
തിരുവനന്തപുരം: തീവ്ര ഹിന്ദുത്വവാദി അഡ്വ. കൃഷ്ണരാജിനെ മുസ്‌ലിം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലാക്കിയ നടപടിക്കെതിരെ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. വാ തുറന്നാൽ വർഗീയതയും മനുഷത്വവിരുദ്ധതയും മാത്രം പുറന്തള്ളുന്ന ഈ നീചജന്മത്തെ ശിരസ്സിൽ ചുമക്കാൻ ചില്ലറ തൊലിക്കട്ടി പോരാ ലീഗിനും കോൺഗ്രസ്സിനും' എന്ന് ആർഷോ ഫേസ്ബുക്കിൽ തുറന്നടിച്ചു. ഈ സംഘി വക്കീൽ തന്നെയാവും നിലമ്പൂരിൽ യുഡിഎഫിനും ബിജെപിക്കും ഇടയിലെ പാലമെന്നും ആർഷോ വിമർശിച്ചു.
'നിലമ്പൂരിലെ UDF നെ താങ്ങി നിർത്തുന്ന താങ്ങുവടിയാണത്രെ ഈ വിഷക്കോല്. വാ തുറന്നാൽ വർഗീയതയയും മനുഷത്വവിരുദ്ധതയും മാത്രം പുറന്തള്ളുന്ന ഈ നീചജന്മത്തെ ശിരസ്സിൽ ചുമക്കാൻ ചില്ലറ തൊലിക്കട്ടി പോരാ ലീഗിനും കോൺഗ്രസ്സിനും. നിലമ്പൂർ വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ ഹൈക്കോടതി സ്റ്റാന്റിംഗ് കൗൺസിലായി നിയമിക്കപ്പെട്ട ഈ സംഘി വക്കീൽ തന്നെയാവും നിലമ്പൂരിൽ UDF നും BJP ക്കും ഇടയിലെ പാലം', ആർഷോ ഫേസ്ബുക്കിൽ കുറിച്ചു
വാ തുറന്നാല്‍ വര്‍ഗീയ വിഷം ചീറ്റുന്ന കൃഷ്ണരാജിനെ നിയമിച്ചത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കാരുടെ വോട്ട് ക്യാന്‍വാസിംഗ് ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ലെന്ന് മുൻ മന്ത്രി കെ ടി ജലീലും വിമര്‍ശിച്ചിരുന്നു.
'സന്ദര്‍ഭം കിട്ടിയാല്‍ 'മുസ്‌ലിംവിരുദ്ധത' ഛര്‍ദ്ദിക്കുന്ന ഒരാളെ എന്തിനാണ് ലീഗും-കോണ്‍ഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചതെന്ന പ്രസക്തമായ ചോദ്യത്തിന് ലീഗ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ മറുപടി പറഞ്ഞേ പറ്റൂ. നിലമ്പൂരില്‍ സംഘി വോട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനാണെന്ന നിലയിലാണ് ഈ നിയമനമെന്ന ആരോപണം ലീഗണികള്‍ക്കിടയില്‍ ശക്തമാണ്', കെ ടി ജലീല്‍ ചൂണ്ടികാട്ടി.
നിലമ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലാണ് വഴിക്കടവ്. കൃഷ്ണരാജിന്റെ നിയമനം സംബന്ധിച്ച രേഖകൾ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. സാമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും തീവ്രവർഗീയ നിലപാട് സ്വീകരിക്കുന്നയാളാണ് കൃഷ്ണരാജ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് നൽകിയ ഹർജിയ്ക്കെതിരെ നൽകിയ തടസ്സ ഹർജിയിൽ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.
Content Highlights: pm arsho against muslim league and congress over krishna raj appointment