കോൺഗ്രസ്, ലീഗ് പ്രവർത്തകരെത്തുമെന്ന് പ്രതീക്ഷ; നവകേരള സദസ്സ് പാലക്കാടെത്തി

മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ ജില്ലയിൽ പ്രവേശിച്ച ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി.
കോൺഗ്രസ്, ലീഗ് പ്രവർത്തകരെത്തുമെന്ന് പ്രതീക്ഷ; നവകേരള സദസ്സ് പാലക്കാടെത്തി

പാലക്കാട്: നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിൽ പര്യടനം ആരംഭിക്കും. രാവിലെ 9ന് ഷൊർണൂരിൽ പ്രഭാതയോഗത്തിന് ശേഷം തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ആദ്യ ദിവസം പര്യടനം നടത്തുക. കാസർകോട് നിന്ന് ഇക്കഴിഞ്ഞ 18 ന് ആരംഭിച്ച യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ തന്നെയാവും സദസ്സിലുയരുന്ന പ്രധാന വിഷയം.

പാലക്കാട് ജില്ലയിൽ മൂന്ന് ദിവസമായി നടക്കുന്ന സദസ്സിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകര്‍ പങ്കെടുക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ ജില്ലയിൽ പ്രവേശിച്ച ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. തൂതയിൽ വെച്ചായിരുന്നു പ്രതിഷേധം. പര്യടന ദിവസങ്ങളിൽ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാൽ, കർശന പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. നവകേരള സദസ്സ് പാലക്കാട് ജില്ലയിൽ ആദ്യം പര്യടനം നടത്തുന്നത് തൃത്താല മണ്ഡലത്തിലാണ്. പരിപാടിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും തൃത്താലയിലേക്ക് എത്തുമ്പോൾ , വർഷങ്ങളായി തൃത്താലക്കാർ കാത്തിരിക്കുന്ന നിരവധി ആവശ്യങ്ങളാണ് പരാതിയായി ഉയരുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലമായ തൃത്താലയിൽ നവ കേരള സംഘത്തുമ്പോൾ , ഒട്ടനവധി വിഷയങ്ങളാണ് തൃത്താലകാർക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിക്കാനുള്ളത്. വെള്ളിയാങ്കൽ ടൂറിസം പദ്ധതി ആലോചനയിൽ ഉണ്ടെന്ന് പറയുന്ന സർക്കാർ , അഞ്ചുവർഷമായി തകർന്നുകിടക്കുന്ന വെള്ളിയാംങ്കല്ല് തടയണയുടെ പാർശ്വഭിത്തി ഉടൻ നവീകരിക്കണമെന്നാണ് ജനങ്ങൾ പറയുന്നത്. കുറ്റിപ്പുറം - ഷൊർണൂർ ഭാരതപ്പുഴ തീരദേശറോഡും, പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയും, സുശീലപടി റെയിൽവേ ഓവർബ്രിഡ്ജും വാഗ്ദാനമായി ഒതുങ്ങി പോവരുത് എന്നതും തൃത്താലക്കാരുടെ ആവശ്യമാണ്.

കോൺഗ്രസ്, ലീഗ് പ്രവർത്തകരെത്തുമെന്ന് പ്രതീക്ഷ; നവകേരള സദസ്സ് പാലക്കാടെത്തി
പൊലീസ് തന്നെ 'ടാർജറ്റ്' ചെയ്യുന്നു; അത് കുട്ടികൾ ഗെയിം കളിക്കുന്ന ഫോൺ: റെജി

സബ്സിഡി ഇനത്തിൽ ആവശ്യ സാധനങ്ങൾ ജനങ്ങൾക്ക് എത്തിക്കാൻ, മാസങ്ങൾക്ക് മുമ്പ് വി കെ കടവിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത കെ സ്റ്റോർ പദ്ധതി ഇപ്പോൾ നിശ്ചലമാണ്. കെ സ്റ്റോറിലെ പോരായ്മകൾ ഉടൻ പരിഹരിക്കണമെന്നത് തൃത്താലക്കാരുടെ നിരവധി ആവശ്യങ്ങളിൽ ഒന്നു മാത്രം. തൃത്താല താലൂക്ക് ആശുപത്രിയുടെ വികസനവും, സാങ്കേതിക കുരുക്കിൽപ്പെട്ട് കിടക്കുന്ന ഗവ. വനിത നഴ്സിങ് കോളേജ് നിർമ്മാണവും ഇനിയും വൈകാതെ നടപ്പാക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും തൃത്താലക്കാർ ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com