
കല്പ്പറ്റ: മുണ്ടക്കൈ പഞ്ചായത്തിലെ ഒരു വാർഡ് പൂർണമായും നശിക്കുകയും, രണ്ട് വാർഡ് ഭാഗികമായി തകരുകയും ചെയ്തുവെന്ന് വാർഡ് മെമ്പർ കെ ബാബു. അഞ്ഞൂറിലധികം വീടുകള് ഉള്ളിടത്ത് ഇപ്പോൾ 25 വീടുകളെ ഉള്ളൂ. കാണാതെ പോയവരുടെ എണ്ണം കൂടുകയാണ്. കണ്ടെത്തിയവരുടെയും ക്യാമ്പിലുളളവരുടെയും ചികിത്സകളെല്ലാം വേണ്ട രീതിയിൽ ചെയ്തിട്ടുണ്ട്. പക്ഷേ അവരെ തിരിച്ച് വീട്ടിലേക്ക് പറഞ്ഞയക്കാൻ പറ്റാത്ത സാഹചര്യമാണെന്നും കെ ബാബു പറഞ്ഞു.
വാർഡ് മെമ്പറുടെ വാക്കുകൾ
രണ്ട് ദിവസത്തിന്റെ പ്രയത്ന ഫലമായാണ് കൂടുതൽ ബോഡികൾ കണ്ടെത്താൻ സാധിച്ചത്. ഇനിയും ഒരുപാട് ബോഡികൾ കണ്ടെത്താനുണ്ട്. പലയിടത്തും ബോഡികൾ കുടുങ്ങി കിടക്കുന്നുണ്ട്. മുണ്ടകൈ പ്രദേശങ്ങളിൽ ബിൽഡിംഗിന്റെ ഉള്ളിലും മരത്തിന്റെ ഇടയിലുമൊക്കെയാണ് ബോഡി കിടക്കുന്നത്. കാണാതായവരുടെ കൃത്യമായ കണക്ക് പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ആ കുടുംബത്തിലെ 9 പേരെക്കുറിച്ച് ഒരു വിവരവുമില്ല, ശരീരാവശിഷ്ടമെങ്കിലും കണ്ടെത്തണം: ആവശ്യവുമായി ബന്ധുഒരുപാട് ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. ഒഴിയാൻ പറഞ്ഞിട്ട് അവർ ഒഴിഞ്ഞിരുന്നില്ല. എസ്റ്റേറ്റ് മേഖലകളിൽ അന്യ സംസ്ഥാന തൊഴിലാളികളുണ്ട്. പഞ്ചായത്തിന്റെ ഒരു വാർഡ് പൂർണമായും നശിക്കുകയും രണ്ട് വാർഡ് ഭാഗികമായി തകരുകയും ചെയ്തു. 540 ഓളം വീടുകൾ ഉള്ളിടത്ത് ഇപ്പോൾ 25 വീടുകൾ ഉള്ളൂ. കാണാതെ പോയവരുടെ എണ്ണം കൂടുകയാണ്. കണ്ടെത്തിയവരുടെയും ക്യാമ്പിലുളളവരുടെയും ചികിത്സകളെല്ലാം വേണ്ട രീതിയിൽ ചെയ്തിട്ടുണ്ട്. പക്ഷേ അവരെ തിരിച്ച് വീട്ടിലേക്ക് പറഞ്ഞയക്കാൻ പറ്റാത്ത സാഹചര്യമാണ്.