തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബംഗാളിനെതിരെ ആദ്യ ഇന്നിംഗ്സിൽ കേരളം 363ന് പുറത്ത്. അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയാണ് രണ്ടാം ദിനം കേരളത്തിന്റെ സ്കോർബോർഡ് ചലിപ്പിച്ചത്. 106 റൺസെടുത്ത അക്ഷയ് എട്ടാമനായി പുറത്തായി. സച്ചിൻ ബേബി 124 റൺസെടുത്തു.
രണ്ടാം ദിനം നാലിന് 265 എന്ന ശക്തമായ നിലയിലാണ് കേരളം ബാറ്റിംഗ് പുഃനരാരംഭിച്ചത്. സച്ചിൻ ബേബി പുറത്തായതോടെ കേരളത്തിന്റെ ബാറ്റിംഗ് തകർച്ച ആരംഭിച്ചു. പിന്നാലെ വന്ന ആർക്കും പിടിച്ച് നിൽക്കാൻ കഴിയാതായതോടെ കേരളം വലിയ സ്കോറിലേക്ക് നീങ്ങിയില്ല. 72 റൺസിലാണ് അവസാന ആറ് വിക്കറ്റ് നഷ്ടമായത്.
ബംഗാൾ നിരയിൽ ഷബാസ് അഹമ്മദ് നാല് വിക്കറ്റെടുത്തു. അൻകിത് മിശ്ര മൂന്ന് വിക്കറ്റും വീഴ്ത്തി. സൂരജ് ജയ്സ്വാൾ, ആകാശ് ദീപ്, കരൺ ലാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.