സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടന്നുകൊണ്ടരിക്കുന്ന 23-ാമത് കോമണ്‍വെൽത്ത് ഗെയിംസിൽ രണ്ടാം ദിനം ഇന്ത്യക്ക് മുന്നേറ്റം. 18 ഇന്ത്യൻ താരങ്ങൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.
പുരുഷന്മാരുടെ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗിൽ ജണ്ഡു കുമാർ വെങ്കല മെഡൽ നേടി. ഗ്രൂപ്പ് ബിയിൽ മത്സരിച്ച താരം തന്റെ രണ്ടാമത്തെ ശ്രമത്തിൽ 190 കിലോഗ്രാം ഉയർത്തി 130.9 പോയിന്റോടെയാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
ഗ്ലാസ്ഗോയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 50 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിഫൈനലിലേക്ക് യോഗ്യത നേടി.
25കാരനായ താരം തന്റെ ഹീറ്റ്സിൽ 25.52 സെക്കൻഡ് സമയം കുറിച്ച് അഞ്ചാമതെത്തി. അഞ്ച് ഹീറ്റ്സുകളിലെയും പ്രകടനം പരിഗണിച്ചുള്ള പട്ടികയിൽ ശ്രീഹരി 14-ാം സ്ഥാനത്താണ്.
ഗെയിംസ് റെക്കോർഡായി 24.45 സെക്കൻഡ് സമയത്തോടെ ദക്ഷിണാഫ്രിക്കയുടെ പീറ്റർ കോറ്റ്സീ ആദ്യ റൗണ്ടിൽ ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്തു.
ഇന്ത്യയുടെ ആർ വി വി ബി കെ ബുഡിഗിനയും ഇമാം അലിയും പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 വിഭാഗം ഹീറ്റ്സിൽ മൂന്നാമതും എട്ടാമതുമായി ഫിനീഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടി.
ബുഡിഗിന 57.10 സെക്കൻഡിലും സഹതാരം അലി 1:05.32 സമയത്തിലും മത്സരം പൂർത്തിയാക്കി. 56.57 സെക്കൻഡ് സമയത്തോടെസ്കോട്ലന്ഡിന്റെ സ്റ്റീഫൻ ക്ലെഗ് ഒന്നാമതെത്തി.
പാരാ-പവർലിഫ്റ്റിംഗ് പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് വിഭാഗം ഫൈനലിൽ അശോക് കുമാർ നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്തു. 200 കിലോഗ്രാം തന്റെ ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തിയത്. സഹതാരമായ പരംജീത് കുമാർ 176 കിലോഗ്രാം എന്ന മികച്ച പ്രകടനത്തോടെ ആറാം സ്ഥാനത്ത്് ഫിനീഷ് ചെയ്തു.
ബൗൾസ് സെക്്ഷണൽ പ്ലേ ഇനത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യയുടെ രൂപ റാണി ടിർക്കിയും പിങ്കിയും ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.
content highlights: commonwealth games 2026 day 2 india opens medal account