
സംസ്ഥാനത്ത് അടുത്ത അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുകൾ നിലനിൽക്കെ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ റെഡ് അലേർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോഡ്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും നിലവിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാ
കേരളതീരത്ത് നാളെ കടലാക്രമണത്തിനുള്ള സാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെയും ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളം ജില്ലയിൽ മുനമ്പം മുതൽ മറുവക്കാട് വരെയും തൃശൂർ ജില്ലയിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും കോഴിക്കോട് ജില്ലയിൽ ചോമ്പാല മുതൽ രാമനാട്ടുകര വരെയും കാസർകോട് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും കണ്ണൂർ ജില്ലയിൽ വളപട്ടണം മുതൽ ന്യൂമാഹി വരെയുമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തിയത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്.
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിംഗ് സെഷനുകൾ എന്നിവ പാടില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല എന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
അട്ടപ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
പാലക്കാട് അട്ടപ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കല്ലമല ആദിവാസി ഉന്നതിയിലെ 9 കുടുംബങ്ങളെ തൃത്തമല പള്ളിയുടെ അനുബന്ധിച്ചുള്ള സ്കൂളിലേക്ക് മാറ്റി. 9 കുടുംബങ്ങളിൽ നിന്നായി 18 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.
പാലക്കാട് കാറ്റിൽ വ്യാപക കൃഷി നാശം
പാലക്കാട് മണ്ണാർക്കാട് തച്ചനാട്ടുകര കൃഷിഭവൻ പരിധിയിൽ ശക്തമായ കാറ്റിൽ വ്യാപക കൃഷിനാശം ഉണ്ടായത്. ചാലിയാട്ടിൽ ശ്രീധരൻ, കൊട്ടിലിങ്ങിൽ അബ്ദുൽ ഖാദർ എന്നിവരുടെ കപ്പയും ചെത്തല്ലൂർ മുറിയംകണ്ണി ഇല്ലികോട്ടുകുറിശ്ശി റഷീദിന്റെ 100 ഓളം വാഴകളുമാണ് നശിച്ചത്
ഇടുക്കി ജില്ലയിൽ ആകെ 14 ക്യാമ്പുകൾ തുറന്നു
മഴക്കെടുതികളെ തുടർന്ന് ഇടുക്കി ജില്ലയിൽ 14 ക്യാമ്പുകൾ തുറന്നു. ഇടുക്കി താലൂക്ക് ഏഴ്, ദേവികുളം താലൂക്ക് അഞ്ച്,
ഉടുമ്പൻചോല താലൂക്ക് രണ്ട് എന്നിങ്ങനെയാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. 80 കുടുംബങ്ങൾ വിവിധ ക്യാമ്പുകളിൽ കഴിയുന്നു. 130 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
റോഡിൽ വെള്ളക്കെട്ട് തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഗതാഗത തടസ്സം
റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഗതാഗത തടസ്സം രൂപപ്പെട്ടു. പമ്പ മണിമല നദികൾ ചേർന്നൊഴുകുന്ന സ്ഥലത്ത് നിന്നും റോഡിലേയ്ക്ക് വെള്ളം കയറി. റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി.
കേരള തീരത്ത് നാളെ കടലാക്രമണ സാധ്യതാ മുന്നറിയിപ്പ്
കേരളതീരത്ത് നാളെ കടലാക്രമണത്തിനുള്ള സാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെയും ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളം ജില്ലയിൽ മുനമ്പം മുതൽ മറുവക്കാട് വരെയും തൃശൂർ ജില്ലയിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും കോഴിക്കോട് ജില്ലയിൽ ചോമ്പാല മുതൽ രാമനാട്ടുകര വരെയും കാസർകോട് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും കണ്ണൂർ ജില്ലയിൽ വളപട്ടണം മുതൽ ന്യൂമാഹി വരെയുമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്,തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേർട്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ ക്ഷേത്രത്തിൽ വെള്ളം കയറി
പത്തനംതിട്ട തിരുവല്ല പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിൽ വെള്ളം കയറി. പെരിങ്ങര തോട്ടിൽ നിന്നുമാണ് ക്ഷേത്രത്തിലേക്ക് വെള്ളം കയറിയത്. ഭാഗവത സപ്താഹയജ്ഞം ക്ഷേത്രത്തിൽ നടക്കുകയായിരുന്നു. ഊട്ടുപുര ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി.
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് താഴ്ന്നു
മലങ്കര ഡാമിൻ്റെ 4,5,6 ഷട്ടറുകൾ വീണ്ടും തുറക്കുന്നു. ഘട്ടംഘട്ടമായി 150 സെൻറീമീറ്റർ വരെ തുറക്കും. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം.
കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയപാതയിൽ മരം കടപുഴകി വീണു
കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയപാതയിൽ മരം കടപുഴകി വീണ് ദേശീയപാതയുടെ ഒരു ഭാഗത്തെ യാത്ര തടസ്സപ്പെട്ടു. വളപട്ടണം പാലം മുതൽ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ ഗതാഗതക്കുരുക്ക്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരം നീക്കാൻ ശ്രമം നടത്തുന്നു.
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. അങ്കണവാടികൾ ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്കും അവധി ബാധകം.
പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, കിന്റർഗാർട്ടൻ, മദ്രസ്സ, സ്വകാര്യ ട്യൂഷൻ സെന്റർ, സി.ബി.എസ്.ഇ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്‌കൂളുകളിലെ വെക്കേഷൻ ക്ലാസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്രാ ഗതാഗതം പൂർണമായും നിരോധിച്ചു
ഇടുക്കിയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂർണമായും നിരോധിച്ചു. ഇന്നും നാളെയും രാത്രി 7 മുതൽ രാവിലെ 6 വരെ നിയന്ത്രണം. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ തുറക്കില്ല. കനത്ത മഴയെ തുടർന്നാണ് തീരുമാനം
തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ് 30) അവധി
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ് 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മെയ് 30ന് കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,,ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് നാളെ (മെയ് 30 2025 വെള്ളി) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
കോട്ടയം ജില്ലയിൽ മേയ് 30ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന്( വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം.
മെയ് 30ന് കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് മെയ് 30 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു
ഇടുക്കി പുല്ലുമേട് പുതുവൽ സെൽവിയുടെ വീടാണ് ഭാഗീകമായി തകർന്നത്
പൊന്മുടി ഡാമിൻറെ ഒരു ഷട്ടർ തുറന്നു
പൊന്മുടി ഡാമിൻറെ ഒരു ഷട്ടർ തുറന്നു. ഘട്ടം ഘട്ടമായി മറ്റ് രണ്ട് ഷട്ടറുകൾ കൂടി തുറക്കും. പന്നിയാർ പുഴയുടെ തീരത്ത് ജാഗ്രത വേണം. മലങ്കരയിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. അഞ്ച് ഷട്ടറുകൾ 430 സെൻറീമീറ്റർ ആയി ഉയർത്തി ജലം ഒഴുക്കുന്നു. തൊടുപുഴയിലും, മൂവാറ്റുപുഴയിലും ജലനിരപ്പ് ഉയരും.
പൊന്മുടി ഡാമിൻറെ ഒരു ഷട്ടർ തുറന്നു
പൊന്മുടി ഡാമിൻറെ ഒരു ഷട്ടർ തുറന്നു. ഘട്ടം ഘട്ടമായി മറ്റ് രണ്ട് ഷട്ടറുകൾ കൂടി തുറക്കും. പന്നിയാർ പുഴയുടെ തീരത്ത് ജാഗ്രത വേണം. മലങ്കരയിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. അഞ്ച് ഷട്ടറുകൾ 430 സെൻറീമീറ്റർ ആയി ഉയർത്തി ജലം ഒഴുക്കുന്നു. തൊടുപുഴയിലും, മൂവാറ്റുപുഴയിലും ജലനിരപ്പ് ഉയരും.
പൊന്മുടി ഡാമിൻറെ ഒരു ഷട്ടർ തുറന്നു
പൊന്മുടി ഡാമിൻറെ ഒരു ഷട്ടർ തുറന്നു. ഘട്ടം ഘട്ടമായി മറ്റ് രണ്ട് ഷട്ടറുകൾ കൂടി തുറക്കും. പന്നിയാർ പുഴയുടെ തീരത്ത് ജാഗ്രത വേണം. മലങ്കരയിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. അഞ്ച് ഷട്ടറുകൾ 430 സെൻറീമീറ്റർ ആയി ഉയർത്തി ജലം ഒഴുക്കുന്നു. തൊടുപുഴയിലും, മൂവാറ്റുപുഴയിലും ജലനിരപ്പ് ഉയരും.
ന്യുനമർദ്ദം കരയിൽ പ്രവേശിച്ചു
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യുനമർദ്ദം കരയിൽ പ്രവേശിച്ചു. രാവിലെ 10.00 -11.30 നും ഇടയിൽ സാഗർ ദ്വീപിനും ഖെപ്പു പാറക്കും
ഇടയിലാണ് ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചത്. വൈകുന്നേരത്തോടെ ഇത് തീവ്ര ന്യുനമർദ്ദമായി മാറാൻ സാധ്യത.
ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി. പെരിയാറിൽ ജലനിരപ്പ് ഉയർന്നു.
കൊച്ചി പനങ്ങാട് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു
കൊച്ചി പനങ്ങാട് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. കാറ്റിൽ വൈദ്യുതി പോസ്റ്റ് തകർന്നു വീണു. സ്ഥലത്തെ വൈദ്യുതി ബന്ധം നിലച്ച അവസ്ഥയിൽ. റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു. പനങ്ങാട് ചേപ്പനം റോഡിലാണ് സംഭവം.