
കരൂര്‍: വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ അടക്കം 38 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. 58ല്‍ അധികം പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.
കരൂർ ദുരന്തം; മരിച്ചവരിൽ രണ്ട് പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരും
'എന്റെ ഹൃദയം നുറുങ്ങുന്നു, വാക്കുകൾ കിട്ടുന്നില്ല. ജീവൻ നഷ്ടപ്പെട്ട എന്റെ സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് അനുശോചനം'
இதயம் நொறுங்கிப் போய் இருக்கிறேன்; தாங்க முடியாத, வார்த்தைகளால் சொல்ல முடியாத வேதனையிலும் துயரத்திலும் உழன்று கொண்டிருக்கிறேன்.
— TVK Vijay (@TVKVijayHQ) September 27, 2025
கரூரில் உயிரிழந்த எனதருமை சகோதர சகோதரிகளின் குடும்பங்களுக்கு என் ஆழ்ந்த அனுதாபங்களையும், இரங்கலையும் தெரிவித்துக்கொள்கிறேன். மருத்துவமனையில் சிகிச்சை…
കരൂർ ദുരന്തത്തിൽ നടൻ വിജയ്‌ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോർട്ട്. വിജയ്‌യുടെ വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തു
ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യവുമായി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. കേരളത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ അയക്കാൻ തയ്യാറാണെന്ന് അറിയിച്ചു.
വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. വിജയ് ഒളിച്ചിരിക്കുകയാണോ എന്നും ആൾക്കൂട്ടത്തെ വിളിച്ചു കൂട്ടിയവർക്ക്
ഉത്തരവാദിത്തമില്ലേ എന്നും ഡിഎംകെ
കരൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ
Deeply saddened by tragic loss of lives in a stampede in Karur, Tamil Nadu. My deepest condolences are with the families of the deceased. Praying for the speedy recovery of the injured.
— Dr. S. Jaishankar (@DrSJaishankar) September 27, 2025
ജസ്റ്റിസ് അരുണ ജഗദീശൻ അധ്യക്ഷയായ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
കരൂർ ദുരന്തം ദാരുണമായ സംഭവമെന്ന് രാഹുൽ ഗാന്ധി
Deeply saddened by the tragic incident at a political rally in Karur, Tamil Nadu, that has taken so many precious lives. My heart goes out to their loved ones, and I wish a swift recovery to all those injured.
— Rahul Gandhi (@RahulGandhi) September 27, 2025
I urge Congress workers and leaders to extend every possible support…
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
കരൂർ ദുരന്തം ദാരുണമായ ദുരന്തമെന്ന് പ്രിയങ്ക ഗാന്ധി. പരിക്കേറ്റവരെ സഹായിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു.
കരൂര്‍ ദുരന്തത്തിൽ തമിഴ്‌നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്വകാര്യ വിമാനത്തിൽ കരൂരിലേക്ക് ഉടൻ പുറപ്പെടും
അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അമിത് ഷാ.
தமிழ்நாட்டின் கரூரில் ஏற்பட்ட கூட்ட நெரிசலில் உயிரிழந்த துயர சம்பவத்தால் ஆழ்ந்த வேதனை அடைகிறேன். இறந்தவர்களின் குடும்பத்தினருக்கு எனது மனமார்ந்த இரங்கலைத் தெரிவித்துக் கொள்கிறேன். இந்த துயரத்தைத் தாங்கும் வலிமையையும், காயமடைந்தவர்கள் விரைவில் குணமடையவும் எல்லாம் வல்ல இறைவனைப்…
— Amit Shah (@AmitShah) September 27, 2025
കരൂർ ദുരന്തം അത്യധികം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി
ആൾക്കൂട്ടത്തിൽ അവശരായ കുട്ടികൾക്ക് വെള്ളക്കുപ്പി എറിഞ്ഞുകൊടുത്തതാണ് വിജയ്. ഇത് വലിയ അപകടത്തിന് കാരണമായി. തിക്കും തിരക്കും ആരംഭിച്ചു
കരൂർ ദുരന്തം വേദനിപ്പിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു
ദുരന്തത്തിൽ മരിച്ചവരിൽ 7 കുട്ടികളും 17 സ്ത്രീകളും. കൂടുതൽ മെഡിക്കൽ സംഘത്തെ വിന്യസിച്ചു
കരൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കെ അണ്ണാമലൈ. ഡിഎംകെയ്ക്കും തമിഴ്നാട് പൊലീസിനും വിമർശനം. അന്വേഷണം വേണമെന്നും ആവശ്യം
கரூரில், தவெக தலைவர் திரு. விஜய் அவர்கள் கலந்து கொண்ட கூட்டத்தில், கூட்ட நெரிசலில், குழந்தைகள் உட்பட சுமார் நாற்பது பேர் உயிரிழந்திருப்பதாக வந்துள்ள செய்தி மிகவும் அதிர்ச்சியும், வருத்தமும் அளிக்கிறது. பலர் காயமடைந்து மருத்துவமனையில் அனுமதிக்கப்பட்டுள்ளனர். அனைவருக்கும் உரியச்…
— K.Annamalai (@annamalai_k) September 27, 2025
കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്
കരൂർ ദുരന്തം നടുക്കുന്നതെന്ന് നടൻ രജനികാന്ത്
கரூரில் நிகழ்ந்திருக்கும் அப்பாவி மக்களின் உயிரிழப்புச் செய்தி நெஞ்சை உலுக்கி மிகவும் வேதனையளிக்கிறது.
— Rajinikanth (@rajinikanth) September 27, 2025
உயிரிழந்தோரின் குடும்பத்தினருக்கு என் ஆழ்ந்த அனுதாபங்கள். காயமடைந்தோருக்கு ஆறுதல்கள்.#Karur #Stampede
കരൂർ ദുരന്തത്തിൽ പ്രതികരിക്കാതെ വിജയ്. മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരണമില്ല
കരൂർ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് തമിഴ്നാട് സിപിഐഎം
കരൂർ ദുരന്തത്തിൽ അടിയന്തര യോഗം ചേരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചീഫ് സെക്രട്ടറിയും യോഗത്തിൽ
കരൂർ ദുരന്തം വേദനിപ്പിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടത് ഹൃദയഭേദകമെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രതിരോധ മന്ത്രി.
Deeply anguished by the tragic accident at a rally in Karur, Tamil Nadu. The loss of innocent lives is truly heartbreaking. My heartfelt condolences to the bereaved families. Praying for the speedy recovery of those who are injured.
— Rajnath Singh (@rajnathsingh) September 27, 2025
കരൂരിലേത് സങ്കടപ്പെടുത്തുന്ന സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിൽ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും പ്രയാസമുള്ള ഈ സമയം മറികടക്കാൻ അവർക്ക് ശക്തിയുണ്ടാകട്ടെ എന്നും പ്രധാനമന്ത്രി
The unfortunate incident during a political rally in Karur, Tamil Nadu, is deeply saddening. My thoughts are with the families who have lost their loved ones. Wishing strength to them in this difficult time. Praying for a swift recovery to all those injured.
— Narendra Modi (@narendramodi) September 27, 2025
കരൂർ ദുരന്തത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്ത്
തിക്കിലും തിരക്കിലും മരണസംഖ്യ ഉയരുന്നു. 40 പേർ മരിച്ചുവെന്ന് റിപ്പോർട്ട്
റാലിയുടെ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ടിവികെ നിയമങ്ങൾ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്.
കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
கரூரில் நடைபெற்ற தமிழக வெற்றிக் கழகக் கட்சியின் பிரச்சாரக் கூட்டத்தில் அதன் தலைவர் விஜய் அவர்கள் பேசுகையில் ஏற்பட்ட கூட்ட நெரிசலில் சிக்கி 29 க்கும் மேற்பட்டோர் பேர் உயிரிழந்ததாகவும், மற்றும் பலர் மயக்கமடைந்து மருத்துவமனையில் சிகிச்சை பெற்று வருவதாகவும் வரும் செய்தி…
— Edappadi K Palaniswami-SayYEStoWomenSafety&AIADMK (@EPSTamilNadu) September 27, 2025
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നാളെ കരൂരിലെത്തും. കരൂർ എംഎൽഎയും മന്ത്രിയുമായ വി സെന്തിൽ ബാലാജി ആശുപതിയിൽ തുടരുന്നു.
തിക്കിലും തിരക്കിലും മരണം 29 ആയെന്നും 50 പേർ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ