'ടിക്കറ്റിതേര വരുമാനം വര്‍ദ്ധിപ്പിക്കുന്നു'; കെഎസ്ആര്‍ടിസിയും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡുമായി ധാരണപത്രം
ഫ്യുവല്‍ പമ്പുകള്‍ പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടമായാണ് നടപടി.
12 Jan 2022 3:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ടിക്കറ്റിതേര വരുമാനം വര്ദ്ധിപ്പിക്കാനൊരുന്നു. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് പമ്പുകള്‍ കൂടി ആരംഭിയ്ക്കുന്നതിന് ധാരണയായി. ഫ്യുവല്‍ പമ്പുകള്‍ പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടമായാണ് നടപടി.
സെന്‍ട്രല്‍ വര്‍ക്ക്സ് പാപ്പനംകോട്(2), പന്തളം, പുതുക്കാട്, എടപ്പാള്‍, തൃശൂര്‍ ശക്തന് സ്റ്റാന്‍ഡ് എന്നീ 5 സ്ഥലങ്ങളിലായി 6 റീട്ടെയില്‍ ഔട്ട്ലെറ്റുകള്, ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡുമായി ചേര്‍ന്ന് ആരംഭിയ്ക്കുന്നതിനുള്ള ധാരണാപത്രം ജനുവരി 13 ന് 4.30 മണിക്ക് മസ്കറ്റ് ഹോട്ടലില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കെഎസ്ആര്‍ടിസി ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐഎ എസും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് സ്റ്റേറ്റ് ഹെഡ് (റീട്ടെയില്‍ ) അണ്ണാ ബിരനും ഒപ്പ് വയ്ക്കും.
നേരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് തിരുവനന്തപുരം സിറ്റി, കിളിമാനൂര്‍, ചടയമംഗലം, ചേര്‍ത്തല, മൂവാറ്റുപുഴ, ചാലക്കുടി, മൂന്നാര്‍ ,കോഴിക്കോട് എന്നിവിടങ്ങളില്‍ ആരംഭിച്ച പമ്പ് വന്‍വിജയമായ തിനെത്തുടര്‍ന്നാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഔട്ട്ലെറ്റുകള് ആരംഭിക്കുന്നത്. ഇന്‍ഡ്യന്‍ ഓയില്‍ കോര്പ്പറേഷന് മറ്റ് സ്ഥലങ്ങളില്‍ കൂടുതല്‍ ഔട്ട്ലെറ്റുകള് തുടങ്ങുതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ മാസം ആദ്യം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി ചേര്‍ന്ന് വികാസ്ഭവന്‍,തൊടുപുഴ,വൈക്കം,മലപ്പുറം എന്നിവടങ്ങളില്‍ പമ്പുകള്‍ തുടങ്ങുന്നതിന് ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ട്.