
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു.
നിഷേധിച്ച് പാകിസ്താന്‍
പത്താൻകോട്ട്, ജയ്സാൽമീർ, ശ്രീനഗർ ആക്രമണങ്ങളിൽ പാകിസ്ഥാൻ പങ്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം.
ഇന്ത്യ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നും പാക് വിദേശകാര്യ മന്ത്രാലയം
പാക് പ്രധാനമന്ത്രിയെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്ക് 20 കിലോമീറ്റര്‍ അകലെ ഉഗ്ര സ്‌ഫോടനം. ഷെഹ്ബാസ് ഷെരീഫിനെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി.
പെഷാവർ ,കറാച്ചി,ഇസ്ലാമാബാദ്, കോട്ലി എന്നിവിടങ്ങളില്‍ സ്ഫോടനം. പെഷാവറിൽ നടന്നത് നാല് സ്ഫോടനങ്ങൾ എന്നും റിപ്പോര്‍ട്ട്.
മുസാഫറാബാദില്‍ വന്‍ സ്ഫോടനങ്ങള്‍
പാക് അധീനതയിലുള്ള കശ്മീരിലെ മുസാഫറാബാദില്‍ വന്‍ സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്.
#WATCH | Jammu: On Pakistan drones and missiles intercepted in different parts of our border states, former J&K DGP SP Vaid says, "Today evening after 8:20 pm, we have witnessed around 50-60 air attacks over Jammu, Udhampur, Rajouri, Pathankot, Samba, and Akhnoor. All these… pic.twitter.com/gibvmwUzRv
— ANI (@ANI) May 8, 2025
കശ്മീരില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍
ജമ്മുകശ്മീരില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍. ജമ്മു കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കശ്മീരില്‍ കുടുങ്ങി കിടക്കുന്നത്. ഏകദേശം അമ്പതോളം പേര്‍ പ്രദേശത്ത് ഉള്ളതായി വിദ്യാര്‍ത്ഥികള്‍. എങ്ങനെയെങ്കിലും ഡല്‍ഹിയിലെത്തിയാല്‍ മതിയെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
പാക് പെെലറ്റ് പിടിയില്‍
അതിര്‍ത്തി കടന്നെത്തി ഇന്ത്യയെ ആക്രമിച്ച പെെലറ്റുമാരില്‍ ഒരാള്‍ ഇന്ത്യന്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമെന്ന് ഇന്ത്യൻ സൈന്യം
പാക് ആക്രമണം ഉണ്ടായ ജമ്മു, പത്താൻകോട്ട്, ഉധംപൂർ സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമെന്ന് ഇന്ത്യൻ സൈന്യം.
പാക് ഡ്രോണുകളും മിസൈലുകളും വെടിവച്ചു വീഴ്ത്തി
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം
യാത്രക്കാരെ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കും
തിരിച്ചടിച്ച് ഇന്ത്യ
അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചാക്രമണം.
പാക് പഞ്ചാബിലും ഇന്ത്യന്‍ തിരിച്ചാക്രമണം.
India's Air Defence Units intercept eight missiles from Pakistan directed at Satwari, Samba, RS Pura, Arnia
— ANI Digital (@ani_digital) May 8, 2025
Read @ANI Story | https://t.co/NshT6sGFJ6#IndiaPakistanTensions #JammuAndKashmir #Jammu pic.twitter.com/wQcG0BlD8g
തിരിച്ചടിക്കാന്‍ ഇന്ത്യ, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തയ്യാറായി
വ്യോമ പ്രതിരോധത്തിനായി തയ്യാറെടുത്ത് ഇന്ത്യൻ യുദ്ധ വിമാനങ്ങൾ
പാക്ക് വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയവ സുസജ്ജമായി.
സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധമന്ത്രി
കേന്ദ്രപ്രതിരോധമന്ത്രി രാജ് നാഥ്സിങ് സ്ഥിതിഗതികൾ വിലയിരുത്തുന്നു. സംയുക്ത സേനാ മേധാവിമാരുമായി അടിയന്തര യോഗം.
കൂടുതല്‍ സ്ഥലങ്ങളില്‍ ബ്ലാക്ക് ഔട്ട്
അമൃത്സർ, പത്താൻകോട്ട്, ബാർമർ, മാതാ വൈഷ്ണോദേവി എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട്. ശ്രീനഗര്‍, ജമ്മു, ഉദംപൂർ, ഫിറോസ്പൂർ, പത്താൻകോട്ട്, ബാർമർ, ജയ്സാൽമീർ, അമൃത്സർ എന്നിവയുൾപ്പെടെ സ്ഥലങ്ങളിലും ബ്ലാക്ക് ഔട്ട്.
അതിര്‍ത്തി ഗ്രാമങ്ങളില്‍ ബ്ലാക്ക്ഔട്ട്
അതിർത്തികളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജമ്മു വിമാനത്താവളത്തിലും എയർ സ്ട്രിപ്പിലും ജമ്മു, ഉദംപുർ, അഗേനൂർ, പഠാൻകോട്ട്, സാംബ, രാജസ്ഥാൻ, ഗുർദാസ്പൂർ, പഞ്ചാബ് അതിർത്തികളിലാണ് ബ്ലാക്ക് ഔട്ട്. ജമ്മുവിമാനത്താവളം ലക്ഷ്യം വെച്ചും പാക് ആക്രമണം നടന്നു.
പാക് മിസെെലുകള്‍ തകര്‍ത്ത് ഇന്ത്യ
പാകിസ്താന്‍ എട്ട് മിസൈലുകൾ വിക്ഷേപിച്ചു
സത്വാരി, സാംബ, ആർഎസ് പുര, അർണിയ സെക്ടറുകൾ ലക്ഷ്യമിട്ടായിരുന്നു മിസൈൽ വർഷം
എല്ലാ മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ തടഞ്ഞു
സിവിലിയൻ കേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്താന്‍ ആക്രമണം
ജമ്മു, ഉദംപൂർ, അഖ്‌നൂർ, പത്താൻകോട്ട്, ഗുരുദാസ്പൂർ, ജയ്സാൽമീർ തുടങ്ങിയ സ്ഥലങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളില്‍ ആക്രമണം.
15 ഇടത്താണ് ഒരേ സമയം ആക്രമണം നടക്കുന്നത്.
IPL മത്സരങ്ങള്‍ നിര്‍ത്തിവെച്ചു
സുരക്ഷ മുന്‍കരുതലുകളെ തുടര്‍ന്ന് ധർമ്മശാലയിൽ നടന്ന ഐപിഎൽ മത്സരം നിർത്തിവച്ചു. സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷതയിടത്തേക്ക് നീങ്ങാൻ നിർദേശം.
ധര്‍മ്മശാലയിലെ മാച്ചിനെത്തിയ മുഴുവൻ താരങ്ങളെയും സ്റ്റേഡിയത്തിന് പുറത്തെത്തിച്ചു. വരാനിരിക്കുന്ന മത്സരങ്ങള്‍ റദ്ധാക്കിയേക്കുമെന്നും റിപ്പോര്‍ട്ട്. ബി സി സിഐ തീരുമാനം ഉടനെ.
Pakistan launched 8 missiles at Satwari, Samba, RS Pura and Arnia sector, All intercepted by Indian Air Defence units: Defence Sources pic.twitter.com/Tkc6wGazIp
— ANI (@ANI) May 8, 2025
സുദര്‍ശനചക്രം പ്രയോഗിച്ച് ഇന്ത്യ
പാക് പ്രകോപനത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ്–400 ഉപയോഗിച്ച് പാക് വിമാനങ്ങളും മിസെെലുകളും തകര്‍ത്ത് ഇന്ത്യ.
#WATCH | Sirens being heard in Akhnoor, Jammu and Kashmir
— ANI (@ANI) May 8, 2025
More details awaited. pic.twitter.com/eiGdyj14Tq
പാക് പോര്‍വിമാനങ്ങള്‍ വെടിവെച്ചിട്ട് ഇന്ത്യന്‍ സേന
അതിര്‍ത്തിയില്‍ ആക്രമണത്തിന് എത്തിയ പാക് പോര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ട് ഇന്ത്യന്‍സേന. പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം ഇന്ത്യ തകര്‍ത്തു. അതിർത്തിയിൽ പാക്ക് യുദ്ധവിമാനങ്ങൾ പ്രകോപനമുണ്ടാക്കുന്നത് തുടരുന്നു.
അതിര്‍ത്തിയില്‍ നേര്‍ക്ക് നേര്‍ പോരാട്ടം
അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. പാകിസ്താന്റെ പ്രധാനപ്പെട്ട 3 യുദ്ധവിമാനം ഇന്ത്യ തകര്‍ത്തു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വിവിധ ഇടങ്ങളില്‍ ആക്രമണം.