടസമില്ലെന്ന് മന്ത്രി സജി ചെറിയാന്. റിപ്പോര്ട്ട് പുറത്തുവിടണം എന്ന് തന്നെയാണ് സര്ക്കാര് നിലപാട്. റിപ്പോര്ട്ട് പുറത്തുവിടേണ്ടത് സര്ക്കാര് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരാണ്. മന്ത്രി എന്ന നിലയില് തങ്ങള്ക്കാര്ക്കും ഇക്കാര്യത്തില് ഒരു റോളുമില്ലെന്നും സജി ചെറിയാന് പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടുന്നതിലല്ല പ്രശ്നം മൊഴി നല്കിയവരുടെ സ്വകാര്യതയാണ് പ്രശ്നമെന്ന് സജിമോന് പാറയില്. വ്യക്തിപരമായ വിവരങ്ങള് പുറത്തുവരുന്നത് പ്രശ്നങ്ങളുണ്ടാക്കും. ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ പ്രശ്നങ്ങള്ക്കുള്ള പരിഹാരത്തിനാണ് പ്രാധാന്യം നല്കേണ്ടതെന്നും സജിമോന് പാറയില് പറഞ്ഞു. റിപ്പോര്ട്ട് പുറത്തിവിടുന്നതിനെതിരെ സജിമോന് പാറയില് നല്കിയ അപ്പീല് ഹൈക്കോടതി ഡിവിഷന് ബെഞ്ച് 1.45ന് പരിഗണിക്കാനിരിക്കുകയാണ്.